2020 ജൂൺ 14/ ഞായർ

ജ്യോതിർഗ്ഗമയ' !!!
********************

1195 ഇടവം 31
ഉത്തൃട്ടാതി / നവമി
2020 ജൂൺ 14/ ഞായർ
**************************

ഇന്ന്
ലോക രക്തദാന ദിനം

(ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം 2004 മുതൽ എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനു മായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.)

അമേരിക്ക : ബാൾട്ടിക് ഫ്രീഡം ഡേ

അമേരിക്ക: പതാക ദിനം

എസ്റ്റോണിയ, ലിത്വേനിയ: ദേശീയ അനുശോചന ദിനം

ഫാൽക് ലാൻഡ് ഐലാൻഡ് / കിഴക്കൻ ജോർജിയ / കിഴക്കൻ സാൻഡ്വിച്ച് ഐ ലാൻഡ്: വിമോചന ദിനം

മലാവി: സ്വാതന്ത്ര്യ ദിനം

ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും, ഇപ്പോൾ അമേരിക്കൻ പ്രസിഡന്റുമായ ഡോണാൾഡ് ട്രംപിന്റെയും(1946),

ബോളിവുഡ് അഭിനേത്രിയും ടെലിവിഷൻ അവതാരകയും അനുപം ഖേറിന്റെ പത്നിയുമായ കിരൺ ഖേറിന്റെയും (1955)

മറാഠി ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന മഹാരാഷ്ട്രാ നവനിർമാൺ സേനയുടെസ്ഥാപക നേതാവായ രാജ് താക്കറെയുടെയും (1968),

24 സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടി, ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സ്റ്റെഫി ഗ്രാഫിൻ്റെയും (1969),

തെലങ്കാനയിൽ ചന്ദ്രയാൻഗുട്ടയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട. എംഐഎം പാർട്ടിയുടെ നിയമസഭ കക്ഷി നേതാവും, വിവാദ പ്രസംഗകനുമായ

അക്ബറുദീൻ ഉവൈസിയുടെയും (1970)
ജന്മദിനം
***********************

ഇന്നത്തെ ചർച്ചയ്ക്ക്
***********************
മനുഷ്യൻ വന്ന വഴികൾ

കുറെ സ്പോടനങ്ങൾ, പ്രളയങ്ങൾ,

ഇടക്ക് കലങ്ങിമറിയലുകൾ.

ഇരുളടഞ്ഞ ഭൂതകാലത്തിൽ എന്നോ,

ജീവൻ, പിന്നെ, വളരെ പിന്നെ, മനുഷ്യൻ,

ഉത്ഭവിച്ച്, പെരുകി വന്ന വഴികൾ,

തങ്ങിയ ഇടങ്ങൾ,ഏല്ലാം കുരുക്കുകൾ നിറഞ്ഞവ.

പണ്ട്, വളരെ പണ്ട്, ...........

അനന്തമായ ഈ ലോകം തുടങ്ങുന്നതിനും

ഇവിടെ ഹൃദയങ്ങൾ തുടിക്കുന്നതിനും,

ഓർമ്മകളും സ്വപ്നങ്ങളും പെരുകുന്നതിനും, കുറെ മുമ്പ് ......

എല്ലാം ഞൊടിയിട, ബിന്ദുവാം ശൂന്യത

പൊട്ടിത്തെറിച്ചതിൻ ജ്വാല വേഗം പടർന്നു-

ജ്ജ്വലമത്ഭുതം ചൂടും വെളിച്ചവും !

എങ്ങും കണങ്ങൾ, അണുക്കൾതൻ പൊട്ടുകൾ!

ഒട്ട് യുഗങ്ങൾ പരന്നങ്ങനന്തമാം

ചുട്ടുപഴുക്കുന്ന ചൂളയായ്, നവ്യമാം

രൂപഭാവങ്ങൾ പരീക്ഷിച്ചുനോക്കുന്ന

സൃഷ്ടിക്ക് വേദിയായ് ലോകം ഭവിക്കയായ്.

കാണാമറയത്ത് പുത്തനാം കോപ്പുകൾ

ഗൂഢമിരുണ്ടതാം വസ്തുവുമൂർജ്ജവും

ആളിപ്പടരുന്ന തീയൊട്ടണയവേ,

അന്ധകൂപങ്ങളും തേജോമുഖികളും.

പുത്തനാം ഗോളങ്ങൾ ചുററിക്കറങ്ങവേ,

ജ്യാമിതി തീർക്കും പ്രകൃതിതൻ പാശങ്ങൾ

കോർത്തുവലിക്കെ, ഗുരുത്ത്വമാകർഷണം

തീർക്കയായ് ക്ഷീരപഥങ്ങൾ,വിൺഗംഗകൾ.

നക്ഷത്രരാശികൾ, സൗരയൂഥങ്ങളും.

അന്നിതാ താരകകോടികൾ മിന്നുമീ-

ക്ഷീരപഥത്തിൻ കറങ്ങും കരങ്ങളിൽ

ദീപ്തമാം സൂര്യനും ദുരെ വലംവെക്കു-

മൊട്ടു ഗ്രഹങ്ങളിൽ നമ്മുടെ ഭൂമിയും

ചുട്ടുതിളക്കയാണെങ്കിലും മേലങ്കി

വാതകക്കൂട്ടാലണിഞ്ഞുതിളങ്ങിയോ?

വായുവും നീരാവി മഞ്ഞും മഴയുമായ്

ആഴികൾ തീർത്തൂ, യുഗങ്ങൾ കഴിയവേ,

ഗംഗ യമുനയും കൃഷ്ണ കാവേരിയും,

ഇരുളടഞ്ഞ ഭൂതകാലത്തിൽ എന്നോ,

ജീവൻ, പിന്നെ പിന്നെ മനുഷ്യൻ,

ഉത്ഭവിച്ച്, പെരുകി വന്ന വഴികൾ,

തങ്ങിയ ഇടങ്ങൾ,ഏല്ലാം കുരുക്കുകൾ നിറഞ്ഞവ.

ഡോക്ടർ പി.വി. നാരായണൻ നായർ
മുംബൈ-88. ഫോൺ-09819609860.
Email: pvnnair@gmail.com

ഇന്നത്തെ സ്മരണ
,********************
പി.കെ. കുഞ്ഞച്ചൻ മ (1925 - 1991)
ഇന്ദുചൂഡൻ മ (1923 - 1992)
കെ.എസ്‌. കൃഷ്‌ണൻ മ ( 1898 - 1961)
തെലങ്കാന ശകുന്തള മ (1951 – 2014),
മാക്സ് വെബർ മ(1864 -1920)
ജെറോം കെ ജെറോം മ (1859 – 1927)
ജി കെ ചെസ്റ്റർട്ടൺ മ (1874 - 1936)

നീലകണ്ഠ സോമയാജി ജ(1444 –1544)
ആർ. രാഘവ മേനോൻ ജ ( 1892 - 1972)
അരീക്കൽ വർഗ്ഗീസ് ജ (1938 -1970)
എ. വിൻസെന്റ് ജ ( 1928 - 2015)
കെ ആസിഫ് ജ( 1922 –1971)
ചാൾസ് കൂളോം ജ (1736 -1806 )
അൽഷിമർ ജ (1864 - 1915)
യസുനാരി കവാബത്ത ജ( 1899 – 1972)
ചെഗുവേര ജ ( 1928 - 1967 )

ചരിത്രത്തിൽ ഇന്ന്
********************

1777 - നക്ഷത്രങ്ങളും വരകളും അടങ്ങിയ അമേരിക്കയുടെ‍ ദേശീയ പതാകഅമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.
1822 - ഡിഫറൻസ് എഞ്ചിന്റെ രൂപരേഖ, ചാൾസ് ബാബേജ്, റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിക്ക് സമർപ്പിച്ചു.
1900 - ഹവായ്, അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.
1907 - നോർ‌വേയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
1938 - ആക്ഷൻ കോമിക്സ്, ആദ്യത്തെ സൂപ്പർമാൻ കോമിക് പുറത്തിറക്കി.
1962 - ഇപ്പോൾ യുറോപ്യൻ സ്പേസ് ഏജൻസി എന്നറിയപ്പെടുന്ന, യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പാരീസിൽ സ്ഥാപിതമായി.
1967 - ശുക്രപര്യവേഷത്തിനായുള്ളമാറിനർ 5 പേടകം വിക്ഷേപിച്ചു.
1967 - ചൈന അതിന്റെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തി..
1985 - അമേരിക്കയിലെ ട്രാൻസ് വേൾഡ് എയർലൈൻസിന്റെ 847 നമ്പർ വിമാനം ഹിസ്ബുള്ള തീവ്രവാദികൾ റാഞ്ചി.
2001 - ചൈന, റഷ്യ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഷങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്‌ രൂപം നൽകി.
2005 - 9.77 സെക്കന്റിൽ നൂറു മീറ്റർ ദൂരം ഓടി, ജമൈക്കയുടെ അസഫ പവൽ ലോകറെക്കോഡ് സ്ഥാപിച്ചു.ഇത് 2009ൽ ഉസൈൻ ബോൾട്ട് 9.58 സെക്കന്റ് ആയി കുറച്ച് പുതിയ ലോകറെക്കോർഡ് സ്ഥാപിച്ചു.

