2020 ജൂൺ 11 വ്യാഴം195 ഇടവം 28

ജ്യോതിർഗ്ഗമയ' !!!
*******************

2020 ജൂൺ 

111/ വ്യാഴം195 ഇടവം 28
1942 ജ്യേഷ്ഠം 21
1441 ഷബ്ബാൽ 18
അവിട്ടം / ഷഷ്ഠി
.

.
ഇന്ന് ;

ലിബിയ: അമേരിക്കൻ കുടിയൊഴിപ്പിക്കൽ ദിനം!
ബ്രസീൽ: നാവിക സ്മരണോത്സവ ദിനം!
ഹോണ്ടുറാസ് : വിദ്യാർത്ഥി ദിനം!
ഡെൻമാർകെ: പ്രിൻസ് ഹെൻറിക്കിന്റെ ജന്മദിനം!
. …………

മുംബൈ കേന്ദ്രമാക്കിയുള്ള 'നളന്ദ നൃത്തഗവേഷണ കേന്ദ്ര'ത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്തകലാ മഹാവിദ്യാലയ'യുടെ സ്ഥാപക പ്രിൻസിപ്പാളും, മോഹിനിയാട്ടംഅടക്കമുള്ള വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങളെ പരിപോഷിപ്പിച്ചു കൊണ്ടുമിരിക്കുന്ന പ്രശസ്ത ശാസ്ത്രീയനൃത്തകലാകാരി കനക് റെലെയുടെയും (1937),

പലപ്രാവശ്യം ബീഹാറിന്റെ മുഖ്യമന്ത്രിയും കേന്ദ്രത്തിൽ റെയിൽവെ മന്ത്രിയും, 'കാലിത്തീറ്റ കുംഭകോണം' തുടങ്ങി പല അഴിമതി കേസുകളിലെ പ്രതിയും ആർ.ജെ.ഡി പാർട്ടിയുടെ സ്ഥാപകനേതാവുമായ ലാലു പ്രസാദ്‌ യാദവിന്റെയും (1947),

അന്താരാഷ്ട്ര ക്രിക്കറ്റ്കളിയിൽ ന്യൂസിലൻഡ് ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായ മിച്ചൽ ജോൺ മക്ക്ലെനഗെന്റെയും (1986)ജന്മദിനം!
. **********

ഇന്നത്തെ ചർച്ചയ്ക്ക്…
***********************
കുരുത്തം കെട്ടവൾ
-----------------------------

കുറുമ്പി പെണ്ണിന്റെ
ഇടുപ്പളന്നപ്പോൾ
തുടിച്ചുപോയെന്റെ കരള്
തുടുത്ത മാറിടം
അളന്നെടുത്തപ്പോൾ
തളിർത്ത് പോയെന്റെ കനവ്.
തളിർത്തമേനി ഞാൻ
അളന്നെടുത്തപ്പോൾ
നിലച്ചപോലെന്റെ കരള്
കഴുത്തളന്നപ്പോൾ
സുഗന്ധമേറ്റെന്റെ
നിലമറന്നപോയ് മനവും.
കുരുത്തം കെട്ടവൾ
കഴുത്തിറക്കത്തെ വരച്ചു
കാട്ടിയ നിമിഷം
ഒഴിഞ്ഞ നെഞ്ചിതിൽ
കിനിഞ്ഞു തേന് പോൽ
മൃദുല മോഹത്തിൻ കറുപ്പ്.

കനത്ത മോഹത്തെ
അടക്കി വെച്ചിട്ട്
മുറിച്ചെടുത്ത് ഞാനഴക്
മിടുക്കിപ്പെണ്ണിനെ
വരച്ചെടുത്തപോൽ
അടിച്ചെടുത്തൊരു ബ്ലൗസ്.

കറുമ്പിപെണ്ണവൾ
ബ്ലൗസണിഞ്ഞിട്ട്
നടന്നു പോകുന്ന വഴിയെ
തലചെരിച്ചു ഞാ-
നിടയ്ക്ക് നോക്കുമ്പോൾ
തൗസന്റ് വാൾട്ടിന്റെ പവറ്.

-മജു മണിയൻ നെടുമുടി

ഇന്നത്തെ സ്മരണ !
*********************

കേരളവർമ്മ, മ. (1879 - 1919)
പാലാ നാരായണൻ നായർ, മ. (1911-2008)
സ്വാമി ബ്രഹ്മവ്രതൻ, മ. (1908-1981)
സെബാസ്റ്റ്യൻ മങ്കുഴിക്കരി, മ. (1929 - 1994)
അഡ്വ കെ ആര്‍ തമ്പാൻ, മ. (-2008 )
വി സി ശുക്ല, മ. (1926 - 2013)
അഗസ്റ്റസ് അല്ലെൻ, മ. (1806 -1864 )
യൂറിക്കോ ഡൂത്ര, മ. (1885 -1974 )
ലെവ് വിഗോട്സ്കി, മ. (1896 - 1936)

സി. കൃഷ്ണൻ (മിതവാദി), ജ. (1867 - 1938),
അബു ഏബ്രഹാം, ജ. (1924 – 2002),
കെ. എസ്. ഹെഗ്ഡെ, ജ. (1909 -1990 )
എം.കെ. പാന്ഥെ, ജ. (1924 - 2011)
ബെൻ ജോൺസൻ, ജ. (1572 - 1637)
മൈക്കിൾ കകോയാനിസ്, ജ. (1922–2011)

ചരിത്രത്തിൽ ഇന്ന്
*********************

1580 - യുവൻ ഡി ഗരായ് 'ബ്യൂണസ് അയേർസ്' നഗരം സ്ഥാപിച്ചു.

1866 - ഇപ്പോൾ അലഹബാദ് ഹൈക്കോടതി എന്നറിയപ്പെടുന്ന ആഗ്ര ഹൈക്കോടതി പ്രവർത്തനമാരംഭിച്ചു.

1935 - എഫ്.എം. പ്രക്ഷേപണത്തിന്റെ ഉപജ്ഞാതാവായ എഡ്വിൻ ആംസ്ട്രോങ്, തന്റെ കണ്ടുപിടുത്തത്തിന്റെ ആദ്യ പൊതുപ്രദർശനം അമേരിക്കയിലെ ന്യൂ ജഴ്സിയിൽ വച്ച് നടത്തി.

1937 - ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ, 8 സൈനികനേതാക്കളുടെ വധശിക്ഷ നടപ്പാക്കി.

1940 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയിലെ ജെനോവയിലും ട്യൂറിനിലും ബ്രിട്ടീഷ് സൈന്യം ബോംബാക്രമണം നടത്തി.

2007 - സൈലൻറ് വാലിക്ക് ചുറ്റും ബഫർസോൺ ഉണ്ടാക്കാനായി ഉത്തരവ് ഇറങ്ങി, വൈൽഡ് ലൈഫ് വാർഡൻ ചുമതലയേറ്റു.
.

Comments
  • Umadevi Thurutheri ശുഭദിനം.നല്ലമഴയാണ്
  • Umadevi Thurutheri 🌷ഇന്നത്തെ മൊഴിമുത്ത് 🌷

    . "നമ്മള് ലോകത്തെ തെറ്റായി വായിക്കുന്നു. എന്നിട്ട്, ലോകം നമ്മളെ ചതിച്ചെന്ന് ആരോപിക്കുന്നു"

    See more
  • Umadevi Thurutheri രസകരമായ രചന നാടൻ ശീലിൽ അതീവഹൃദ്യം .
    ഇഷ്ടപ്പെട്ട പെണ്ണിനേ ഇടയ്ക്കിടെ കാണാനും മിണ്ടാനും കിന്നാരം പറയാനും കഴിയാത്തതിൻ്റെ പരിഭവമാണീ കുരുത്തംകെട്ടവൾ എന്ന വിളിതന്നെ.
    ഒരു തയ്യല്ക്കാരൻ തൻ്റെ പ്രണയിനിയുടെ ബ്ലൊസ് തുന്നാൻ നോക്കുകയാണ്.

    അവളുടെ ബ്ലൌസ് തുന്നാൻ അളവെടുത്തപ്പോൾ
    അറിയാതെ മനസിൽ അരക്കെട്ടും മാറിടവും മേനിമൊത്തവും അളന്നുപോകയാണാ കാമുകഹൃദയം.
    കുറുത്തപെണ്ണിൻ്റെ ജഘനഭാരം അളന്നപ്പോൾ തുടിച്ചത് കരളാണവൻ്റെ.
    പോർകുചങ്ങളളന്നപ്പോൾ സ്വപ്നം തളിരണിഞ്ഞു ഹൃദയത്തിൽ.
    തളിരണിഞ്ഞ ആ കടഞ്ഞെടുത്ത ശരീരം അളന്നപ്പോൾ ഒരുനിമിഷം ശ്വാസംനിലച്ചപോലെ തരിച്ചുനിന്നുപോയി.
    ശംഖുപോലെ മനോഹരമായ കഴുത്തളന്നപ്പോൾ അവളിൽ നിന്നും പ്രസരിച്ച അസാധാരണസുഗന്ധത്തിൽ ഭ്രമിച്ച അവൻ സ്വയംമറന്നുപോയി.
    കഴുത്തിറക്കിവെട്ടണമെന്ന് കുസൃതിപ്പെണ്ണ് വരച്ചുകാണിച്ചപ്പോൾ
    ആരും ഇതുവരെ കയറിപ്പറ്റാത്ത അവൻ്റെ കരളിൻ്റെ ചില്ലയിൽ ആർദ്രമോഹം പൂത്തുലഞ്ഞു .
    അദമ്യമായ തൃഷ്ണയേ അടക്കിനിർത്തി അവളെയോർത്തുകൊണ്ട് അവളുടെ അളവിൽ കൃത്യമായി അവൾക്ക് പാകമാകുംവിധത്തിൽ ബ്ലൌസടിച്ചെടുത്തു.
    അതുകൊടുത്തശേഷം ആ ബൌസിട്ടുകൊണ്ട് അവൾ വീഥിയിലൂടെ നടന്നുപോകുന്നത് കണ്ടപ്പോൾ അവനവളെ കടക്കണ്ണാൽ കണ്ടിട്ടു കാണാാത്തപോലെ നോക്കിയപ്പോൾ അവളുടെ മുഖത്തിൻ്റെ കാന്തി ഹൈവാൾട്ട് പവറുള്ള ബൾബ്പോലെ പ്രകാശിച്ചു.
    അനുവാചകനിൽ ഒരു ചിത്രം വരച്ചിടാൻ കഴിഞ്ഞു ഈ സുന്ദരകവിതയ്ക്ക്.
    ആശംസകൾ മജൂ Maju Maniyan Nedumudy
  • Umadevi Thurutheri 🎂ജന്മദിനാശംസകൾ🎂
    Anitha P Sreekumar
    Mahija Mahi Maz
    See more
  • Umadevi Thurutheri Vikraman PN writes...
    ശുഭദിനം!
    ഇന്ന്,
    See more
    • Umadevi Thurutheri സ്വേച്ഛാധിപത്യ പ്രവണതകളിലേക്കു നീങ്ങിയിരുന്ന ബ്രസീലിൽ സമാധാനം നിലനിർത്തി, ജനാധിപത്യഭരണം കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച 1946 മുതൽ 1951 വരെ പ്രസിഡന്റായിരുന്ന യൂറിക്കോ ഗാസ്പർ ഡൂത്രയെയും (1885 മേയ് 18-1974 ജൂൺ 11 ),

      കേരളത്തിൽ നിലവ
      ിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ (പ്രത്യേകിച്ച് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം, സാംസ്കാരിക ഉപകരണങ്ങൾ, കൈത്താങ്ങ് തുടങ്ങിയ ഇന്ന് ഉപയോഗിച്ചു വരുന്ന അനവധി ആശയങ്ങൾ ) ഏറ്റവുമേറെ സ്വാധീനിച്ച മനഃശാസ്ത്രജ്ഞനും, വ്യവഹാരവാദത്തിനും ജ്ഞാതൃവാദത്തിനും പകരം സാമൂഹ്യജ്ഞാതൃവാദത്തിൽ അധിഷ്ഠിതമായ ഒരു മനഃശാസ്ത്രപദ്ധതിക്ക് തുടക്കം കുറിക്കുകയും, മനുഷ്യന്റെ വികാസത്തിൽ സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങൾ വഹിക്കുന്ന പങ്കിനെ കുറിച്ച്, ഹ്രസ്വജീവിതത്തിനിടയിൽ ആഴത്തിൽ പഠിക്കുകയും ചെയ്ത ലെവ് സെമിയോണോവിച്ച് വിഗോട്സ്കിയെയും (1896 നവംബർ 5- ജൂൺ 11, 1936)

      പ്രമുഖനായ സമുദായോദ്ധാരകനും യുക്തിവാദി മാസികയുടെ പത്രാധിപ സമിതി അംഗവും കാലിക്കറ്റ് ബാങ്ക് എന്ന പേരിൽ കോഴിക്കോട് ഒരു ബാങ്കും നടത്തുകയും അധസ്ഥിതരുടെ ബൈബിൾ എന്നറിയപ്പെട്ടിരുന്ന മിതവാദി പത്രത്തിന്റെ സാരഥിയുമായിരുന്ന മിതവാദി കൃഷ്ണൻ എന്ന സി. കൃഷ്ണനെയും (11 ജൂൺ 1867 - 29 നവംബർ 1938),

      മികച്ച പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായിരുന്ന അബു എന്ന തൂലിക നാമത്തിലറിയപ്പെടുന്ന അബു ഏബ്രഹാം അഥവ അട്ടുപുറത്ത് മാത്യു ഏബ്രഹാമിനെയും (ജൂൺ 11, 1924 – ഡിസംബർ 1, 2002),

      സി.പി.എം. കേന്ദ്ര സമിതിയംഗം, സി.ഐ.ടി.യു. ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സി.പി.എം. പൊളിറ്റ് ബ്യൂറോ മെംബർ എന്നീ പദവികൾ വഹിച്ചിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് എം.കെ. പാന്ഥെയെയും (മധുകർ കാശിനാഥ് പാന്ഥെ) (ജനനം ജൂൺ 11, 1924 - മരണം ആഗസ്റ്റ് 20,2011)

      ഗവണ്മെന്റ് പ്ല്ഐഡർ, പബ്ലിക് പ്രോസിക്യൂട്ടർ, സുപ്രീം കോടതിയിലെ മുൻ ജഡ്ജി ,കോൺഗ്രസ്സ് പാർട്ടിയുടെ നോമിനിയായി രാജ്യസഭയിൽ മെംബർ,സ്പീക്കർ എന്നീ പദവികൾ വഹിച്ചിരുന്ന കൗഡൂർ സദാനന്ദ ഹെഗ്ഡെ എന്ന കെ. എസ്. ഹെഗ്ഡെയെയും(1909 ജൂൺ 11-1990 മേയ് 24 ),

      വോൾപോൺ, ദി ആൽക്കെമിസ്റ്റ്, ബർത്തലോമ്യൂ ഫെയർ തുടങ്ങിയ ഹാസ്യനാടകങ്ങളുടേയും കുറേ ഭാവഗീതങ്ങളുടേയും രചയിതാവും ഷേക്സ്പിയറുടെ സമകാലീനനും, നവോത്ഥാനകാലത്തെ നാടകകൃത്തും കവിയും നടനും ആയിരുന്ന ബെഞ്ചമിൻ ജോൺസൻ എന്ന ബെൻ ജോൺസണിനെയും (ജൂൺ 11, 1572 - ഓഗസ്റ്റ് 6, 1637),

      കസാൻദ് സാക്കിസിന്റെ നോവലായ സോർബ ദ ഗ്രീക്ക് അടിസ്ഥാനമാക്കി സംവിധാനം ചെയ്ത സോർബ ദ ഗ്രീക്ക് എന്ന ചലച്ചിത്രത്തിലൂടെ പ്രസിദ്ധനായ ഗ്രീക്ക് സൈപ്രസ് ചലച്ചിത്ര സംവിധായകനായിരുന്ന മൈക്കിൾ കകോയാനിസിനെയും( ജൂൺ 11, 1922 – ജൂലൈ 25, 2011),

      ഓർമ്മിക്കുന്നു.
    • Umadevi Thurutheri നല്ലറിവുകൾ Vikraman PN🌷🌷
  • Swapna Muralidharan ശുഭദിനം
  • Chandra Mohan Good morning
  • Umadevi Thurutheri ഒന്ന് നീ ശ്രുതി താഴ്ത്തി
    -----------------------------------
    See more
  • Sashikala Panicker ശുഭദിനം പ്രീയ രേ
  • Elizabeth Babu പൊൻപുലരിയിലേക്ക് സ്വാഗതം സസ്നേഹം
  • Shyla Nelson ശുഭദിനാശംസകൾ
  • പ്രബോധ് ഗംഗോത്രി ശുഭദിനം മിത്രമേ
  • Unnikrishnan Kundayath ശുഭദിനം
  • Chithra Pathiyil ശുഭദിനം
  • M S Ramanathan ശുഭദിനം
  • Sreekala Thulaseedharan Gd morning Uma.
  • ശ്രീരേഖ എസ് ശുഭദിനം
  • കൃഷ്ണ ആർ കൃഷ്ണൻ ശുഭദിനാശംസകൾ
  • Vijayalakshmi Lakshmi ശംഭോമഹാദേവ..
  • Geetha Devi ശുഭദിനം 🙏🏼
  • Joy Abraham പാര് (കവിത)
    കടപ്പെറ പാസ .(അനില്കുമാര്)
    എടുമീന് പോത്തി ചേല് ചൊല്ലുമ്പം

    പാര് തേടി പോണ കത ആദ്യം വരും
    വങ്കാള പാര് കപ്പല് പാര്
    എന്ത തിക്കലണ്
    കണ്ണ് തോറന്ത് തൊളഞ്ചോം

    നെലവ് വെട്ടമിട്ട രാച്ചിരി
    ഒരു തൊളയില് ഒന്നാം കടല്
    ഇരു തൊളയില് രണ്ടാം കടല്
    മറു തൊളയില് മൂന്നാം കടല്
    എന്നൊരു പാതിരാക്കാത്ത് .

    വറീതും ഔസേപ്പും
    മാര്ക്കോയും ഒണ്ട്
    മേലാപ്പില് പൊടിമീന് വെളയാട്ടം
    നെമത്തി പിടിച്ച റോപ്പില്
    ഉള്ള ഉള്ള പോകുന്തോറും
    അറിഞ്ചോം വലിവ്
    കപ്പലവെള്ളി
    ചോത്തുവെള്ളി പാത്ത്
    തെസ കണ്ടോം

    നൂറ്റാണ്ട് മുമ്പ്
    മൂന്നാം പക്കത്തില്
    താന്ത് പോണ
    പറങ്കി കപ്പല്
    അതിലളിഞ്ച
    ഒടല്
    കോപ്പ്
    വെള്ളം കക്കും ഇരുമ്പുമണം

    പിന്ന വന്ത് വന്ത്
    കൂട് കൂട്ടിച്ച്
    കല്ലടി കല്ലപ്പി കണ്ണുളുവ
    പോളുങ്കെല്ലാം
    വീര്കങ്കോ

    കണവ മടയത്
    കാര മടയത്
    കണിച്ചമുള്ള തൊറയക്കാരന്
    എന്ത കടവാത്തിലും
    മീന്പിടുത്ത എടമത്
    അതുതേടി പോണോം നാങ്കോ
    അതുതേടി പോണോം നാങ്കോ
    പിന്നെയുമുച്ചച്ച്
    അതുതേടി പോണോം നാങ്കോ
    മന്താര്പ്പ്ല

    ഊണും ഒറക്കവും കളഞ്ച്
    കുടിയും കുളിയും മറന്ത്
    സീസണില്ലാ കാലത്തും
    മക്കള്ക്കും കുട്ടിച്ചും
    തിന്ന കൊടുത്ത
    വങ്കാള പാര്
    അങ്ങനെയൊര് പാരൊണ്ട്
    അത് തേടി പോമ്പം വേണം
    പാട്ടവെളക്കും റോപ്പും .