Comments
  • Umadevi Thurutheri ശുഭദിനം
  • Umadevi Thurutheri 🌷ഇന്നത്തെ മൊഴിമുത്തുകൾ🌷

    ഒരുവൻ അപരനെ സ്നേഹിക്കുന്ന,
    See more
  • Umadevi Thurutheri ചെഗുവേര കവിത

    നീ പറഞ്ഞു,

    സൂര്യന് ഉദിക്കുകതന്നെ ചെയ്യുമെന്ന്.

    നീ സ്നേഹിക്കുന്ന ഹരിതവര്ണ്ണമാര്ന്ന
    മുതലയെ വിമോചിപ്പിക്കാന്
    ഭൂപടങ്ങളില് കാണാത്ത പാതകളിലൂടെ
    നമുക്കു പോവുക.

    ഉദയതാരകങ്ങള് ജ്വലിച്ചുനില്ക്കുന്ന
    നമ്മുടെ ഇരുണ്ട ശിരസ്സുകളാല്
    അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
    നമുക്കു പോവുക.

    ഒന്നുകില് നാം വിജയം നേടും,
    അല്ലെങ്കില്
    മരണത്തിന്നുമപ്പുറത്തേക്ക്
    നാം നിറയൊഴിക്കും.

    ആദ്യത്തെ വെടി പൊട്ടുമ്പോള് കാടു മുഴുവന്
    പുതുവിസ്മയവുമായി ഞെട്ടിയുണരും
    വിശുദ്ധമായ സൗഹൃദവുമായി
    അപ്പോള് ഞങ്ങള് നിന്നോടൊത്തുണ്ടാകും.

    നിന്റെ ശബ്ദം നാലു
    കാറ്റുകളെ നാലായി പകുക്കും.
    നീതി, അപ്പം, ഭൂപരിഷ്കരണം,
    സ്വാതന്ത്ര്യം.

    അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി
    അപ്പോള് ഞങ്ങള് നിന്നോടൊത്തുണ്ടാകും.

    സ്വേച്ഛാധിപതികള്ക്കെതിരേ
    ചിട്ടയോടെ നടത്തുന്ന ആക്രമണം
    പകലറുതിയില് അവസാനിക്കും.

    അന്തിമയുദ്ധത്തിന്നു തയ്യാറായി
    അപ്പോള് ഞങ്ങള് നിന്നോടൊത്തുണ്ടാകും.

    ക്യൂബയുടെ അസ്ത്രം തറച്ചുകയറി
    കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും
    അഭിമാനഭരിതമായ ഹൃദങ്ങളുമായി
    അപ്പോള് ഞങ്ങള് നിന്നോടൊത്തുണ്ടാകും.

    സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
    സര്വ്വാലങ്കാരഭൂഷിതരായ കീടങ്ങള്ക്ക്
    ഞങ്ങളുടെ ആര്ജ്ജവം കെടുത്താനാവില്ല
    ഞങ്ങള്ക്കു വേണ്ടത് ഒരു പാറക്കെട്ട്
    അവരുടെ തോക്കുകള്, വെടിയുണ്ടകള്,
    അത്രമാത്രം.

    ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്,
    അമേരിക്കന്ചരിത്രത്തിലേക്കുള്ള
    യാത്രയില്
    ഞങ്ങളുടെ ഗെറില്ലാ അസ്ഥികള് മൂടുവാന്
    തരിക:
    ക്യൂബന്കണ്ണീരിന്റെ ഒരു പുതപ്പ്.
    അത്രമാത്രം.

    (മൂന്നാംലോക കവിത എന്ന പുസ്തകത്തില്
    നിന്ന്)
  • Umadevi Thurutheri 🎂ജന്മദിനാശംസകൾ🎂
    Kavitha Karthyayani
    Hari Kumar
    Deepa Ganesh
    Arjun Nair
  • Umadevi Thurutheri Vikraman PN writes

    ശുഭ ദിനം!
    See more
    • Umadevi Thurutheri പൈ' ഒരു അഭിന്നകസംഖ്യയാണെന്ന്‌ (irrational number) ആധുനികഗണിത ശാസ്‌ത്രത്തിൽ സ്ഥാപിച്ചത്‌ 1671-ൽ ലാംബെർട്ടാണെങ്കിലും, അതിന്‌ രണ്ടു നൂറ്റാണ്ട്‌ മുമ്പ്‌ ഇതേ ആശയം തന്റെ ആര്യഭടീയഭാഷ്യത്തിൽ അവതരിപ്പിക്കുകയും വൃത്തത്തിന്റെ ചുറ്റളവ്‌ അതിന്റെ വ്യാസത്തിന്റെ ഗുണിതമായി കൃത്യമായി കണക്കുകൂട്ടാൻ കഴിയില്ലെന്ന് വാദിക്കുകയും, വ്യാസത്തെ Pi എന്ന അഭിന്നകം കൊണ്ട്‌ ഗുണിച്ചാലാണ്‌ ചുറ്റളവു കിട്ടുക എന്നും, അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ (infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ആദ്യമായി ആവിഷ്‌ക്കരിക്കുകയും ചെയ്ത കേരളീയനായ പ്രശസ്ത ഗണിതശാസ്ത്രഞജ്ഞൻ കേളല്ലൂർ നീലകണ്ഠ സോമയാജി യെയും(1444, 14 ജൂൺ–1544),

      ടി. പ്രകാശത്തിന്റെ നേതൃത്തത്തിലുള്ള മദ്രാസ് മന്ത്രിസഭയിലെ(1946-47) ഭക്ഷ്യം, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുകയും, ഒന്നും, രണ്ടും കേരളനിയമസഭകളിൽ പാലക്കാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ആർ. രാഘവ മേനോനെയും (14 ജൂൺ 1892 - 1972).

      ആദ്യം സി.പി.ഐ.എം നു വേണ്ടി പ്രവർത്തിക്കുകയും, വയനാട്ടിലെ ആദിവസികൾക്കിടയിലെ പ്രവർത്തന കാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയും പോലീസ് പിടിയിലായി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു ആദ്യം ഔദ്യോഗികവിശദീകരണം വന്നെങ്കിലും മരിച്ച് 18 വർഷങ്ങൾക്കു ശേഷം പോലീസ് പിടിയിൽ വെടിവെച്ചു കൊല്ലപ്പെട്ട നക്സ‌ലൈറ്റു് നേതാവ് അരീക്കൽ വർഗ്ഗീസ് എന്ന എ. വർഗ്ഗീസിനെയും (ജൂൺ 14, 1938 - ഫെബ്രുവരി 18, 1970) ,

      ഭാർഗവീനിലയം, മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധർവക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങൾ, വയനാടൻ തമ്പാൻ, കൊച്ചു തെമ്മാടി തുടങ്ങിയ ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച മലയാള ചലച്ചിത്രസംവിധായകനും,മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടള്ള എ. വിൻസെന്റിനെയും ( ജൂൺ 14 1928 - ഫെബ്രുവരി 25, 2015)

      മുഗൾ എ ആജം എന്ന ഇതിഹാസ സിനിമ പിടിച്ച സിനിമ നിർമിതാവും, സംവിധായകനും തിരക്കഥാകൃത്തും ആയിരുന്ന കെ ആസിഫിനെയും (14 ജൂൺ 1922 – 9 മാർച്ച് 1971) ,

      വൈദ്യുതാകർഷണത്തിലെ അടിസ്ഥാന നിയമമായ കൂളോം നിയമം കണ്ടെത്തിയ ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ചാൾസ് അഗസ്റ്റിൻ കൂളോമിനെയും (1736 ജൂൺ 14-1806 ഓഗസ്റ്റ് 23),

      , ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമായ സ്മൃതിനാശംഅഥവാ അൽഷിമേഴ്സ് രോഗം (Alzheimer's disease) ആദ്യമായി രേഖപെടുത്തിയ ജർമൻ മാനസികരോഗ ശാസ്ത്രജ്ഞനും ന്യൂറോപാത്തോളജിസ്റ്റുമായ അലിയോസ് -അൽഷിമർനെയും (Alios Alzheimer ) (14 ജൂണ് 1864 - 19 ഡിസംബര് 1915),

      ഹൌസ് ഓഫ് ദി സ്ലീപ്പിങ്ങ് ബ്യൂട്ടിസ്, ദി ലെക്, തുടങ്ങിയ കൃതികൾ രചിക്കുകയും നോബൽ പുരസ്ക്കാരത്തിനു അർഹനാകുകയും ചെയ്ത ആദ്യത്തെ ജപ്പാൻകാരനായ നോവലിസ്റ്റും ചെറുകഥാകൃത്തു മായിരുന്ന യസുനാരി കവാബത്ത യെയും(14 ജൂൺ 1899 – 16 ഏപ്രിൽ 1972),

      അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾ പ്പെടെയുള്ള സായുധ പോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചിരുന്ന ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവും, അർജന്റീനയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്ന ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർനയെയും ( 1928 ജൂൺ 14 - 1967 ഒക്ടോബർ 09)

      സ്മരിക്കുന്നു.
    • Umadevi Thurutheri നല്ലറിവുകൾ Vikraman PN🌷
  • Chandra Mohan GOOD MORNING
  • Kurungattu Vijayan ഏവർക്കും ശുഭദിനാശംസകൾ
  • Kurungattu Vijayan 258. മൗനം
    ചില ബന്ധങ്ങളുടെ ആഴം വെറും വാക്കുകള്കൊണ്ട് പറഞ്ഞറിയിക്കാന് കഴിഞ്ഞെന്നുവരില്ല, അവിടെയാണ് മൗനം പ്രസക്തമാകുന്നത്!
  • Uzhavoor Sasi സ്നേഹം കൊണ്ട് ആയുധമേന്തുന്നവർ
    സ്നേഹത്തെ ആയുധമാക്കുന്നവർ
  • പ്രബോധ് ഗംഗോത്രി ശുഭദിനം മിത്രമേ
  • Salini V V Gopi ശുഭദിനം
  • GirijaDevi Keechempillil Raghavan Nair മനുഷൃന്റെ ഉത്ഭവം...
  • Joy Abraham ശുഭദിനം
  • CM Aliyar * ഹൃദ്യമായ ശുഭദിന ജന്മദിന ആശംസകൾ.... *
  • Joy Abraham മാതൃഭൂമി അല്ലെങ്കില് മരണം, ക്യൂബന് വിപ്ലവകാരികളുടെ ചുണ്ടില് എന്നും ഈ മുദ്രാവാക്യങ്ങളായിരുന്നു- ഹസ്താ വിക്ടോറിയ സിയമ്പ്രേ, ഓ പാട്രിയ മുയര്ത്തേ.
    വിപ്ലവ ക്യൂബയുടെ ധനവ്യവസായമന്ത്രിയും നാഷണല് ബാങ്കിന്റെ ഡയറക്ടറുമായിരിക്കുമ്പോഴാണ് ചെയുടെ തിരോധാനം. 1965
     മാര്ച്ച് 17 ന് ശേഷം ചെ ഗുവേരയെ ക്യൂബ കണ്ടിട്ടില്ല. കോംഗോയിലേക്ക്, ബൊളിവിയയിലേക്കുള്ള വിപ്ലവയാത്രയുടെ തുടക്കം അപ്പോഴായിരുന്നു.
    പ്രിയപ്പെട്ട ഫിദലിന്, മരിച്ചാല് ആര് വിവരമറിയിക്കണമെന്ന് ഒരിക്കല് നാം അന്വേഷിച്ചപ്പോള് അങ്ങനെയുമൊരു സാധ്യതയുണ്ടല്ലോ എന്നോര്ത്ത് നാം വിസ്മയിച്ചു. ഒരു വിപ്ലവത്തില് വിജയം അല്ലെങ്കില് മരണം തീര്ച്ചയാണ്…. ഫിദല് കാസ്‌ട്രോയ്ക്ക് വികാരനിര്ഭരമായ ഒരു കത്ത് അവശേഷിപ്പിച്ച് ബൊളീവിയന് കാടുകളില് ചെഗുവേരയുടെ വിമോചനപോരാട്ടം അപ്പോള് തുടരുകയായിരുന്നു.
    ഈ കത്തിന് മറുപടിയെന്നോണമാണ് ക്യൂബന് സംഗീതജ്ഞനായിരുന്ന കാര്ലോസ് പുവേബ്ലയുടെ പ്രസിദ്ധമായ കവിത രചിക്കപ്പെടുന്നത്. അദ്ദേഹം സംഗീതസംവിധാനം നിര്വഹിച്ച “Hasta Siempre, Comandante !” ( കമാന്ഡര്, എന്നെന്നേയ്ക്കും!) എന്ന സുപ്രസിദ്ധ ഗാനം ലക്ഷക്കണക്കിന് മനുഷ്യര് ഇന്നും പാടിക്കൊണ്ടിരിക്കുന്നു. അതിന്റെ മലയാള പരിഭാഷയാണ് ഇവിടെ സ്വാതി ജോര്ജ്ജ് അതിന്റെ തീവ്രതയൊന്നും ചോരാതെ നിര്വ്വഹിച്ചിരിക്കുന്നത്.
    ഗുവേരയുടെ മരണ ശേഷം അതിപ്രശസ്തിയാര്ജ്ജിച്ച ഈ ഗാനം അനേകം സംഗീതജ്ഞര് പല രീതിയില് ആവിഷ്‌കരിച്ചിട്ടുണ്ട്.

    സ്പാനിഷില് ഒരിക്കലും മരിക്കാത്ത ഓര്മ്മയെയാണു Hasta Siempre സൂചിപ്പിക്കുന്നത്.

    നിന്റെ ധീരതയുടെ സൂര്യനെ

    മരണം വളഞ്ഞുപിടിച്ച
    ചരിത്രപരമായ ഉന്നതങ്ങളില്
    ഞങ്ങള് നിന്നെ സ്‌നേഹിക്കാന് പഠിച്ചു.
    കമാന്ഡര് ചെ ഗുവേരാ,
    ഇവിടെയിതാ തെളിഞ്ഞ,
    പ്രിയങ്കരമായ നിന്റെ സാന്നിധ്യത്തിന്റെ
    ഹൃദ്യമായ സുതാര്യത.

    മുഴുവന് സാന്റാ ക്ലാരയും*
    നിന്നെയൊന്നു കാണുവതിന്നുണരുമ്പോള്,
    നിന്റെ ശ്രേഷ്ഠമായ, മഹത്തായ കൈകള്
    ചരിത്രത്തിനു നേരെ വെടിയുതിര്ക്കുന്നു.
    കമാന്ഡര് ചെ ഗുവേരാ,
    ഇവിടെയിതാ തെളിഞ്ഞ,
    പ്രിയങ്കരമായ നിന്റെ സാന്നിധ്യത്തിന്റെ
    ഹൃദ്യമായ സുതാര്യത.

    വസന്തസൂര്യന്മാരാല്
    കാറ്റിനെ തീ പിടിപ്പിച്ച്
    വരുന്നു നീ,
    നിന്റെ ചിരിയുടെ വെട്ടത്താല്
    കൊടി നാട്ടുവാന്.

    കമാന്ഡര് ചെ ഗുവേരാ,
    ഇവിടെയിതാ തെളിഞ്ഞ,
    പ്രിയങ്കരമായ നിന്റെ സാന്നിധ്യത്തിന്റെ
    ഹൃദ്യമായ സുതാര്യത.

    നിന്റെ മോചിപ്പിക്കുന്ന കരങ്ങളുടെ
    ദൃഢതയെ കാക്കുന്ന പുതിയ ഇടങ്ങളിലേക്ക്,
    നിന്റെ വിപ്ലവകരമായ സ്‌നേഹം
    നിന്നെ നയിക്കുന്നു.

    കമാന്ഡര് ചെ ഗുവേരാ,
    ഇവിടെയിതാ തെളിഞ്ഞ,
    പ്രിയങ്കരമായ നിന്റെ സാന്നിധ്യത്തിന്റെ
    ഹൃദ്യമായ സുതാര്യത.

    ഞങ്ങള് തുടരുക തന്നെ ചെയ്യും,
    പണ്ടേപ്പോലെ, നിന്നോടൊപ്പം
    ഫിഡെലിനോടൊപ്പം പറയുന്നു ഞങ്ങള്,
    നിന്നോട്: “കമാന്ഡര് ,എന്നെന്നേയ്ക്കും!”
    * സാന്റാ ക്ലാര 1958 ഡിസംബര് 31നു ചെഗുവേരയുടെ നേതൃത്വത്തില് കമ്യൂണിസ്റ്റ് വിപ്ലവകാരികള് സാന്റാ ക്ലാര നഗരം പിടിച്ചെടുത്തത് ജെനറല് ബാറ്റിസ്റ്റയ്‌ക്കെതിരായ യുദ്ധത്തില് ഏറ്റവും നിര്ണ്ണായകമായ വഴിത്തിരിവായിരുന്നു. പന്ത്രണ്ട് മണിക്കൂറിനുള്ളില് ബാറ്റിസ്റ്റ ക്യൂബ ഉപേക്ഷിച്ചു കടന്ന് കളയുകയും ഫിഡെല് കാസ്‌ട്രോയുടെ നേതൃത്വത്തില് വിപ്ലവകാരികള് സമ്പൂര്ണ്ണ വിജയം നേടിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
    • Joy Abraham ഒരു ഗീതം - ചെഗുവേര എഴുതിയ കവിത

      നീ പറഞ്ഞു,

      സൂര്യന് ഉദിക്കുകതന്നെ ചെയ്യുമെന്ന്.