    ==============
    പോത്തി - അപ്പൂപ്പൻ
    ചേല് - കടലിനെ കുറിച്ചുള്ള വർത്തമാനം
    വങ്കാള - വലിയ
    തൊളഞ്ചോം - തുഴഞ്ഞു
    നെലവ് - നിലാവ്
    ഒരു തൊളയിൽ - ഒരു തുഴയിൽ
    നെമത്തി - നിവർത്തി
    ഉള്ള ഉള്ള - ഉള്ളിലോട്ട്
    വലിവ് - ഒഴുക്ക്
    കപ്പലവെള്ളി, ചോത്തുവെള്ളി - നക്ഷത്രസമൂഹം
    തെസ - ദിശ
    കണിച്ചമുള്ള - നിശ്ചയമുള്ള
    തൊറയക്കാരൻ - തുറയരയൻ
    കടവാത്തിലും - പ്രതികൂല കാലാവസ്‌ഥയിലും
    ഒയ്ത്തിച്ച് - സന്ധ്യാസമയത്ത്
    മന്താര്പ്പ്ല - അതിരാവിലെ
    കുട്ടിച്ച് - കുട്ടികൾക്ക്
    ----------------------------
    • Joy Abraham വാമൊഴി പദവിയില്ലെങ്കിലും തീർത്തും പ്രാദേശികമെങ്കിലും കടപ്പുറഭാഷ തനതു ഭാഷയുടെ സ്വഭാവം കാട്ടുന്നുണ്ട്.പക്ഷേ, ഈ തുറ
      കഴിഞ്ഞുള്ള റോഡിനപ്പുറം പലർക്കും ഭാഷ അറിയില്ല. പൊഴിയൂര് മുതല് അഞ്ചുതെങ്ങു വരെയുള്ള ചെറുതും വലുതുമായ 52 തുറകളുടെയും ഭാഷ ഇതാണ്. ഈ 52 തുറകളി
      ലേയും ആളുകള് വന്നു മീന് പിടിക്കുന്നതും വില്ക്കുന്നതുമൊക്കെ വിഴിഞ്ഞം തുറയിലാണ്. മഴക്കാലമാകുമ്പോള് എല്ലാവരും ഇവിടെ
      പണിക്കു വരും.2008ല് പ്രസിദ്ധീകരിക്കപ്പെട്ട ‘ഞാനിന്ന് പാടിത്തുടങ്ങുന്നു’ ആണ് ആദ്യ കവിതാ സമാഹാരം. ‘കൊമ്പള്’ ആണ് കടപ്പുറ ഭാഷയില് എഴുതിയ ആദ്യ കവിത. കവിയെ സംബന്ധിച്ച് ഈ ഭാഷയ്ക്ക് മറ്റു റെഫറൻസ് ഒന്നും വേണ്ട. ജീവിതത്തിലോട്ടു വെറുതെ
      തിരിഞ്ഞു നോക്കിയാല് മതി .പിന്നീട് അദ്ദേഹം കടപ്പുറഭാഷയിൽ തന്നെ കൂടുതലായി എഴുതിത്തുടങ്ങി. കടപ്പുറ ഭാഷയിലെഴുതിയ കവിതകള് മാത്രമായി ‘ചങ്കൊണ്ടോ പറക്കൊണ്ടോ’ പ്രസിദ്ധീകരിച്ചു. ലോകത്തിപ്പോൾ തീരദേശ സാഹിത്യവും തീരദേശ ഭാഷയും എന്ന പേരിൽ വലിയൊരു സാഹിത്യ വിഭാഗം തന്നെ വികസിച്ചു വരുന്നുണ്ട്.
    • Umadevi Thurutheri നാടൻ ശീലിൽ മനോഹരമായ രചന.
      ആശംസകൾ 
  • Rajendran MG Very good morning 🌹🌹
  • Suya Sunil Adarsh ശുഭദിനം ചേച്ചി
  • Puthiyottil Rasik Lal Good Day..........
  • Visakh Varma Sundaramaya naadan paattu poleyulla manohara kavitha. Kavikku asamsakal
  • Joy Abraham അബു ഏബ്രഹാം - ചരമദിനം
    ഇന്ത്യയിലെ ഒരു മികച്ച പത്രപ്രവര്ത്തകനും കാര്ട്ടൂണിസ്റ്റുമായിരുന്നു അബു എന്ന തൂലിക നാമത്തിലറിയപ്പെടുന്ന അബു ഏബ്രഹാം അഥവ അട്ടുപുറത്ത് മാത്യു ഏബ്രഹാം.(ജൂണ് 11, 1924 - ഡിസംബര് 1, 2002).തന്റെ 40 വര്ഷത്തെ നീണ്ട ഔദ്യോഗിക ജീവിതത്തില്
     അബു, ദേശീയ, അന്താരാഷ്ട്ര പത്രങ്ങള്ക്ക് വിലപ്പെട്ട സംഭാവനകള് നല്കിയിട്ടുണ്ട്. ഇതില് ചിലത് ദ ബോംബേ ക്രോണിക്കിള്, ശങ്കേര്സ് വീക്കിലി, ബ്ലിറ്റ്സ് , ട്രിബ്യൂണ്, ദി ഒബ്സര്വര് (1956-66), ദി ഗാര്ഡിയന് (1966-69), and ഇന്ത്യന് എക്സ്പ്രസ്സ് (1969-81) എന്നിവയാണ്.കേരളത്തിലെ തിരുവല്ലയില് ജനിച്ചു. മാവേലിക്കര ചെറുകോല് ആറ്റുപുറത്ത് കുടുംബത്തിലെ അഡ്വക്കേറ്റ് ഏ.എം. മാത്യുവാണ് പിതാവ്, മാതാവ് കണ്ടമ്മ. മൂന്ന് വയസ്സുള്ളപ്പോള് തന്നെ കാര്ട്ടൂണ് ചിത്രങ്ങള് വരക്കാന് തുടങ്ങി. തിരുവനന്തപുരം സര്വ്വകലാശാല കോളേജില് നിന്നും 1945 ല് ബിരുദം നേടി പുറത്തിറങ്ങി. ഫ്രഞ്ച്, ഗണിതം, ഇംഗ്ലീഷ് എന്നിവയായിരുന്നു വിഷയങ്ങള്. ഇതിനു ശേഷം ജോലി അന്വേഷിച്ച്‌ മുംബൈയിലേക്ക് പോയ അബു അവിടെ ബോംബേ ക്രോണിക്കിള് പത്രത്തില് പത്രപ്രവത്തകനായി ജോലിയില് പ്രവേശിച്ചു. 1953 ല് അബു, ലണ്ടനിലെ ഒരു പത്രപ്രവര്ത്തകനായ ഫ്രെഡ് ജോസ്സിനെ കണ്ടുമുട്ടി. അദ്ദേഹം അബുവിനെ ലണ്ടനിലേക്ക് ക്ഷണിച്ചു. അങ്ങനെ 32 മത്തെ വയസ്സില് അബു കാര്ട്ടൂണിസ്റ്റ് ആയി പഞ്ച് എന്ന മാഗസിനില് ജോലി നേടി. തുടര്ന്ന് 1956 മുതല് പത്തുവര്ഷം ഒബ്സര്വര്വാരികയിലും, 1966-69 കാലത്ത് മാഞ്ചസ്റ്റര് - ഗാര്ഡിയന് ദിനപത്രത്തിലും കാര്ട്ടൂണിസ്റ്റായി ജോലി നോക്കി.
    1969 ല് അബു മുന് ഭാര്യയും രണ്ടുമക്കളുമായി ഇന്ത്യയിലേക്ക് മടങ്ങി. തുടര്ന്ന് 1981 വരെ രാഷ്ട്രിയ കാര്ട്ടൂണിസ്റ്റ് ആയി ഇന്ത്യന് എക്സ്പ്രസ്സ് പത്രത്തില് ജോലി നോക്കി. 1970 ല് അദ്ദേഹത്തിന് ബ്രിട്ടീഷ് ഫിലിം ഇന്സ്റ്റിറ്റ്യൂട് ഒരു ഹ്രസ്വചിത്രം അടിസ്ഥാനമാക്കി പ്രത്യേകപുരസ്കാരം നല്കുകയുണ്ടായി. 1972 മുതല് 1978 വരെ അദ്ദേഹം രാജ്യസഭ അംഗമായിരുന്നു.
    തനതായ രചനാശൈലിയും, കുറച്ച്‌ വരകള് കൊണ്ട് ഏത് പ്രശ്നത്തെയും നര്മത്തിലൂടെ അവതരിപ്പിക്കാനുള്ള കൌശലവും വശമുള്ള ഇരുത്തം വന്ന ഒരു കാര്ട്ടൂണിസ്റ്റായി അന്താരാഷ്ട്രരംഗത്ത് പ്രശസ്തി ആര്ജിച്ചശേഷമാണ് ഇദ്ദേഹം 1969-ല് ഇന്ത്യയിലേക്ക് മടങ്ങി, ഡല്ഹിയിലെ ഇന്ത്യന് എക്സ്പ്രസ്സില് കാര്ട്ടൂണിസ്റ്റായി ചേര്ന്നത്. അതിലെ പോക്കറ്റ് കാര്ട്ടൂണായ "പ്രൈവറ്റ് വ്യൂവില് അബു സൃഷ്ടിച്ച രണ്ട് കാര്ട്ടൂണ് കഥാപാത്രങ്ങള് ഇന്ത്യന് രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലെ സമസ്യകള് സരസമായി വ്യാഖ്യാനിക്കുന്ന പ്രതീകങ്ങളായി മാറി. ഇന്ത്യന് എക്സ്പ്രസ്സിലും പല ആനുകാലികങ്ങളിലും സമകാലികപ്രാധാന്യമുള്ള വിഷയങ്ങളെപ്പറ്റി നിരവധി ലേഖനങ്ങളും ഇദ്ദേഹം പ്രസിദ്ധപ്പെടുത്തി. ട്രിബ്യൂണ്, പഞ്ച് തുടങ്ങിയ പ്രസിദ്ധീകരണങ്ങള് അബുവിന്റെ കാര്ട്ടൂണുകള് വളരെ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യം ഒരു പത്രപ്രവര്ത്തകന്റെ പ്രാണവായുവാണെന്ന് വിശ്വസിച്ചിരുന്ന ഈ സോഷ്യലിസ്റ്റ് ചിന്തകന്റെ അബു ഓണ് ബംഗ്ളാദേശ്, ഗെയിംസ് ഒഫ് എമര്ജന്സി, അറൈവല്സ് ആന്റ് ഡിപ്പാര്ച്ചേര്സ് എന്നീ കൃതികളില് ഇദ്ദേഹത്തിന്റെ ജീവിതദര്ശനം തുടിച്ച്‌ നില്ക്കുന്നു.