      നീ സ്നേഹിക്കുന്ന ഹരിതവര്ണ്ണമാര്ന്ന
      മുതലയെ വിമോചിപ്പിക്കാന്
      ഭൂപടങ്ങളില് കാണാത്ത പാതകളിലൂടെ
      നമുക്കു പോവുക.

      ഉദയതാരകങ്ങള് ജ്വലിച്ചുനില്ക്കുന്ന
      നമ്മുടെ ഇരുണ്ട ശിരസ്സുകളാല്
      അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
      നമുക്കു പോവുക.

      ഒന്നുകില് നാം വിജയം നേടും,
      അല്ലെങ്കില്
      മരണത്തിന്നുമപ്പുറത്തേക്ക്
      നാം നിറയൊഴിക്കും.

      ആദ്യത്തെ വെടി പൊട്ടുമ്പോള് കാടു മുഴുവന്
      പുതുവിസ്മയവുമായി ഞെട്ടിയുണരും
      വിശുദ്ധമായ സൗഹൃദവുമായി
      അപ്പോള് ഞങ്ങള് നിന്നോടൊത്തുണ്ടാകും.

      നിന്റെ ശബ്ദം നാലു
      കാറ്റുകളെ നാലായി പകുക്കും.
      നീതി, അപ്പം, ഭൂപരിഷ്കരണം,
      സ്വാതന്ത്ര്യം.

      അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി
      അപ്പോള് ഞങ്ങള് നിന്നോടൊത്തുണ്ടാകും.

      സ്വേച്ഛാധിപതികള്ക്കെതിരേ
      ചിട്ടയോടെ നടത്തുന്ന ആക്രമണം
      പകലറുതിയില് അവസാനിക്കും.

      അന്തിമയുദ്ധത്തിന്നു തയ്യാറായി
      അപ്പോള് ഞങ്ങള് നിന്നോടൊത്തുണ്ടാകും.

      ക്യൂബയുടെ അസ്ത്രം തറച്ചുകയറി
      കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും
      അഭിമാനഭരിതമായ ഹൃദങ്ങളുമായി
      അപ്പോള് ഞങ്ങള് നിന്നോടൊത്തുണ്ടാകും.

      സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
      സര്വ്വാലങ്കാരഭൂഷിതരായ കീടങ്ങള്ക്ക്
      ഞങ്ങളുടെ ആര്ജ്ജവം കെടുത്താനാവില്ല
      ഞങ്ങള്ക്കു വേണ്ടത് ഒരു പാറക്കെട്ട്
      അവരുടെ തോക്കുകള്, വെടിയുണ്ടകള്,
      അത്രമാത്രം.

      ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്,
      അമേരിക്കന്ചരിത്രത്തിലേക്കുള്ള
      യാത്രയില്
      ഞങ്ങളുടെ ഗെറില്ലാ അസ്ഥികള് മൂടുവാന്
      തരിക:
      ക്യൂബന്കണ്ണീരിന്റെ ഒരു പുതപ്പ്.
      അത്രമാത്രം.

      (മൂന്നാംലോക കവിത എന്ന പുസ്തകത്തില്
      നിന്ന്)
    • Umadevi Thurutheri Joy Abraham ലാൽസലാം
  • Joy Abraham ക്യൂബന് വിപ്ലവകാരി ചെഗുവേരയുടെ 1959ലെ ഇന്ത്യാ സന്ദര്ശനത്തെക്കുറിച്ച് കൂടുതലറിയാന് 2007ല് ഹിന്ദി പത്രം ജന്സത്തയുടെ എഡിറ്റര് താന്വിക്ക് ആകാംഷ തോന്നി. ടി-ഷര്ട്ടുകളില് വരെ ബിംബമായി മാറിയ ചെയുടെ ഇന്ത്യാ സന്ദര്ശനത്തെക്കുറിച്ച് എന്തുകൊണ്ട് അധികമാര്ക്കും അറിയില്ല? റഷ്യന് കമ്മ്യൂണിസത്തിന് എതിരായ ചെയുടെ പരാമര്ശം കാരണം ഇന്ത്യന് കമ്മ്യൂണിസ്റ്റുകള് മനപൂര്വ്വം അദ്ദേഹത്തെ മറന്നതാകാമെന്നാണ് താന്വിയുടെ നിഗമനം.

    ഇതിനെക്കുറിച്ച് കൂടുതലറിയാന് താന്വിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം സഹപ്രവര്ത്തകരിലൊരാളെ വാര്ത്താവിതരണ മന്ത്രാലയത്തിന്റെ ഫോട്ടോ വിഭാഗത്തിലേക്ക് അയച്ചു. എന്നാല് അവിടുത്തെ അധികൃതര് പറഞ്ഞത് ചെ ഇന്ത്യ സന്ദര്ശിച്ചിട്ടില്ലെന്നാണ്. സന്ദര്ശിച്ചിരുന്നെങ്കില് ഡിപ്ലോമാറ്റിക് ഗ്യാലറിയില് അതിന്റെ ഫോട്ടോഗ്രാഫുകള് പ്രദര്ശിപ്പിക്കുമായിരുന്നെന്നും അവര് പറഞ്ഞു. ചെ ഇന്ത്യ സന്ദര്ശിച്ചിരുന്നു എന്നതിന് താന്വി തെളിവ് നല്കിയപ്പോള് അവര് വളരെ നേരത്തെ തിരച്ചിലിനൊടുവില് 14 ഫോട്ടോഗ്രാഫുകള് കണ്ടെടുത്തു.

    ഔദ്യോഗിക രേഖകളില് ചെയെ ഔദ്യോഗിക പേരായ കമാന്ഡര് ഏണസ്റ്റോ ഡി ലാ സെര്ന എന്നായിരുന്നു സൂചിപ്പിച്ചിരുന്നത്. അതുകൊണ്ടാണ് ചെഗുവേരയുടെ ഫോട്ടോഗ്രാഫുകള് തിരഞ്ഞുപിടിക്കാന് ബുദ്ധിമുട്ടേണ്ടി വന്നതെന്ന് ഉദ്യോഗസ്ഥര് വിശദീകരണം നല്കി. ഇന്ത്യാ സന്ദര്ശനം കഴിഞ്ഞ് കുറച്ച് കാലങ്ങള്ക്കു ശേഷമാണ് ലോകജനതയ്ക്ക് മുന്നില് അദ്ദേഹം ചെഗുവേര എന്നറിയിപ്പെടാന് തുടങ്ങിയത്.