    • Joy Abraham എല്ലാത്തരം സ്വേച്ഛാധിപത്യത്തിന്റെയും കടുത്ത എതിരാളിയായിരുന്നു അബു. വിയറ്റ്നാം, കംബോഡിയ, ക്യൂബ, ജപ്പാന്, ആസ്റ്റ്രേലിയ, ഫ്രാന്സ്, കെനിയ, എത്യോപ്യ, യൂഗ്ളോസ്ളാവ്യ, പോളണ്ട്, ഹംഗറി, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളിലെ പര്യടനം ജനജീവിതത്തിന്റെ വിചിത്രവും, സരസവും, വ്യാകുലവുമായ മുഖങ്ങളുമായി ഇടപഴകാന് ഇദ്ദേഹത്തിന് അവസരം നല്കി.രാഷ്ട്രീയത്തിലെ അഴിമതിക്കെതിരെ ഉള്ള പോരാട്ടം അബുവിന്റെ കാര്ട്ടുണുകളുടെ പ്രത്യേകതയായിരുന്നു. വലിയ വിഷയങ്ങള് പോലും സാധാരണക്കാരന് മനസ്സിലാകുന്ന ലളിതമായ ഭാഷയില് അവതരിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ കാര്ട്ടൂണുകള്.നോഹയുടെ പെട്ടകത്തെ അടിസ്ഥാനമാക്കി ബ്രിട്ടിഷ് ചലച്ചിത്ര ഇന്സ്റ്റിറ്റ്യൂട്ടിനുവേണ്ടി അബു നിര്മിച്ച നോ ആര്ക്ക്സ് (No Arks) എന്ന പ്രതീകാത്മകചിത്രം 1969-ല് ലണ്ടന് ചലച്ചിത്രമേളയില് മെരിറ്റ് സര്ട്ടിഫിക്കറ്റ് കരസ്ഥമാക്കി. പെന്ഗ്വിന് പ്രസിദ്ധീകരിച്ച ഇന്ത്യന് കാര്ട്ടൂണ്സ് എന്ന ഗ്രന്ഥം അബുവാണ് എഡിറ്റ് ചെയ്തത്. 1972-ലും, 1978-ലും രാഷ്ട്രപതിയാല് നാമനിര്ദ്ദേശം ചെയ്യപ്പെട്ട് ഇദ്ദേഹം രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. ജീവിതസായാഹ്നത്തില് ഇദ്ദേഹം ഡല്ഹിയില്നിന്ന് മടങ്ങി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. ഇക്കാലത്ത് ആനയെയും കാക്കയെയും കഥാപാത്രങ്ങളാക്കി 'മേമ്ബൊടി' എന്നൊരു കാര്ട്ടൂണ് പരമ്ബര മാതൃഭൂമി ആഴ്ചപ്പതിപ്പില് ഇദ്ദേഹം വരച്ചിരുന്നു. ഇതിന് പുറമേ, കാലിക പ്രസക്തിയുള്ള വിഷയങ്ങള് ചര്ച്ച ചെയ്യുന്ന ചില പംക്തികളും ഇദ്ദേഹം കൈകാര്യം ചെയ്തു. കേരള ലളിതകലാ അക്കാദമി അംഗമായും ഇദ്ദേഹം പ്രവര്ത്തിച്ചു.1981-ല് അബു ഫ്രീലാന്സ് പത്രപ്രവര്ത്തനത്തിലേക്ക് മാറി. 1988-ല് കേരളത്തിലേക്ക് തിരിച്ചു വന്ന അദ്ദേഹം 2002 ഡിസംബര് 1-ന് അന്തരിച്ചു.
  • V V Jose Kallada ഇന്ന് മഹാകവി ശ്രീ പാലാ നാരായണന് നായരുടെ പന്ത്രണ്ടാം ചരമവാര്ഷികദിനം ...
    പ്രകൃതിയും വേദാന്തവും സാമൂഹ്യജീവിതത്തിന്റെ നിഴല്വഴികളും ദൃശ്യവല്ക്കരിച്ച പാലാ തന്റെ കൃതികളിലൂടെ മലയാളത്തിന്റെ കാവ്യപാരമ്പര്യത്തിനും ഭാവവിശുദ്ധിയ്ക്കും ഗരിമ നല്കി.
    എട്ട് വാല്യങ
    ്ങളോടെ 1953 ല് പുറത്തിറങ്ങിയ കേരളം വളരുന്നു എന്ന പ്രശസ്ത കൃതിയിലൂടെയാണ് പാലാ നാരായണന് നായര് മഹാകവിയായി അറിയപ്പെടുന്നത്.
    മലയാളിയുടെ കാവ്യപരമ്പരയിലെ വിസ്മരിക്കാനാവാത്ത സാന്നിധ്യമായിരുന്ന
    ഇദ്ദേഹത്തിന്റെ ആദ്യകവിത പതിനേഴാം വയസില് എഴുതിയ നിഴല് ആണ്. ആദ്യ കാവ്യസമാഹാരം 1935 ല് പുറത്തിറങ്ങിയ പൂക്കളും..
    ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ അമൃതകല, ശാന്തി വൈഖരി, കസ്തൂര്ബ, ആലിപ്പഴം, അന്ത്യപൂജ, എനിക്ക് ദാഹിക്കുന്നു, മലനാട്, പാലാഴി, വിളക്കുകൊളുത്തൂ, സുന്ദരകാണ്ഡം, ശ്രാവണഗീതം, തരംഗമാല എന്നിവയാണ് മറ്റ് പ്രധാന കൃതികള്. ......
    ക്ഷേത്ര പ്രവേശന വിളംബരത്തെക്കുറിച്ചുള്ള കവിതയ്ക്ക്‌ മഹാകവി ഉള്ളൂരിന്റെ പക്കൽനിന്ന്‌ ഇദ്ദേഹം സ്വർണ്ണമെഡൽ നേടിയിരുന്നു.
    പാലായെ തേടിയെത്തിയ മറ്റു സാഹിത്യപുരസ്കാരങ്ങള് നിരവധി.. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പൂത്തേഴൻ സ്‌മാരക പുരസ്‌കാരം,ആശാൻ പുരസ്‌കാരം,വള്ളത്തോൾ പുരസ്കാരം(1991), ഉള്ളൂര് പുരസ്കാരം(1999), എഴുത്തച്ഛൻ പുരസ്‌കാരം(2000), മാതൃഭൂമി സാഹിത്യപുരസ്കാരം(2002), കാളിദാസ പുരസ്കാരം എന്നിവ അവയില് ചിലവ മാത്രം.
    ഇതിനൊക്കെ പുറമെയാണ് ഭോപ്പാല് സാഹിത്യ സമ്മേളനത്തില് ലഭിച്ച ഭാരതഭൂഷന് ബഹുമതിയും, ഓള് ഇന്ത്യ റൈറ്റേഴ്‌സ് ഫോറത്തിന്റെ ബഹുമതിയും 2006 ല് സമ്മാനിയ്ക്കപ്പെട്ട കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും.
    1911 ഡിസംബർ 11ന് കീപ്പള്ളിൽ ശങ്കരൻ നായരുടേയും പുലിയന്നൂർ പുത്തൂർ വീട്ടിൽ പാർവതിയമ്മയുടേയും മകനായി പാലായിൽ ജനിച്ച ഇദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം സ്വന്തം പിതാവില്നിന്ന് തന്നെ.
    പാലാ വി. എം സ്കൂൾ, സെന്റ് തോമസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും തുടര്പഠനം നേടിയ നാരായണന്നായര് അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായിജോലി നോക്കി.
    രണ്ടാം ലോകമഹായുദ്ധത്തില് പങ്കെടുത്തു തിരിച്ചെത്തിയ ഇദ്ദേഹം തിരുവിതാംകൂർ സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. ഇതിനിടെ 1956-ൽ കേരള സർവകലാശാലയിൽനിന്ന്‌ എം.എ റാങ്കോടെ പാസായി. 1957-ൽ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ്‌ സെക്രട്ടറിയായി നിയമിതനായി. 1959-ൽ സർവകലാശാലയിൽ തിരിച്ചെത്തി പഴയ ഡിപ്പാർട്ട്‌മെന്റിൽ ജോലിചെയ്തു. 1965-ൽ പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.
    പാലാ അല്ഫോണ്സോ കോളേജ് പ്രൊഫസര് ആയി അധ്യാപന വൃത്തിയില് ഏര്പ്പെട്ട ഇദ്ദേഹം റിട്ടയര് ചെയ്തത് കൊട്ടിയം എന് എസ് എസ് കോളേജ് പ്രിന്സിപ്പല് ആയാണ്.
    കേരളീയ ജീവിതത്തിന്റെ മേച്ചില്പ്പുറങ്ങള് തന്റെ കാവ്യ ദര്ശനങ്ങളിലൂടെ പ്രതിഫലിപ്പിച്ച ഈ മഹാകവി
    2008 ജൂണ് 11 ന് കഥാ വശേഷനായി.
    Courtesy
  • Joy Abraham എം.കെ. പാന്ഥെ (മധുകർ കാശിനാഥ് പാന്ഥെ) (ജനനം ജൂൺ 11, 1924 - മരണം ആഗസ്റ്റ് 20,2011) ഭാരതത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. ഇദ്ദേഹം സി.ഐ.റ്റി.യു-വിന്റെ ദേശീയ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു.1925 ജൂലായ് 11നു മഹാരാഷ്ട്രയിലെ പുണെയിൽ ജനിച്ച പാന്ഥെ 1943ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. പാർട്ടിയിലെ പിളർപ്പിനുശേഷം സി.പി.എമ്മിൽ നിലയുറപ്പിച്ച അദ്ദേഹം 1970ൽ സി. ഐ.ടി.യു. സെക്രട്ടറിയായി.1978ൽ സി.പി.എം. കേന്ദ്ര സമിതിയംഗമായി. 1990ൽ സി.ഐ.ടി.യു. ജനറൽ സെക്രട്ടറിയും 1999ൽ പ്രസിഡന്റുമായി. 1998ലാണു സി.പി.എം. പൊളിറ്റ് ബ്യൂറോയിലെത്തിയത് .2011 ഓഗസ്റ്റ്‌ 20 നു ഹൃദയാഘാതത്തെ തുടർന്നു് ഡൽഹിയിൽ അന്തരിച്ചു.ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ മുൻനിര നേതാക്കളിലൊരാളായ മധുകർ കാശിനാഥ് പന്ഥെ മഹാരാഷ്ട്രയിലെ ജൽഗാവിലെ ഖാന്ദേശ് തുണിമിൽ സമരത്തിലൂടെയാണ് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലെത്തിയത്. ബിരുദാനന്തരപഠനത്തിന് ശേഷം ട്രേഡ് യൂണിയൻ രംഗത്ത് കേന്ദ്രീകരിച്ച പന്ഥെ ദീർഘകാലം എഐടിയുസി ദേശീയ സെക്രട്ടറിമാരിൽ ഒരാളായിരുന്നു. 1964ൽ പാർട്ടി പിളർന്നപ്പോൾ എഐടിയുസി നേതൃത്വം സിപിഐക്കൊപ്പം നിന്നപ്പോൾ പന്ഥെ സിപിഐ എമ്മിനൊപ്പം നിലകൊണ്ടു. പിന്നീട് സിഐടിയു രൂപീകരണത്തിന്റെ മുഖ്യസംഘാടകരിൽ ഒരാളായി. കൊൽക്കത്തയിൽ കേന്ദ്രകമ്മിറ്റി ഓഫീസിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളായി പ്രവർത്തിച്ചു. പിന്നീട് സിഐടിയു ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയപ്പോൾ ഡൽഹിയായി പ്രവർത്തനകേന്ദ്രം. 1990ൽ നടന്ന സിഐടിയു അഖിലേന്ത്യാസമ്മേളനത്തിൽ ജനറൽ സെക്രട്ടറിയായി. 1999ൽ സിഐടിയു പ്രസിഡണ്ടായി. 1998ൽ കൊൽക്കത്തയിൽ നടന്ന പാർടി കോൺഗ്രസിലാണ് അദ്ദേഹം പൊളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രമീള പന്ഥെയാണ് ഭാര്യ. മിലിന്ദും പരേതയായ ഉജ്ജ്വലുമാണ് മക്കൾ .