    ജന്സത്തയില് ഈ ഫോട്ടോഗ്രാഫുകള് ആദ്യം പ്രസിദ്ധീകരിച്ച സമയത്ത് അധികമാരും ഇത് വിശ്വസിച്ചില്ല. അതുകൊണ്ട് ചെയുടെ ഇന്ത്യാ സന്ദര്ശനത്തിന്റെ കൂടുതല് കാര്യങ്ങള് അറിയാനായി അദ്ദേഹം ക്യൂബ സന്ദര്ശിച്ചു. മറ്റ് പല കാര്യങ്ങളുടെയും കൂട്ടത്തില് ഇന്ത്യാ സന്ദര്ശനം സംബന്ധിച്ച ചെ എഴുതിയ കുറിപ്പും നെഹ്‌റു നല്കിയ ഉപഹാരവും, ചെയെടുത്ത കല്ക്കത്തയുടെ മൂന്ന് ചിത്രങ്ങളും കിട്ടി.
    ഓള് ഇന്ത്യാ റേഡിയോയ്ക്ക് വേണ്ടി ചെയെ ഇന്റര്വ്യൂ ചെയ്ത മലയാളിയായ കെ.പി ഭാനുമതിയെ കണ്ടെത്തുന്നതിലും താന്വി വിജയിച്ചു. ഇന്റര്വ്യൂവിന്റെ പശ്ചാത്തലത്തില് ഭാനുമതി എഴുതിയ ആര്ക്കിള് അവര് അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. ഇന്റര്വ്യൂ സമയത്ത് എടുത്ത ചില ഫോട്ടോഗ്രാഫുകളും അവര് അദ്ദേഹത്തിന് നല്കി. ഹിന്ദുസ്ഥാന് ടൈംസിന്റെ ആര്ക്കെയ്‌വില് നിന്നും ചില ഫോട്ടോഗ്രാഫുകളും റിപ്പോര്ട്ടുകളും താന്വി കണ്ടെടുത്തു.
  • Write a reply...
  • Write a reply...
  • Anil Kumar Adoor ശുഭദിനം
  • Write a reply...
  • Joy Abraham ചെ എടുത്ത ഫോട്ടോ കല്ക്കട്ട
  • Write a reply...
  • Joy Abraham സഖാവ് പിണറായി ചെയുടെ മകള് ഡോ.അലൈഡ ഗുവേരയുമായി
  • Shyla Nelson ശുഭദിനാശംസകൾ.
  • Joy Abraham ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവര്ഷവും ജൂണ് 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതല്ക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.
    ഒഴുകുന്ന ജീവന് എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ധര് നല്കിയ നിര്വചനം. ഒരുതുള്ളി രക്തം ഒരു പക്ഷെ ഒരു വലിയ ജീവന് രക്ഷിക്കാം. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെ. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്ലാന്റ് സ്റ്റെയിനര് എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്.
    രക്തസ്രാവം മൂലമാണ് ഭൂരിഭാഗം പേരും മരിക്കുന്നത്. റോഡപകടമോ മറ്റ് അപകടങ്ങളോ നടന്ന് ആശുപത്രിയിലെത്തിച്ചാലും ആവശ്യമായ സമയത്ത് രക്തം ലഭിച്ചില്ലെങ്കില് മരണം ഉറപ്പ്. ഇവിടെയാണ് സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം.18 നും 55 നും ഇടയില് പ്രായമുള്ളവരില് നിന്നാണ് രക്തം സ്വീകരിക്കാന് അനുയോജ്യം. ആരോഗ്യമുള്ള ഒരാള്ക്ക് 450 മില്ലി വരെ ഒരു തവണ ദാനം ചെയ്യാന് കഴിയുമെന്നാണ് കണക്കാക്കുന്നത്. രക്തദാനം കൊണ്ട് ഒരു തരത്തിലുള്ള ദോഷവുമില്ലെന്ന തിരിച്ചറിവ് ആദ്യമുണ്ടാവുകയാണ് വേണ്ടത്. രോഗാണുക്കള് പകരാന് ഏറ്റവും സാധ്യതയുള്ളത് രക്തത്തിലൂടെയാണ്. അതിനാല് കൃത്യമായ രക്ത പരിശോധനകള്ക്ക് ശേഷം മാത്രമേ രക്തം ദാനം ചെയ്യുവാന് കഴിയുകയുള്ളൂ.
    രക്തം ദാനം ചെയ്യുമ്ബോള് ദാതാവിന്റെ ശരീരത്തില് പുതിയ രക്ത കോശങ്ങള് ഉണ്ടാവും. മാത്രമല്ല ശരീരത്തിന് കൂടുതല് പ്രവര്ത്തന ക്ഷമതയും ഉന്മേഷവും നല്കും. അതുകൊണ്ട് തന്നെ രക്തദാനം ഒരു ദോഷവുമുണ്ടാക്കുന്നില്ല.
  • Swapna K Sudhakaran ശുഭദിനം നേരുന്നു...
  • Suya Sunil Adarsh ശുഭദിനം ചേച്ചി
  • Joy Abraham യസുനാറി കവാബത്ത
    നോബൽ പുരസ്ക്കാരത്തിനു അർഹനായ ആദ്യത്തെ ജപ്പാൻകാരനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു യസുനാറി കവാബത്ത(14 ജൂൺ 1899 – 16 ഏപ്രിൽ 1972).അദ്ദേഹത്തിന്റെ കൃതികൾ ജനപ്രീതിയാർജ്ജിച്ച് ഇന്നും നിലകൊള്ളുന്നു.ജപ്പാനിലെ ഒസാക്കയിൽ ഭിഷഗ്വരന്മാരുടെ കുട
    ുംബത്തിലാണ് യസുനാറി ജനിച്ചത്. നാലു വയസ്സുള്ളപ്പോൾ തന്നെ മാതാപിതാക്കൾ അന്തരിച്ചു.പിൽക്കാലജീവിതം യസുനാറി മുത്തച്ഛനോടൊപ്പം ആയിരുന്നു.ഏക സഹോദരി പതിനൊന്നു വയസ്സുള്ളപ്പോൾ മരണമടഞ്ഞിരുന്നു. ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട കവാബത്ത തന്റെ അമ്മയുടെ നാടായ കുറോഡാസിലേയ്ക്കും,,പിന്നീട് പഠനാവശ്യം പ്രമാണിച്ചു ടോക്യോയിലേയ്ക്കും താമസം മാറ്റുകയാണുണ്ടായത്. 1924ൽ ബിരുദം പൂർത്തിയാക്കിയ യസുനാറി എഴുത്തിലേയ്ക്കും,പത്രപ്രവർത്തനത്തിലേയ്ക്കും തിരിഞ്ഞു.'മെയ്നിച്ചി ഷിംബുൺ" എന്ന പത്രത്തിനുവേണ്ടി പ്രവർത്തിച്ചു.യുദ്ധകാലത്തെ ാഷ്ട്രീയത്തെക്കുറിച്ചോ,സൈനിക നടപടികളുടെ ആശാസ്യതയെക്കുറിച്ച് തെല്ലും താത്പര്യം കാണിയ്ക്കാതിരുന്ന യസുനാറി,എന്നാൽ തന്റെ കൃതികളിൽ അതിന്റെ സ്വാധീനം പ്രകടമാണെന്നു സൂചിപ്പിയ്ക്കുകയുണ്ടായി.യസുനാറി വിദ്യാർത്ഥിയായിരുന്ന കാലത്ത് മുടങ്ങിക്കിടന്നിരുന്ന ടോക്യോ സർവ്വകലാശാലാമാസികയായ'ഷിൻ- ഷിചോ' ("New Tide of Thought") വീണ്ടും പ്രസിദ്ധീകരിയ്ക്കുകയുണ്ടായി.ആദ്യത്തെ ചെറുകഥയായിരുന്ന "A View from Yasukuni Festival" 1921 ൽ പ്രസിദ്ധീകരിച്ചു. പിക്കാലത്തു പ്രസിദ്ധീകരിച്ച ചെറുകഥകളെല്ലാം തന്നെ ജനശ്രദ്ധ ആകർഷിച്ചു. 1968 ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം നേടി
    യസുനാറി കവാബത്ത ദുരൂഹസാഹചര്യത്തിൽ മരണമടയുകയാണുണ്ടായത്.അപകടമാണെന്നും എന്നാൽ ഇത് ആത്മഹത്യയാണെന്നും കരുതുന്നവരുണ്ട്.തന്റെ ആത്മമിത്രമായ യുകിയോ മിഷിമയുടെ ആത്മഹത്യ യസുനാറിയെ ആകെ ഉലച്ചുകളഞ്ഞതിനാൽ അദ്ദേഹം സ്വയമേവ മരണം വരിച്ചതാണെന്നുള്ള വാദം ശക്തമാക്കി.
  • Iraloor Vasudevan ശുഭദിനം
  • Joy Abraham ഒന്നും, രണ്ടും കേരളനിയമസഭകളിൽ മാവേലിക്കര നിയോജകമണ്ഡലത്തേയും മൂന്നാം നിയമസഭയിൽ പന്തളം നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.കെ. കുഞ്ഞച്ചൻ (ഒക്ടോബർ 1925 - 14 ജൂൺ 1991). സി.പി.ഐ.എം. പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നാം കേരള നിയമസഭയിലേക്കെത്തിയത്. 1954-1956 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു. 1973-79 വരേയും 188-91 വരേയും രാജ്യസഭയിലും കുഞ്ഞച്ചൻ അംഗമായിരുന്നു.
    സി.പി.ഐ.എം.ന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗം, കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന ഭവനവികസന കോർപ്പറേഷൻ അംഗം, അഖിലേന്ത്യാ കർഷകതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും കുഞ്ഞച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന കുഞ്ഞച്ചൻ കരസേനയിൽ ഒരു ക്ലാർക്കായും സേവനമനുഷ്ഠിച്ചിരുന്നു. ഇതിനു ശേഷമാണ് ഇദ്ദേഹം സി.പി.ഐ.യിൽ അംഗത്വമെടുത്തത്.
  • Joy Abraham സ്വഭാവനടി എന്നനിലയില് തെലുങ്ക് പ്രേക്ഷകര്ക്ക് പ്രിയങ്കരിയാണ് ശകുന്തള.ഹാസ്യകഥാപാത്രങ്ങളും വല്ലത്തിയുമായിരുന്നു മിക്ക സിനിമകളിലും.
    1979ല് മാ ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തത്തെിയത്. 70ലധികം ചിത്രങ്ങളില് അഭിനയിച്ചു. ഒസേ രാമുലമ്മ, നുവ്വു നെനെ,
     ഗുലാബി, ലക്ഷ്മി, ഒക്കടു എന്നീ ചിത്രങ്ങളിലെ വേഷങ്ങളാണ് ശകുന്തളയെ പ്രശസ്തിയിലേക്ക് ഉയര്ത്തിയത്. തമിഴില് വിക്രം ചിത്രമായ ധൂലില് അഭിനയിച്ചിരുന്നു.തെലങ്കാനയിലെയും രായലസീമയിലെയും സംസാരരീതി ഒരുപോലെ വഴങ്ങുന്ന ശകുന്തളയുടെ ശക്തമായ സംഭാഷണ അവതരണമാണ് പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ടത്. മഹാരാഷ്ട്രയില് ജനിച്ച ശകുന്തള, നാടകത്തിലൂടെയാണ് കരിയറിന് തുടക്കമിട്ടത്.
    കടപ്പാട് .@Umadevi Thurutheri
  • Joy Abraham സി.വി. രാമന്‌ നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്‌ട്‌ എന്ന കണ്ടുപിടുത്തത്തിന്റെ മുഖ്യസഹായിയും 1928 മാർച്ച്‌ ലക്കം 'നേച്ചറിൽ' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ആയിരുന്നു കരിമാണിക്കം ശ്രീനിവാസയ്യങ്കാർ കൃഷ്‌ണൻ എന്ന കെ.എസ്‌. കൃഷ്‌ണൻ. ഭാരതത്തിലെ ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ കെ.എസ്‌. കൃഷ്‌ണൻ ശാസ്‌ത്രത്തിന്‌ പുറമേ ശാസ്‌ത്രസാഹിത്യത്തിലും സ്‌പോർട്‌സിലും രാഷ്‌ട്രീയത്തിലും ഒക്കെ താത്‌പര്യമുള്ള ബഹുമുഖ പ്രതിഭയായിരുന്നു. അറ്റോമിക്‌ എനർജി കമ്മീഷൻ, കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌ (CSIR), യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളർച്ചയിൽ സഹകരിച്ചിരുന്നു. മികച്ച അദ്ധ്യാപകൻ, ഗവേഷണാചാര്യൻ, ശാസ്‌ത്രജ്ഞൻ എന്നീ നിലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
    തമിഴ്‌നാട്ടിലെ രാംനാട്‌ ജില്ലയിലെ വാർട്രാപ്പിൽ 1898 ഡിസംബർ 4-ന് ഒരു സ്‌കൂൾ അദ്ധ്യാപകന്റെ മകനായി ജനിച്ചു. സ്വന്തം ഗ്രാമത്തിൽ തന്നെയുള്ള സ്‌കൂളിലെ പ്രാഥമിക പഠനത്തിന്‌ ശേഷം ശ്രീവില്ലി പുത്തൂരിലെ ഹിന്ദു സ്‌ക്കൂളിൽ ചേർന്നു. മധുരയിലെ അമേരിക്കൻ കോളജിലും ചെന്നൈ ക്രിസ്‌ത്യൻ കോളജിലുമായി കോളജ്‌ വിദ്യാഭ്യാസം നടത്തി. രസതന്ത്രമായിരുന്നു ബിരുദപഠനത്തിന്‌ തിരഞ്ഞെടുത്തത്‌. കൃഷ്‌ണൻ അഭിപ്രായപ്പെടുന്നത്‌ തന്നെ ഒൻപതാം ക്ലാസിൽ പഠിപ്പിച്ച ഒരു അദ്ധ്യാപകന്റെ പ്രേരണയും ക്ലാസുമാണ്‌ ശാസ്‌ത്രത്തിൽ താത്‌പര്യം ജനിപ്പിച്ചതെന്നാണ്‌. രസതന്ത്ര വിഭാഗത്തിൽ ഡെമൺസ്‌ട്രേറ്റർ ആയാണ്‌ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്‌. ഈ സമയത്തു തന്നെ ഒഴിവു സമയങ്ങളിൽ ഭൗതികശാസ്‌ത്രം, രസതന്ത്രം, ഗണിതശാസ്‌ത്രം എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തിയിരുന്നു. ഈ പ്രഭാഷണം കേൾക്കാൻ മറ്റ്‌ കോളജുകളിൽ നിന്നുവരെ സഹൃദയർ എത്തിയിരുന്നു.
    1920 ൽ കൽക്കത്തയിലെത്തി ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ കൾട്ടിവേഷൻ ഓഫ്‌ സയൻസിൽ ചേർന്നു. ഇവിടെ വച്ച്‌ സി.വി. രാമനെന്ന അതുല്യ പ്രതിഭാശാലിയുടെ കീഴിൽ ഭൗതികശാസ്‌ത്രത്തിൽ ഗവേഷണം ആരംഭിച്ചു. കൽക്കട്ട സർവകലാശാലയിൽ വച്ച്‌ ഭൗതികശാസ്‌ത്രത്തിലെ പല വിഷയങ്ങളെക്കുറിച്ചും ആഴത്തിൽ അറിവ്‌ നേടിയ ശേഷമാണ്‌ ഗവേഷണം ആരംഭിച്ചത്‌. സി.വി. രാമനോടൊത്തുള്ള അഞ്ചു വർഷക്കാലം തന്റെ ശാസ്‌ത്ര ജീവിതത്തിലെ ഉത്സവകാലം എന്നാണ്‌ കെ.എസ്‌. കൃഷ്‌ണൻ തന്നെ എടുത്തു പറയുന്നത്‌.
    ശാസ്‌ത്ര ഗവേഷണത്തിലുപരിയായി സാഹിത്യം, മതം, തത്ത്വശാസ്‌ത്രം എന്നീ വിഷയങ്ങളിലും ഇദ്ദേഹം താത്‌പര്യം കാട്ടിയിരുന്നു. സ്‌പോർട്‌സിൽ പ്രത്യേകിച്ച്‌ ഫുട്‌ബോളിൽ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. ഈഡൻ ഗാർഡനിലെ ഫുട്‌ബാൾ മത്സരങ്ങൾ പതിവായി കണ്ടിരുന്നു. എന്നാൽ ശാസ്‌ത്രേതര വിഷയങ്ങളിലെ ശ്രദ്ധ മുഖ്യമേഖലയായ ഗവേഷണത്തെ ഒട്ടും ബാധിച്ചിരുന്നില്ല. പിന്നീട്‌ ആന്ധ്രാ സർവകലാശാലയിലെ പ്രൊഫസർ പദവിയിലേക്ക്‌ കൃഷ്‌ണനെ നാമനിർദ്ദേശം ചെയ്‌തപ്പോഴും രാമൻ ഇഫക്‌ടിലെ കൃഷ്‌ണന്റെ സംഭാവന സി വി രാമൻ എടുത്തു പറഞ്ഞിട്ടുണ്ട്‌.
    കടപ്പാട് .@Umadevi Thurutheri
  • Joy Abraham അലക്സാണ്ടർ നിക്കോല്യവിച്ച് സുഖറോവ് അന്തർദേശീയ തലത്തിൽ പ്രശസ്തനായ ഒരു റഷ്യൻ ചലച്ചിത്ര സംവിധായകനാണ്. 1951-ൽ റഷ്യൻ സൈബീരിയയിൽ ജനനം. 1979-ൽ VKIG ഫിലിം സ്കൂളിൽനിന്ന് ബിരുദം നേടി. കാൻസ്, ബെർലിൻ ചലച്ചിത്ര മേളകളിലുൾപ്പെടെ ഒട്ടേറേ അന്തർദേശീയ പുരസ്ക്കരങ്ങൾ നേടിയിട്ടുണ്ട്. ഇരുപതോളം ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
  • Joy Abraham ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്നു ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ. (ജനനം1923,മരണം - ജൂൺ 14, 1992). കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു.
    പാലക്കാട് ജില്ലയിലെ കാ
    വശ്ശേരി എന്ന ഗ്രാമത്തിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് 1923-ൽ ഇന്ദുചൂഡൻ ജനിച്ചത്. മൈസൂർ സർക്കാർ സർവ്വീസിൽ ഒരു മൃഗ വൈദ്യനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഇന്ദുചൂഡന്റെ നാലാം തരം വരെയുള്ള വിദ്യാഭ്യാസം ചിത്രദുർഗ്ഗയിലായിരുന്നു. ബാക്കി വിദ്യാലയ ജീവിതം മലബാർ പ്രദേശത്തെ അഞ്ചു വിദ്യാലയങ്ങളിലായി ഇന്ദുചൂഡൻ പൂർത്തിയാക്കി. ഇന്റർമീഡിയറ്റ് പരീക്ഷയ്ക്ക് അദ്ദേഹം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളെജ്-ഇൽ പഠിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളെജ്-ൽ നിന്ന് അദ്ദേഹം ഓണേഴ്സോടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി.
    വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം കാവശ്ശേരിയിലുള്ള തന്റെ തറവാട്ടിൽ വച്ച് പക്ഷിനിരീക്ഷണം തുടങ്ങി. താൻ ജോലിചെയ്ത എല്ലാ സ്ഥലങ്ങളിലും ഈ വിനോദം അദ്ദേഹം വളരെ ഗൌരവമായി പിന്തുടർന്നു.
    1949-ൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻ സങ്കേതം കണ്ടെത്തി. കിഴക്കേ ഗോദാവരി ജില്ലയിലുള്ള തടെപള്ളിഗുഡത്തിന് 13 മൈൽ അകലെയുള്ള ആരേട് അന്ന സ്ഥലത്തായിരുന്നു ഇത്. ഈ കണ്ടുപിടിത്തം 1949-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. പ്രകൃതി സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 1979-ൽ അദ്ദേഹം സൈലന്റ് വാലി പ്രക്ഷോഭം നയിച്ചു. കേരള തനതു ചരിത്രം (കേരള നാച്യുറൽ ഹിസ്റ്ററി) എന്ന സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (വ.വ.എഫ്) എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യൻ ഘടകത്തിന്റെ വിശിഷ്ടാംഗമായിരുന്നു അദ്ദേഹം. 69-ആം വയസ്സുവരെ അദ്ദേഹം തന്റെ ജീവിതം പക്ഷികളുടെ പഠനത്തിനായി ഉഴിഞ്ഞുവെച്ചു.
  • Joy Abraham കിരൺ ഖേർ (ജനനം ജൂൺ 14, 1955) ഒരു ബോളിവുഡ് അഭിനേത്രിയും ടെലിവിഷൻ അവതാരകയുമാണ്. ബോളിവുഡ് നടനായ അനുപം ഖേറിന്റെ പത്നിയാണ് കിരൺ ഖേർ. 2000-ൽ പുറത്തിറങ്ങിയ ബരിവാലി എന്ന ബംഗാളി ചലച്ചിത്രത്തിലെ അഭിനയത്തിനു ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു.
    കിരൺ ഖേർ മുംബൈയിലാണ് ജനിച്ചത്; വളർന്നത് ചണ്ഢീഗഡിലും. സിഖ് കുടുംബമാണ് കിരണിന്റേത്. ചണ്ഡീഗഡിൽ സ്കൂൾ പഠനം കഴിഞ്ഞ് അവിടത്തന്നെയുള്ള പഞ്ചാബ് യൂണിവേർസിറ്റിയിൽ കോളേജ് പഠനവും കിരൺ പൂർത്തിയാക്കി. കിരണിന്റെ സഹോദരി കൻവർ ടക്കർ സിങ്ങിന് അർജ്ജുന അവാർഡ് ലഭിച്ചിട്ടുണ്ട്. ഈ സഹോദരിയുടെകൂടെ ബാഡ്മിന്റൺ കളിക്കാറുണ്ടായിരുന്നു കിരൺ. കിരണിന്റെ അമ്മയും തന്റെ കോളേജ് ദിനങ്ങളിൽ കളികളിലും നാടകങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു. കിരണിന്റെ സഹോദരൻ അമന്ദീപ് സിംഗ് 2003-ൽ മരണപ്പെട്ടു. ഒരു ചിത്രകാരൻ ആയിരുന്നു അദ്ദേഹം.
    1983-ൽ പുറത്തിറങ്ങിയ അസ്ര പ്യാർ ദാ ആയിരുന്നു കിരൺ ഖേറിന്റെ ആദ്യ ചലച്ചിത്രം. തന്റെ ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയതോടുകൂടി, മകനായ സിക്കന്ദർ ഖേറിനെ വളർത്തുവാനായി കിരൺ സിനിമകളിൽ നിന്ന് ഒരു ഇടവേള എടുത്തു എന്നാലും തന്റെ രണ്ടാം ഭർത്താവായ അനുപം ഖേറിന്റെ കൂടെ സിനിമയിൽ വസ്ത്രാലങ്കാരം ചെയ്യാറുണ്ടായിരുന്നു കിരൺ. ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ (1995) എന്ന സിനിമയുടെ പേര് നിർദ്ദേശിച്ചതും കിരണാണ്. അക്കാലത്ത് 1998-ൽ പുറത്തിറങ്ങിയ പെസ്റ്റ്റോഞ്ജി മ (Pestonjee) എന്ന ഒരു സിനിമയിൽ മാത്രമേ കിരൺ അഭിനയിക്കുകയുണ്ടായുള്ളൂ. അനുപം ഖേറും ഈ സിനിമയിൽ അഭിനയിച്ചിരുന്നു.