  • Joy Abraham നവോത്ഥാനകാലത്തെ ഒരു ഇംഗ്ലീഷ് നാടകകൃത്തും കവിയും നടനും ആയിരുന്നു ബെഞ്ചമിൻ ജോൺസൻ (ജൂൺ 11, 1572 - ഓഗസ്റ്റ് 6, 1637). വില്യം ഷേക്സ്പിയറിന്റെ സമകാലീനനായിരുന്ന അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് വോൾപോൺ, ദി ആൽക്കെമിസ്റ്റ്, ബർത്തലോമ്യൂ ഫെയർ തുടങ്ങിയ ഹാസ്യനാടകങ്ങളുടേയും കുറേ ഭാവഗീതങ്ങളുടേയും പേരിലാണ്. എലിസബത്തൻ കാലത്തിനുശേഷം വന്ന ജേക്കബിയൻ, കരോളിയൻ, ക്രോംവെല്ലിയൻ കാലങ്ങളിലെ ഇംഗ്ലീഷ് നാടകകൃത്തുക്കളേയും കവികളേയും ജോൺസൻ വളരെയേറെ സ്വാധീനിച്ചു. വിപുലമായ പുസ്തകപരിചയവും അടങ്ങാത്ത വിവാദപ്രേമവും ജോൺസന്റെ സവിശേഷതകളായിരുന്നു.
    ലണ്ടണിലെ വെസ്റ്റ്മിനിസ്റ്ററിലായിരുന്നു ജനിച്ചതെങ്കിലും തന്റെ കുടുംബം സ്കോട്ട്ലണ്ടിലെ അതിർത്തിപ്രദേശത്തുനിന്നുള്ളതാണെന്നാണ് ജോൺസൻ അവകാശപ്പെട്ടിരുന്നത്.ജോൺസന്റെ കുടുംബ ചിഹ്നത്തിന് (coat of arms) അതിർത്തിപ്രദേശത്തെ ഒരു കുടുംബമായ അനൻഡേലിലെ ജോൺസ്റ്റന്മാരുടെ ചിഹ്നവുമായി സാമ്യമുണ്ടായിരുന്നുവെന്നത് ഈ അവകാശവാദത്തെ പിന്തുണക്കുന്നുവെന്ന് വരാം. ജോൺസന്റെ ജനനത്തിന് ഒരുമാസം മുൻപ് പിതാവ് മരിച്ചതിനെ തുടർന്ന് അമ്മ ഒരു ഇഷ്ടികപ്പണിക്കാരനെ വിവാഹം കഴിച്ചു. ജോൺസന്റെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയത് സെയിന്റ് മാർട്ടിൻസ് ലേനിൽ ആയിരുന്നു. പിന്നീട് അദ്ദേഹം വെസ്റ്റ്മിനിസ്റ്റർ സ്കൂളിൽ ചേർന്നു. അവിടെ അദ്ധ്യാപകരിൽ ഒരാളായിരുന്ന വില്യം കാംഡന്റെ വിപുലമായ പാണ്ഡിത്യം ജോൺസനെ സ്വാധീനിച്ചിട്ടുണ്ടെന്നുറപ്പാണ്.1623-ൽ കാംഡന്റെ മരണം വരെ ജോൺസനും കാംഡനും നല്ല അടുപ്പത്തിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോൺസൻ കേംബ്രി‌ഡ്ജ് സർവകലാശാലയിൽ ചേർന്നുവെന്ന് ഒരുകാലത്ത് കരുതപ്പെട്ടിരുന്നു. എന്നാൽ ജോൺസൻ തന്നെ പറയുന്നത് താൻ സർവകലാശാലയിൽ പോയിട്ടെയില്ലെന്നും സ്കൂൾ വിട്ട ഉടനേ തൊഴിൽ പരിശീലനത്തിന് അയക്കപ്പെടുകയാണുണടായതെന്നുമാണ്. ഇംഗ്ലീഷ് ചരിത്രകാരനും സഭാനേതാവുമായ തോമസ് ഫുള്ളർ രേഖപ്പെടുത്തിയിട്ടുള്ള ഒരു കഥയനുസരിച്ച് ലണ്ടൻ സത്രത്തിലെ ഒരു തോട്ടത്തിന്റെ ഭിത്തിയുടെ പണിയിൽ ജോൺസൻ ഒരിക്കൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഏറെ താമസിയാതെ ഇഷ്ടികപ്പണി മടുത്ത ജോൺസൻ, ഫ്രാൻസിസ് വേരെയുടെ സൈന്യത്തിൽ ചേർന്ന് ഹോളണ്ടിൽ കുറേനാൾ ചെലവിട്ടു. പിന്നീട് ഹാത്തോണ്ടൻ കൈയെഴുത്തുപ്രതികൾ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട, കവി വില്യം ഡ്രുമോണ്ടുമായുള്ള സംഭാഷണത്തിൽ, താൻ ഹോളണ്ടിലായിരിക്കുമ്പോൾ ഒരെതിരാളിയെ മല്ലയുദ്ധത്തിൽ കൊന്ന് അവന്റെ ആയുധങ്ങൾ കരസ്ഥമാക്കിയെന്ന് ജോൺസൻ പറഞ്ഞിട്ടുണ്ട്.
    • Joy Abraham 1594-നടുത്തെപ്പോഴോ ജോൺസൻ വിവാഹിതനായി. ഡ്രുമോണ്ടുമായുള്ള സംഭാഷണത്തിലെ ഭാര്യയെ അദ്ദേഹം വിശേഷിപ്പിച്ചത് വഴക്കാളിയെങ്കിലും സത്യസന്ധ എന്നാണ്(a shrew, yet honest). ജോൺസന്റെ ഭാര്യ ആരായിരുന്നുവെന്ന് നിശ്ചയമില്ല. ബെഞ്ചമിൻ ജോൺസൻ എന്നയാളെ ലണ്ടൻ പാലത്തിനടുത്തുള്ള രക്തസാക്ഷി മാഗ്നസിന്റെ പള്ളിയിൽ വച്ച് വിവാഹം കഴിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആൻ ലൂവീസ് ആയിരുന്നു അവളെന്ന് വാദമുണ്ട്.[3] വിശുദ്ധ മാർട്ടിന്റെ പള്ളിയിലെ രേഖകൾ അനുസരിച്ച്, ജോൺസന്റെ മൂത്ത മകൾ മേരി 1593 നവംബറിൽ ആറു മാസം മാത്രം പ്രായമുണ്ടായിരിക്കെ മരിച്ചു. മൂത്തമകൻ ബെഞ്ചമിൻ പത്തുവർഷം കഴിഞ്ഞു പ്ലേഗ് ബാധിച്ചു മരിച്ചു. എന്റെ കടിഞ്ഞൂൽ പുത്രൻ എന്ന പേരിൽ അവന്റെ ചരമഫലകത്തിൽ എഴുതിയ കുറിപ്പിൽ ജോൺസൻ അവനെ തന്റെ ഏറ്റവും സുന്ദരമായ കവിത എന്നു വിശേഷിപ്പിച്ചു. ബെഞ്ചമിൻ എന്നു തന്നെ പേരുള്ള രണ്ടാമതൊരു മകൻ 1635-ൽ മരിച്ചിട്ടുണ്ട്. ഈ കാലത്തിനിടക്കെന്നോ അഞ്ചു വർഷക്കാലത്തേക്ക് ജോൺസൻ ഭാര്യയിൽ നിന്ന് വേർപെട്ട് ഓബിനി പ്രഭുവിന്റെ അതിഥിയായി താമസിച്ചിട്ടുണ്ട്. 1597-ലെ വേനൽക്കാലമായപ്പോഴേക്ക് ഫിലിപ്പ് ഹെൻസ്ലോവിന്റെ മേൽനോട്ടത്തിൽ റോസ് പ്രദർശനശാലയിൽ പ്രവർത്തിച്ചിരുന്ന "അഡ്മിറലിന്റെ ആളുകൾ" എന്ന നാടകക്കമ്പനിയിൽ ജോൺസൻ സ്ഥിരം ജോലിക്കാരനായി. അഭിനേതാവെന്ന നിലയിൽ ജോൺസൻ വലിയ വിജയമൊന്നുമല്ലായിരുന്നു എന്ന പറയപ്പെടുന്നു.നാടകകൃത്ത് എന്ന നിലയിലുള്ള ജോൺസന്റെ പ്രശസ്തി ഷേക്സ്പിയറുടേതുമായി ബന്ധപ്പെട്ടിരുന്നതുപോലെ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലം മുതൽ, കവിയെന്നനിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തി ജോൺ ഡണിന്റെ പ്രശസ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ താരതമ്യത്തിൽ, രൂപഭംഗിക്കും ആശയവ്യക്തതക്കും പ്രാധാന്യം കൊടുത്ത അസംസ്കൃതകവിതയുടെ പ്രതിനിധിയായി ജോൺസനും ദുർഗ്രഹമായ സങ്കല്പങ്ങളും അവ്യക്തമായ ശൈലിയും ചേർന്ന് ആദ്ധ്യാത്മിക മാനങ്ങളുള്ള കവിതയുടെ പ്രതിനിധിയായി ജോൺ ഡണും കണക്കാക്കപ്പെട്ടു. ഈ താരതമ്യം നടത്തിയ ഹെർബെർട്ട് ഗിയേഴ്സനെപ്പോലുള്ള വിമർശകർ ജോൺ ഡണിനെ ആദ്യമായി മനസ്സിലാക്കുകയായിരുന്നതുകൊണ്ട്, താരതമ്യം ജോൺസന് അനുകൂലമായില്ല.എന്നാൽ ജീവിച്ച കാലത്ത് ജോൺസൻ ഡണിന്റെ അത്രയുമെങ്കിലും സ്വാധീനം ഉള്ള കവിയായിരുന്നു. 1623-ൽ ചരിത്രകാരൻ എഡ്മണ്ട് ബോൾട്ടൻ ജോൺസനെ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും സംസ്കൃതനും ഒന്നാം കിടയിൽ പെട്ടവനുമായി കവിയായി വിലയിരുത്തി.
  • Umadevi Thurutheri 🌷ഇന്നത്തെ മൊഴിമുത്ത് 🌷

    . "നമ്മള് ലോകത്തെ തെറ്റായി വായിക്കുന്നു. എന്നിട്ട്, ലോകം നമ്മളെ ചതിച്ചെന്ന് ആരോപിക്കുന്നു"

    -രവീന്ദ്രനാഥ ടാഗോർ-

    ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരനും സാംസ്കാരിക നായകനുമാണ് രബീന്ദ്രനാഥ ടാഗോർ.

    'ഗുരുദേവ്‌' എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്തു. ഗീതാഞ്ജലി ക്ക്1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മത,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം.
  • Joy Abraham ഒരു ഗ്രീക്ക് സൈപ്രസ് ചലച്ചിത്ര സംവിധായകനായിരുന്നു മൈക്കിൾ കകോയാനിസ്(ജൂൺ 11, 1922 – ജൂലൈ 25, 2011. 1964-ൽ കസാൻദ് സാക്കിസിന്റെ നോവലായ സോർബ ദ ഗ്രീക്ക് അടിസ്ഥാനമാക്കി സംവിധാനം ചെയ്ത സോർബ ദ ഗ്രീക്ക് എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. യൂറിപ്പിഡിസിന്റെ ദുരന്ത നാടകങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഇദ്ദേഹത്തിന്റെ പല ചലച്ചിത്ര കൃതികളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഓസ്കാർ പുരസ്കാരത്തിനു അഞ്ചു തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള കകോയാനിസ്, ഗ്രീക്ക് സൈപ്രസ് മേഖലകളിൽ നിന്ന് ഏറ്റവുമധികം തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ചലച്ചിത്രകാരനാണ്. മികച്ച സംവിധായകൻ, ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള മികച്ച തിരക്കഥ, മികച്ച ചലച്ചിത്രം എന്നീ നാമനിർദ്ദേശങ്ങൾ സോർബ ദ ഗ്രീക്ക് എന്ന ചലച്ചിത്രവും, ഇലക്ട്ര, ഐഫിജെനിയ എന്നീ ചിത്രങ്ങൾ മികച്ച വിദേശ ചിത്രത്തിനുമുള്ള നാമനിർദ്ദേശങ്ങളും നേടുകയുണ്ടായി.
    1922 ജൂൺ 11 ന് സൈപ്രസിലാണ് കകോയാനിസ് ജനിച്ചത്. പഠനത്തിനു ശേഷം ബി.ബി.സിയിൽ പ്രൊഡ്യൂസറായി ജോലി ചെയ്തു.
    Write a reply...

  • Joy Abraham ലാലു പ്രസാദ് യാദവ് ബീഹാറിൽ നിന്നുള്ള ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. രാഷ്ട്രീയ ജനത ദളിന്റെ പ്രസിഡന്റും ബീഹാറിന്റെ മുൻ മുഖ്യമന്ത്രിയുമാണ് അദ്ദേഹം. യു പി എ സർക്കാരിന്റെ കാലത്ത് റെയിൽ വേ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാറ്റ്ന സർവകലാശാലയിലെ തന്റെ പഠനകാലത്ത്, ലാലു പ്രസാദ് യാദവ് വിദ്യാർത്ഥിരാഷ്ട്രീയത്തിലേയ്ക്കെടുത്ത് ചാടി. തന്റെ 29 - മത്തെ വയസിൽ ജനത പാർട്ടി സ്ഥാനാർത്ഥിയായി 1977 - ൽ അദ്ദേഹം ലോകസഭയിലെ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1990 - ൽ ബീഹാറിന്റെ മുഖ്യമന്ത്രിയായ അദ്ദേഹം 1997 - ൽ കാലിത്തീറ്റ കുംഭകോണത്തിലുണ്ടായ അഴിമതിയാരോപണം മൂലം രാജി വെച്ചു. 2013 - ൽ ലാലു യാദവ് അഞ്ച് വർഷത്തെ കഠിനതടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും സി ബി ഐ കോടതിയാൽ ആദ്യത്തെ കാലിത്തീറ്റ കുംഭകോണത്തിലെ ഇടപാടുകളിൽ ശിക്ഷിക്കപ്പെട്ടു. അദ്ദേഹം മൂന്നാം കാലിത്തീറ്റ കുംഭകോണത്തിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം കാലിത്തീറ്റ കുംഭകോണത്തിൽ അദ്ദേഹം 3.5 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. അദ്ദേഹത്തെ മൂന്നാം കാലിത്തീറ്റ കുംഭകോണക്കേസിൽ കുറ്റക്കാരനായി കണ്ടെത്തി. ഡൂംക ട്രഷറിയിൽ നിന്നും 3.13 കോടിയുടെ സാമ്പത്തിക വഞ്ചനയുമായി ബന്ധപ്പെട്ട നാലാം കാലിത്തീറ്റ കുംഭകോണ കേസിൽ സി ബി ഐ കോടതി അദ്ദേഹത്തെ ശിക്ഷിച്ചു. ഈ കേസിൽ ലാലു യാദവിനു മേൽ മൊത്തം 60 ലക്ഷം രൂപയുടെ പിഴയും 14 വർഷത്തെ തടവും ചുമത്തി.
    എൽ എൽ ബി യും പാറ്റ്ന സർവകലാശാലയുടെ ബി എൻ കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയതിനു ശേഷം, ലാലു യാദവ് പാറ്റ്നയിലെ ബീഹാർ വെറ്റിനറി കോളജിൽ ക്ലാർക്ക് ആയി ജോലി ചെയ്തു. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ അതേ കോളജിൽ പ്യൂൺ ആയിരുന്നു. ലാലുവിന് മൊത്തം 6 സഹോദരങ്ങളുണ്ട്. ലാലുവിനും ഭാര്യ റാബ്രി ദേവിയ്ക്കും 9 മക്കൾ : രണ്ട് പുത്രന്മാരും 7 പുത്രിമാരും ആണുള്ളത്. ഫുട്ബാൾ, ഗുസ്തി, ക്രിക്കറ്റ്, കബഡി, ബാറ്റ്മിന്റൻ, മറ്റ് ഇൻഡോർ വിനോദങ്ങളാണ് അദ്ദേഹത്തിന്റെ പ്രിയമേഖലകൾ. 2001 - ലെ ബീഹാർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. ഛപ്രയിലും പാറ്റ്നയിലുമുള്ള സ്പോർട്ട്സ് ക്ലബുകളുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. 1990 സപ്റ്റംബർ 23 ന് എൽ കെ അദ്വാനിയെ സമ്പത്പൂരിൽ വെച്ച് അദ്ദേഹത്തിന്റെ അയോധ്യയിലേയ്ക്കുള്ള രാം രഥ യാത്രാ വേളയിൽ ലാലു അറസ്റ്റ് ചെയ്യുകയും സ്വയം ഒരു മതേതര നേതാവായി അവതരിപ്പിക്കുകയും ചെയ്തു.
    • Joy Abraham ലാലു യാദവിനെതിരെയുള്ള പ്രധാന കേസുകൾ: 1. 1998 ലാലുവിന്റെ ക്രമാതീതമായ ആസ്തി കേസ് 2. 1996 കാലിത്തീറ്റ കുംഭകോണം - ദിയോഗർ ട്രഷറിയിൽ നിന്നും 89.27 ലക്ഷം അഴിമതി ചെയ്ത രണ്ടാമത്തെ കേസ് : ശിക്ഷവിധിക്കൽ 2017 ൽ 3. 1996 കാലിത്തീറ്റ കുംഭകോണം - ചൈബാസ ട്രഷറിയിൽ നിന്നും 35.62 കോടി അഴിമതി ചെയ്ത മൂന്നാമത്തെ കേസ് : ശിക്ഷവിധിക്കൽ 2018 ൽ 4. 1996 കാലിത്തീറ്റ കുംഭകോണം - ദൂംക ട്രഷറിയിൽ നിന്നും 3.97 കോടി അഴിമതി ചെയ്ത നാലാമത്തെ കേസ് : ശിക്ഷവിധിക്കൽ 2018 ൽ 5. 1996 കാലിത്തീറ്റ കുംഭകോണം - ഡൊരന്ദ ട്രഷറിയിൽ നിന്നും 184 കോടി അഴിമതി ചെയ്ത അഞ്ചാമത്തെ കേസ് : കോടതിയിൽ അനിശ്ചിതത്തിൽ 6. 2005 ഇന്ത്യൻ റെയിൽ വേ ടെന്റർ കേസ്: ലാലു കുടുംബം സി ബി ഐയാൽ കരുതലിൽ വെയ്ക്കപ്പെട്ടു 7. 2017 ഡിലൈറ്റ് പ്രോപ്പർട്ടീസ് 45 കോടി ബിനാമി ക്രമാതീത ആസ്തിയും നികുതി വെട്ടിപ്പും കേസുകൾ : ലാലു കുടുംബം ഇ ഡിയാൽ കരുതലിൽ വെയ്ക്കപ്പെട്ടു 8. 2017 എ ബി എക്സ്പോർട്ട്സ് 40 കോടി ബിനാമി ക്രമാതീതമായ ആസ്തിയും നികുതി വെട്ടിപ്പും കേസുകൾ : ലാലു കുടുംബം ഇ ഡിയാൽ കരുതലിൽ വെയ്ക്കപ്പെട്ടു 9. 2017 പാറ്റ്നാ കാഴ്ചബംഗ്ലാവ് മണൽ അഴിമതി
    • Umadevi Thurutheri Joy Abraham നല്ലറിവുകൾ
  • Swapna K Sudhakaran ശുഭദിനം നേരുന്നു
  • Daison Neyyan Aloor കനിവില്ല കയങ്ങളിൽ
    കെറോണതൻ വിളയാട്ടം
    തുടരുന്നു
    See more
  • Umadevi Thurutheri ഒരു കുട്ടിക്കവിത
    -------------------------