    കിരണിന്റെ അഭിനയത്തിലേയ്ക്കുള്ള തിരിച്ച് വരവ് ഫെറോസ് ഖാൻ എഴുതിയ സാൽഗിര എന്ന നാടകത്തിലൂടെയായിരുന്നു. തുടർന്ന് സീ ടി.വി യിൽ കിരൺ പുരുഷേത്ര എന്ന പരിപാടി അവതരിപ്പിക്കുവാൻ തുടങ്ങി. ആണുങ്ങളുടെ ലൈംഗികതയേയും സ്ത്രീകളുടെ പ്രശ്നങ്ങളേയും ഒരേ സമയം ചർച്ചയ്ക്കെടുത്ത ഈ പരിപാടി കിരണിനെ പ്രശസ്തയാക്കി. ഇതിനെക്കൂടാതെ കിരൺ ഖേർ റ്റുഡേ, ജാഗ്തേ രഹോ വിത് കിരൺ ഖേർ എന്നീ രണ്ട് ടി.വി പരിപാടികളും ഇതേ സമയത്ത് കിരൺ അവതരിപ്പിച്ചിരുന്നു . കരൺ അർജ്ജുൻ (1995) എന്ന സിനിമയിലൂടെ കിരൺ ബോളിവുഡ് ചലച്ചിത്രലോകത്തേയ്ക്ക് മടങ്ങി വന്നു. അതിനടുത്ത വർഷം ശ്യാം ബെനഗലിന്റെ സർദാരി ബീഗം എന്ന സിനിമയിൽ കിരൺ അഭിനയിക്കുകയും ഈ സിനിമയിലെ അഭിനയത്തിൻ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിക്കുകയും ചെയ്തു.
    2003-ൽ കിരൺ ഹാമോഷ് പാനി എന്നൊരു സിനിമയിൽ അഭിനയിച്ചു. ഈ സിനിമയിൽ വിഭജനകാലത്ത് തട്ടിയെടുക്കപ്പെട്ടുകൊണ്ടുപോയ ഒരു പെൺകുട്ടിയുടെ വേഷമായിരുന്നു കിരണിന്. ഈ കഥാപാത്രം ആത്മഹത്യ ചെയ്യാനുള്ള മാതാപിതാക്കളുടെ ഉപദേശത്തെ വകവയ്ക്കാതെ തന്നെ തട്ടിയെടുത്തുകൊണ്ടുപോയ ആളെത്തന്നെ വിവാഹം കഴിക്കുകയും അയാളുടെ മരണശേഷം കുട്ടികളെ ഖുറാൻ പഠിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സിയ ഉൾ ഹഖിന്റെ ഭരണകാലത്ത് ഈ പെൺകുട്ടിക്ക് ഒരു മതതീവ്രവാദിയാകേണ്ടിവരുന്നു. ശക്തമായ ഈ സ്ത്രീ കഥാപാത്രം ധാരാളം പുരസ്കാരങ്ങൾ വാരിക്കൂട്ടി. സ്വിറ്റ്സർലാന്റിൽ വച്ച് നടന്ന ലൊകാർണൊ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, കറാച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, അർജന്റീനയിലെ സീപീയിലും ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലും വച്ച് നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച നടിക്കുള്ള അവാർഡ് കിരണിനു ലഭിച്ചു. ലൊകാർണോയിലെ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള സ്വർണ്ണ ലെപ്പാർഡ് അവാർഡ് ഈ സിനിമയ്ക്കും ലഭിച്ചു.. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചലസ് (IFFLA) 2004-ൽ ഈ നടിയെ ആദരിച്ചു.
  • Joy Abraham ഒരു മലയാളചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായിരുന്നു എ. വിൻസെന്റ് ( ജൂൺ 14 1928 - ഫെബ്രുവരി 25, 2015) മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ജനിച്ചു. ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോ യിൽ സ്റ്റുഡിയോ ബോയ് ആയി. ക്യാമറാമാൻ കെ.രാമനാഥന്റെ സഹായിയായി. തെലുഗു ചിത്രത്തിനായിരുന്നു ആദ്യമായി ഛായഗ്രഹണം നിർവഹിച്ചത്. നീലക്കുയിൽ ആയിരുന്നു ആദ്യ മലയാളസിനിമ. തമിഴിലെ ശ്രീധറിന്റെയും ക്യാമറാമാനായിരുന്നു.
    ഭാർഗവീനിലയംആണ് സംവിധാനം ചെയ്ത ആദ്യസിനിമ. മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധർവക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങൾ, വയനാടൻ തമ്പാൻ, കൊച്ചു തെമ്മാടി എന്നിവയാണ് മുഖ്യ ചലച്ചിത്രങ്ങൾ. 1969-ൽ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന ബഹുമതി നേടി. അങ്കിൾബൺ എന്ന ചിത്രത്തിലാണ് അവസാനമായി പ്രവർത്തിച്ചത്. 1986-ൽ കൊച്ചുതെമ്മാടി എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്ത മലയാളചിത്രം. പൗർണമി രാവിൽ എന്നൊരു ത്രീഡി ചിത്രവും മലയാളത്തിലെടുത്തിട്ടുണ്ട്. അവസാന കാലത്ത് ഏറെയും തെലുഗു ചിത്രങ്ങൾക്കാണ് ഛായാഗ്രഹണം നിർവഹിച്ചത്.
    ക്യാമറാമാന്മാരായ ജയാനനും അജയനും പുത്രന്മാരാണ്. ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചു. 2015 ഫെബ്രുവരി 25-ന് ചെന്നൈയിൽ വച്ച് അന്തരിച്ചു.
    Write a reply...
  • Girija Chathunni ശുഭദിനം❤️
  • Joy Abraham കേരളത്തിലെ വയനാട്ടിൽ പോലീസ് പിടിയിൽ വെടിവെച്ചു കൊല്ലപ്പെട്ട നക്സ‌ലൈറ്റു് നേതാവാണു് അരീക്കൽ വർഗ്ഗീസ് എന്ന എ. വർഗ്ഗീസ്. (ജൂൺ 14, 1938 - ഫെബ്രുവരി 18, 1970).
    സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന വർഗ്ഗീസിനെ വയനാട്ടിൽ ആദിവാസികള
    െ സംഘടിപ്പിക്കുവാൻ പാർട്ടി നിയോഗിച്ചതായിരുന്നു. പക്ഷേ വയനാട്ടിൽ എത്തിയപ്പോൾ പല ജന്മിമാരും തന്നെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി മാറി ആദിവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥയായിരുന്നു വർഗ്ഗീസിന് കാണാൻ കഴിഞ്ഞത്. ഇതിൽ ക്ഷുബ്ധനായ വർഗ്ഗീസ്, നക്സൽബാരി കലാപത്തിന്റെ രാഷ്ട്രീയസ്വാധീനത്താൽ സി.പി.ഐ(എം.എൽ) പ്രവർത്തകനാവുകയായിരുന്നു. ആദിവാസി നേതാവായ ചോമൻ മൂപ്പനുമൊത്ത് അദ്ദേഹം പ്രക്ഷോഭങ്ങൾ നടത്തി.ആദിവാസികളുടെ വയനാട്ടിലെ സ്ഥിതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശോചനീയമായിരുന്നു. വള്ളിയൂർകാവ് ക്ഷേത്രത്തിൽ എല്ലാ വർഷവും അടിമവ്യാപാരം നടന്നിരുന്നു. ഇവിടെ തമ്പ്രാൻമാർ നെല്ലും കുറച്ചു പണവും കൊടുത്ത് ആദിവാസികളെ ഒരു വർഷത്തേയ്ക്ക് സ്വന്തമാക്കിയിരുന്നു. ആദിവാസികളുടെ ദിവസക്കൂലി പുരുഷന്മാർക്ക് 3 വാരം (ഒരു വാരം - ഏകദേശം ഒരു ലിറ്റർ) നെല്ലും 75 പൈസയുമായിരുന്നു. സ്ത്രീകൾക്ക് ഇത് രണ്ടു വാരം നെല്ലും 50 പൈസയുമായിരുന്നു. പുരുഷന്മാർ മുട്ടിനു താഴെ മറച്ച് മുണ്ടുടുത്താൽ തമ്പ്രാന്റെ ആളുകൾ അവരെ തല്ലി ഒതുക്കുമായിരുന്നു. തമ്പ്രാന്റെ മുമ്പിൽ വെച്ച് ആദിവാസികൾക്ക് മലയാളം സംസാരിക്കുവാനുള്ള അനുവാദമില്ലായിരുന്നു. ആദിവാസി ഭാഷ മാത്രമേ അവർക്ക് സംസാരിക്കാൻ പറ്റുമായിരുന്നുള്ളൂ. തമ്പ്രാനെ പൊതുവഴിയിൽ കണ്ടാൽ പോലും ആദിവാസികൾ വഴിമാറി നടക്കണമായിരുന്നു. രാവിലെ മുതൽ രാത്രിവരെ ഈ കൂലിക്ക് തമ്പ്രാന്മാരുടെ പാടത്ത് ആദിവാസികൾക്ക് പണിയേണ്ടിയും വന്നു. ആദിവാസി പെൺകുട്ടികളെ തമ്പ്രാന്മാർ ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു.
    പല ആദിവാസി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വർഗ്ഗീസ് ആദിവാസികളുടെ ദിവസക്കൂലി ആണുങ്ങൾക്ക് മൂന്നുപറ നെല്ലും 75 പൈസയുമായും സ്ത്രീകൾക്ക് രണ്ടുപറ നെല്ലും 50 പൈസയുമായും ഉയർത്തി. ഇത് എല്ലാ ജന്മിമാരും കമ്യൂണിസ്റ്റ് - കമ്യൂണിസ്റ്റ് ഇതര പ്രവർത്തകരും വർഗ്ഗീസിന് എതിരാകുവാൻ കാരണമായി. വർഗ്ഗീസിന്റെ പ്രവർത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടിൽ പൂർണ്ണമായും നിർത്തലാക്കപ്പെട്ടു.
  • Anooja Anil Kumar ശുഭദിനം
  • Madhavan Divakaran "ഗംഗ" - ഒരു വികട കവിത !
    *************************
    See more
  • Sashikala Panicker ശുഭദിനം പ്രീയരേ..
  • Rajendran MG Beautiful Morningssss🙏🙏❤️
  • Jaya Narayanan ശുഭ ദിനം
  • Geetha Devi ശുഭദിനം
  • Anoop Kadampatt ശുഭദിനം
  • ശ്രീരേഖ എസ് ശുഭദിനം
  • Sreekala Thulaseedharan Gd morning Uma..
  • Sachu Sanjay Good Morning...
  • Prabha Manjeri നല്ലദിനം
  • Unnikrishnan Kundayath ശുഭദിനം
  • Madhavan Divakaran "മറിയാമോ..... മറിയാമോ ?"
    ======================
    See more
  • Ramesan Ptk ഞായറാശംസകൾ . . . ❤️
    Image may contain: 1 person, text
  • P Maheen Kulsam Good morning dear
  • Satheesan Madakkal സുദിനം
  • Madhavan Divakaran 13/06/2020

    “അക്കങ്ങൾ മാഹാത്മ്യങ്ങൾ"
    See more
  • Gangadhar Siddhi ശുഭദിനം
  • M S Ramanathan ശുഭദിനം
  • Jayasree Suseeladevi ശുഭദിനം
  • Prathap Chandra Dev Nice
    Good morning
  • Charvaka Santhosh അഭിവാദ്യങ്ങൾ
  • Sreeja Warrier സുപ്രഭാതം ❤️
  • Suja Desai Good morning
  • Jayachandran Chekkiyad ശുഭദിനാശംസകൾ
  • Basheer Kechery ശുഭദിനം
  • Image may contain: plant, flower, nature and outdoor, text that says "സുപ്രഭാതം"
  • Sobha Ramakrishnan ശുഭദിനം
  • Sindhu Suresh ശുഭദിനം
  • Elizabeth Babu Have a nice Day .
  • V V Jose Kallada ധീര വിപ്ലവകാരിയായ സഖാവ്. പി. കെ. കുഞ്ഞച്ചനോട് പ്രണയഅഭ്യർത്ഥന നടത്തിയ നായർ പെൺകുട്ടിയോട് അദ്ദേഹം പറഞ്ഞു -""ഞാനൊരു കമ്മ്യൂണിസ്റ്റ്‌കാരൻ, പലപ്പോഴും ജയിലിൽ, മാത്രമല്ല ഈ ബന്ധം ആരും അംഗീകരിക്കില്ല ഞാനൊരു പട്ടികജാതി, സാംബവൻ "പക്ഷെ പെൺകുട്ടിഉറച്ചു നിന്നു. വിവാഹം നടന്നു. ഒരു ദുരഭിമാനക്കാരും കടന്നുവന്നില്ല, മാതൃകാപരമായി അവർ കുടുംബജീവിതം നയിച്ചു. പുതിയ കാലം ഇവരിൽനിന്നും പലതുംപഠിക്കേണ്ടതുണ്ട്. പ്രണയിനിയും ജീവിതസഖിയുമായ ഭാസുരാദേവി യുടെ ഓർമ്മകൾ 'പി. കെ. കുഞ്ഞച്ചൻ ഭാസുര ഓർമ്മകൾ 'എന്നപേരിൽ പുറത്തുവന്നിട്ടുണ്ട്.
    Image may contain: 1 person
  • Leelamani VK ശുഭദിനാശംസകൾ
  • Karthikeyan K Vktm Big Bang - തിയറിയുടെ കാവ്യരൂപം. ഇഷ്ടം.
  • ഷീജ ജി ശുഭദിനം 🌹
  • Sivarajan Kovilazhikam ശുഭദിനം
  • Madhavan Divakaran "Due to LOVE"
    ***************
    Due to mad and constant Love
    See more
  • Vijayalakshmi Lakshmi ശംഭോ മഹാദേവ
  • Geeta Monson ശുഭദിനം. നല്ലറിവുകൾ
  • Vaakkanal Page Good night

Comments

Popular posts from this blog

ജ്യോതിർഗ്ഗമയ' 15 ജൂണ്‍ 2020

ജ്യോതിർഗ്ഗമയ 2020 ജൂൺ 10 ബുധൻ