    "തള്ളക്കോഴിയും" കുറുനരിയും
    ------------------------------------------

    കോഴിക്കൂട്ടിൽ
    പമ്മിയിരിക്കും
    പൂവൻകോഴികളേ
    തള്ളക്കോഴിക്കൊപ്പം കൂട്ടിൽ
    ആർത്ത് രസിച്ചോളൂ.

    തള്ളക്കോഴിക്കെന്നും ഇഷ്ടം
    പൂവാലൻ തന്നെ
    കൊക്കിക്കൊക്കിയിണക്കാൻ
    കോഴിക്കെന്നും സന്തോഷം.

    ഒറ്റക്കാലിൽ മൂരിനിവർത്തി
    പുള്ളിപ്പൂവാലൻ
    കൊത്താൻ വൈകുവതെന്തേ കാത്ത്
    കോഴി കുഞ്ഞേച്ചി.

    കോഴിക്കൂട്ടിൽ നോക്കിയിരുന്നാ
    കുറുനരിയമ്മാവൻ
    വെള്ളമിറക്കി കാവലിരുപ്പായ്
    കാലം പലതായി.

    കേഴിപ്പെണ്ണും ആൺകോഴികളും
    കൂത്താടും കൂട്ടിൽ
    അക്ഷമനായൊരു കാട്ടുകുറുക്കൻ
    മീശപിരിക്കുന്നു.

    മജുമണിയൻ നെടുമുടി*
    Maju Maniyan Nedumudy
  • Kurungattu Vijayan ഏവർക്കും ശുഭദിനാശംസകൾ
  • Kurungattu Vijayan 255. മൗനം
    തുടരാന് അനുവദിക്കുവോളം പവിത്രമായതാണ്, പ്രണയവും മൗനവും!
    • Umadevi Thurutheri Kurungattu Vijayan പ്രണയത്തിന് മുന്നേറാൻ കഴിയുന്നത് പരിശുദ്ധമാണെങ്കിൽ മാത്രമാണ് ആ നൈർമ്മല്യം മൌനമാണ്
  • Jayachandran Chekkiyad ശുഭദിനാശംസകൾ
  • Suja Desai Good morning
  • Joy Abraham ഒരു റഷ്യൻ അഭിഭാഷകനും വിപ്ലവകാരിയും ആയിരുന്നു അലക്സാണ്ടർ കെറൻസ്കി (4 മേയ് 1881 – 11 ജൂൺ 1970). 1898-ൽ രൂപീരിച്ച റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമായപ്പോൾ പാർട്ടിക്കുള്ളിൽ ബോൾഷെവിക്കുകൾ (ഇടതുപക്ഷം), മെൻഷെവിക്കുകൾ (വലതുപക്ഷം) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ടായി. ലെനിൻ ബോൾഷെവിക് പാർട്ടിയുടെ നേതൃത്വമേറ്റെടുത്തപ്പോൾ അലക്‌സാണ്ടർ കെറൻസ്‌കി മെൻഷെവിക് പാർട്ടിയുടെ നേതാവായി.1917 ഫെബ്രുവരിയിൽ നടന്ന ഫെബ്രുവരി വിപ്ലവത്തെ തുടർന്ന് റഷ്യയിൽ സാർ ചക്രവർത്തിമാരുടെ ഭരണം അവസാനിക്കുകയും ജോർജി ലിവോവിന്റെ നേതൃത്വത്തിൽ മെൻഷേവിക്കുകളുടെ താൽക്കാലിക ഗവൺമെന്റ് രൂപീകരിക്കുകയും ചെയ്തു. ലിവോവിനു കാര്യമായ ജനപിന്തുണ ലഭിക്കാതെ വന്നപ്പോൾ അദ്ദേഹം രാജിവയ്ക്കുകയും ജൂലൈ മാസത്തോടെ അലക്സാണ്ടർ കെറൻസ്കി താൽക്കാലിക ഭരണകൂടത്തിന്റെ പ്രധാനമന്ത്രിയാവുകയും ചെയ്തു. 1917 നവംബറിൽ നടന്ന റഷ്യൻ വിപ്ലവത്തെ തുടർന്ന് ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷേവിക്കുകൾ അധികാരം പിടിച്ചെടുത്തതോടെ കെറൻസ്കിക്കു പലായനം ചെയ്യേണ്ടി വന്നു. പിന്നീട് പാരീസിലും ന്യൂയോർക്കിലും ഒളിവിൽ കഴിഞ്ഞ അദ്ദേഹം ഹൂവർ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയും പ്രവർത്തിച്ചു.
    Image may contain: 1 person
  • Joy Abraham കേരളീയ ഭാവങ്ങൾ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്കലമാക്കിയ മഹാകവിയായിരുന്നു പാലാ നാരായണൻ നായർ. കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായിത്തീർന്നു ഇദ്ദേഹം.1911 ഡിസംബർ 11ന് കീപ്പള്ളിൽ ശങ്കരൻ നായരുടേയും പുലിയന്നൂർ പുത്തൂർ വീട്ടിൽ പാർവതിയമ്മയുടേയും മകനായി അദ്ദേഹം കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന പിതാവിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പാലാ വി. എം സ്കൂൾ, സെന്റ് തോമസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും ഉപരി പഠനവും നേടി. അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായി ജീവിച്ചു. 1943-ൽ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായി ഇന്ത്യയിലും ബർമ്മയിലും ജീവിച്ചു. തിരിച്ചെത്തി തിരുവിതാംകൂർ സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. 1956-ൽ കേരള സർവകലാശാലയിൽനിന്ന്‌ എം.എ റാങ്കോടെ പാസായി. 1957-ൽ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ്‌ സെക്രട്ടറിയായി നിയമിതനായി. 1959-ൽ സർവകലാശാലയിൽ തിരിച്ചെത്തി പഴയ ഡിപ്പാർട്ട്‌മെന്റിൽ ജോലിചെയ്തു. 1965-ൽ പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.
    ആദ്യം പ്രസിദ്ധീകരിച്ച കവിത 'ആ നിഴൽ' ആണ്‌; കവിയുടെ 17-ാം വയസ്സിൽ. 1935ൽ ആദ്യസമാഹാരം 'പൂക്കൾ'. റിട്ടയർ ചെയ്ത ശേഷം പാലാ അൽഫോൻസ കോളേജിലും കൊട്ടിയം എൻ.എസ്‌.എസ്‌ കോളേജിലും അദ്ധ്യാപകനായി. ഭാര്യ പുത്തൻവീട്ടിൽ സുഭദ്രക്കുട്ടിയമ്മ. 2008 ജൂൺ 11-ന് അന്തരിച്ചു.
    കൃതികൾ
    തരംഗമാല
    അമൃതകല
    അന്ത്യപൂജ
    ആലിപ്പഴം
    എനിക്കുദാഹിക്കുന്നു
    മലനാട്
    പാലാഴി
    വിളക്കുകൊളുത്തൂ
    സുന്ദരകാണ്ഡം
    ശ്രാവണഗീതം
    പുരസ്കാരങ്ങൾ
    ക്ഷേത്ര പ്രവേശന വിളംബരത്തെക്കുറിച്ചുള്ള കവിതയ്ക്ക്‌ മഹാകവി ഉള്ളൂരിന്റെ പക്കൽനിന്ന്‌ സ്വർണ്ണമെഡൽ നേടി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പൂത്തേഴൻ സ്‌മാരക പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, ആശാൻ പുരസ്‌കാരം,വള്ളത്തോൾ പുരസ്കാരം കാളിദാസ പുരസ്കാരം എന്നിവയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. മലയാള കവിതയ്‌ക്ക്‌ നൽകിയ സമഗ്ര സംഭാവനയ്ക്ക്‌ 2002ലെ മാതൃഭൂമി പുരസ്കാരവും ലഭിച്ചു.1937-ൽ കവിതാ രചനയ്ക്ക്‌ സമസ്‌ത കേരള സാഹിത്യ പരിഷത്തിൽനിന്ന്‌ കീർത്തിമുദ്ര ലഭിച്ചു. ഭോപ്പാൽ സാഹിത്യ സമ്മേളനത്തിന്റെ ഭാരത ഭാഷാ ഭൂഷൺ ബഹുമതി, ആശാൻ പ്രൈസ്‌, ഓൾ ഇന്ത്യ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ താമ്രപത്രം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്‌.
    Image may contain: 1 person, glasses and beard
  • Joy Abraham 1946 മുതൽ 1951 വരെ ബ്രസീലിലെ പ്രസിഡന്റായിരുന്നു യൂറിക്കോ ഗാസ്പർ ഡൂത്ര. ഇദ്ദേഹം 1885 മേയ് 18-ന് ബ്രസീലിലെ കൊയാബ(Cuiaba)യിൽ ജനിച്ചു. 1910-ൽ സൈന്യത്തിൽ ചേർന്ന ഡൂത്ര യുദ്ധകാര്യങ്ങളിൽ സാമർഥ്യം പ്രകടിപ്പിച്ചിരുന്നു. ബ്രസീലിലെ യുദ്ധകാര്യ മന്ത്രിയായി 1936-ൽ ഇദ്ദേഹം നിയമിതനായി. സ്വേച്ഛാധിപത്യ പ്രവണതകളിലേക്കു നീങ്ങിയിരുന്ന ബ്രസീലിൽ ഭരണഘടനാനുസൃതമായ ജനാധിപത്യ സംവിധാനം നടപ്പിൽ വരുത്തണമെന്ന താത്പര്യക്കാരനായിരുന്നു ഇദ്ദേഹം. 1930-ൽ ബ്രസീലിൽ അധികാരം പിടിച്ചെടുത്ത് സ്വേച്ഛാധിപത്യ രീതിയിൽ ഭരണം നടത്തിവന്ന ഗെടൂലിയോ ഡോർനെലസ് വാർഗാസ് ആയിരുന്നു ഡൂത്രയുടെ മുൻഗാമിയായ പ്രസിഡന്റ്. 1945 ഒക്ടോബറിൽ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് തടയാൻ വാർഗാസ് പദ്ധതിയിട്ടു. ഇതോടെ സൈന്യം വാർഗാസിനെ പുറത്താക്കി. തുടർന്ന് 1945 ഡിസംബറിൽ ഡൂത്ര പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യഭരണം കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ബ്രസീലിൽ പൊതുവേ സമാധാനം നിലനിന്നിരുന്നു. ഡൂത്രയുടെ ഭരണം ബ്രസീലിൽ ജനാധിപത്യം നിലനിർത്തുന്നതിനു സഹായകരമായെങ്കിലും ഇദ്ദേഹത്തിന്റെ സാമ്പത്തികനയം വിജയപ്രദമായിരുന്നില്ല. 1951 ജനുവരി വരെ ഡൂത്ര പ്രസിഡന്റു പദവിയിൽ തുടർന്നു. 1974 ജൂൺ 11-ന് റിയോ ഡി ജനിറോയിൽ ഇദ്ദേഹം നിര്യാതനായി.
    Image may contain: 1 person
  • Kalavoor ChembazhiRamachandran സുപ്രഭാതം.. ശുഭദിനം
    " പ്രണാമം"
  • Joy Abraham മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് വിദ്യാ ചരൺ ശുക്ല (ജനനം :2 ആഗസ്റ്റ് 1926 - മരണം 11 ജൂൺ 2013) എന്ന വി.സി. ശുക്ല.മധ്യപ്രദേശിലെ ആദ്യ മുഖ്യമന്ത്രിയും പ്രസിദ്ധ നിയമജ്ഞനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന രവിശങ്കർ ശുക്ലയുടെ മകനായി റായ്ഗഡിൽ ജനിച്ചു. 1951 ൽ നാഗ്‌പൂർ മോറീസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശുക്ല, ആൾവിൻ കൂപ്പർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചു. മദ്ധേന്ത്യൻ വനാന്തരങ്ങളിൽ സഫാരി ടൂറുകളും ഫോട്ടോ പര്യവേക്ഷണങ്ങളും മാംഗനീസ്, ഡോൾമൈറ്റ് ഖനനവുമായിരുന്നു കമ്പനിയുടെ പ്രവർത്തനങ്ങൾ. യൂറോപ്പിലും അമേരിക്കയും നിന്ന് അനേകായിരങ്ങളെ ആകർഷിക്കുന്ന ആഗോള കമ്പനിയായി ആൾവിൻ വളർന്നു. 1957 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മഹാസാമുണ്ട് മണ്ഡലത്തിൽ നിന്ന് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. പിന്നീട് നടന്ന ഒൻപത് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയിച്ചിട്ടുണ്ട്. 1966 ൽ ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ അംഗമായി. വാർത്താ വിനിമയം, ആഭ്യന്തരം,പ്രതിരോധം, ധനകാര്യം, ആസൂത്രണം, സിവിൽ സപ്ലൈസ്, പാർലമെന്ററികാര്യം തുടങ്ങി ഒട്ടു മിക്ക വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
    ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ അപ്രീതിയെത്തുടർന്ന് വാർത്താവിതരണമന്ത്രിയായിരുന്ന ഗുജ്റാൾ മന്ത്രിസഭയ്ക്കുപുറത്ത് പോയപ്പോൾ, പകരക്കാരനായാണ് വി സി ശുക്ല എത്തിയത് (1975 - 77). പത്രവാർത്തകൾ സെൻസർ ചെയ്യാനും ആകാശവാണിയിലെയും ഫീൽഡ് പബ്ലിസിറ്റിവകുപ്പിലെയും ഉദ്യോഗസ്ഥരെക്കൊണ്ട് കോൺഗ്രസിന്റെ പ്രകടനപത്രിക 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യിച്ചും, ശുക്ല മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിട്ടു. 1976 മേയ് 4 മുതൽ അദ്ദേഹത്തിന്റെ ഇടപെടലോടെ ആകാശവാണിയിലും ദൂരദർശനിലും കിഷോർ കുമാറിന്റെ ഗാനങ്ങൾ അടിയന്തരാവസ്ഥ തീരുന്നതു വരെ നിരോധിച്ചു. മുംബൈയിലെ ഒരു കോൺഗ്രസ് റാലിക്ക് അദ്ദേഹം പാടാൻ വിസമ്മതിച്ചാണ് കാരണം."കിസ കുർസി കാ" എന്ന സിനിമ നിരോധിക്കുകയും പ്രിന്റുകൾ മുഴുവൻ നശിപ്പിക്കുകയും ചെയ്തതിലുള്ള ശുക്ലയുടെ പങ്ക് ുപ്രസിദ്ധമാണ്.അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നുവെന്നും മരിക്കുന്നതിന് മുമ്പ് ഇന്ദിരാഗാന്ധി അക്കാര്യം സമ്മതിച്ചിരുന്നുവെന്നും അടിയന്തരാവസ്ഥക്കാലത്തെ കോൺഗ്രസിനെ നയിച്ച പ്രമുഖ നേതാക്കളിലൊരാൾക്കൂടിയായ ശുക്ല പിന്നീട് പറഞ്ഞിരുന്നു.
    കോൺഗ്രസുമായി തെറ്റി എൻ.സി.പി.യിൽ ചേർന്ന[5] ശുക്ല ശരദ് പവാറും പി.എ. സാങ്മയും തമ്മിലുളള ഭിന്നിപ്പുകളെ തുടർന്ന് എൻ.സി.പി വിട്ടു. പിന്നീട് ശുക്ല രാഷ്ട്രീയ ജനതാന്ത്രിക് ദൾ രൂപീകരിച്ചു പ്രവർത്തിച്ചെങ്കിലും ഇത് ബി.ജെ.പിയിൽ ലയിച്ചു.2013 മേയ് മാസത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ ശുക്ലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.ചികിത്സയിലായിരുന്ന വി.സി. ശുക്ല 2013 ജൂൺ 11-ാം തിയതി അന്തരിച്ചു.
    Image may contain: 1 person, glasses and close-up
  • Vinod Pulikkal ശുഭദിനം
  • Basheer Kechery ശുഭദിനം
  • Girija Chathunni ശുഭദിനം❤️

Comments

Popular posts from this blog

ജ്യോതിർഗ്ഗമയ 2020 ജൂൺ 10 ബുധൻ

2020 ജൂൺ 14/ ഞായർ

ജ്യോതിർഗ്ഗമയ' 15 ജൂണ്‍ 2020