ജ്യോതിർഗ്ഗമയ 2020 ജൂൺ 10 ബുധൻ

ജ്യോതിർഗ്ഗമയ !
*****************

2020 ജൂൺ 10, ബുധൻ
1195 ഇടവം 27
1942 ജ്യേഷ്ഠം 20
1441 ഷബ്ബാൽ 17
തിരുവോണം / പഞ്ചമി.

ഇന്ന്;

പോർച്ചുഗൽ: പോർച്ചുഗൽ ദിനം!
ജോർദാൻ: സൈനിക ദിനം!
ഫ്രെഞ്ച് ഗയാന : അബോളിഷൻ ഡേ !
[റദ്ദാക്കൽ ദിനം]
ഇറ്റലി : നാവിക ദിനം!
കോംഗൊ: അനുരജ്ഞന ദിനം!
. …………

ഒബാമയുടെ പിന്‍ഗാമിയാകാന്‍ തയ്യാറായിരുന്ന ഇന്ത്യന്‍വംശജനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉദിച്ചുയരുന്നതാരവും ലൂയിസിയാന ഗവര്‍ണറുമായിരുന്ന ബോബി ജിന്‍ഡാലി(45)ന്റെയും,

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായംകുറഞ്ഞ വനിത മലാവത്ത് പൂർണ്ണയുടെയും (2000),

യുക്തിവാദത്തെപ്പറ്റിയും നിരീശ്വരവാദത്തെപ്പറ്റിയും പുസ്തകങ്ങൾ രചിച്ച്‌ യുക്തിവാദികൾക്കിടയിൽ പ്രമുഖനായ ശ്രീനി പട്ടത്താനത്തിന്റെയും (1954),

ആധുനിക മലയാളഗദ്യശൈലിക്കു രൂപംനൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവരിൽ ഒരാളായ ആർച്ചു ഡീക്കൻ കോശിയുടെ പൗത്രൻ ജോൺ തോമസിന്റെ പുത്രിയും ശില്‌പകലാ വിദഗ്ദ്ധയുമായ അനിലാ ജേക്കബിന്റെയും (1941),

മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫ്രണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും, വന്യജീവികളെ ക്കുറിച്ച് ഫോട്ടോ സഹിതം അനുഭവ ക്കുറിപ്പുകൾ എഴുതുന്ന ഒരു വന്യജീവി ഫോട്ടോഗ്രാഫറായ എൻ.എ. നസീറിന്റെയും (1962),

നോവൽ, കഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലുള്ള നിരവധികൃതികൾ രചിച്ച സമകാലിക എഴുത്തുകാരൻ കെ. അരവിന്ദാക്ഷന്റെയും ( 1953),

മുൻ മന്ത്രിയും തൊടുപുഴ എം.എൽ.എ യും കേരള കോൺഗ്രസ്സ് (എം ) സംസ്ഥാന ചെയർമാനുമായ പി.ജെ ജോസഫിന്റെയും (1944 ) ജന്മദിനം !

**********************
ഇന്നത്തെ ചർച്ചയ്ക്ക് …
***********************
.
ആരാധന
___________
കൂട്ടരേ,
അപ്പോള്‍ പറഞ്ഞുവന്നത്
എന്താണെന്നുവെച്ചാല്‍
അവന്‍ ജനിച്ചിട്ടില്ല;
ജനിക്കാന്‍ അവനു ഭയമാണ്.
അവന്‍ മരിക്കുകയുമില്ല;
മരിക്കാനും അവന് ഭയമാണ്

കാണുന്നതെല്ലാം അവനെന്ന്
നിങ്ങള്‍ക്ക് പറയേണ്ടിവരുന്നു.
അവന്‍ നിങ്ങളെ കാണിക്കുകയില്ല
കേള്‍ക്കുന്നത് മുഴുവന്‍
അവന്റെ സ്വരങ്ങളെന്ന്
നിങ്ങള്‍ വിശ്വസിക്കും.
അവന്‍ കേള്‍പ്പിക്കുകയില്ല.
അത്രമേല്‍ ഭയമാണ്,
അവന് നിങ്ങളെ.
സ്വന്തം സൃഷ്ടികളെ
ഇത്ര വിശ്വസിക്കാത്ത
(അല്ലെങ്കില്‍
തനിക്കിട്ട് പണിതരുമെന്ന്
ഇത്ര വിശ്വാസമുള്ള)
ഒരാളുമുണ്ടാവില്ല ലോകത്ത്.
സ്വന്തം സൃഷ്ടികളുടെ
സ്വയം പ്രഖ്യാപിത ശത്രുവായി
അവന്‍ ഒളിച്ചുകഴിയുന്നു.
എല്ലാം അവന്‍ ചെയ്യുന്നു.
പൂക്കളെ വിടര്‍ത്തുന്നു,
കിളികളെ പാടിക്കുന്നു,
നദികളെ ഒഴുക്കുന്നു,
അതീവരഹസ്യമായി.
പോക്കുവരവുകളുടെ
ഒരു നിഴല്‍
ഒരനക്കം
ഒരു ഗന്ധം
ഒന്നുമില്ലാതെ.
ഭയംകൊണ്ട് നമ്മളവനെ
ആരാധിക്കുന്നതുപോലെ
അവന്‍ നമ്മളെയും...

-വിഷ്ണുപ്രസാദ്

ഇന്നത്തെ സ്മരണ !
**********************

എൻ. ഗോപാലപിള്ള, മ. (1901-1968),
അലക്സാണ്ടർ പറമ്പിത്തറ, മ. (1900 -1989)
ജെ കെ വി (ജോസഫ്‌ കെ. വി), മ. (1930 -1999 )
പി എ ഉത്തമൻ, മ (1961- 2008)
കേശവ് മാലിക്, മ. (1924 – 2014)
ഗിരീഷ് കർണാട് മ.(1939-2019)
മഹാനായ അലക്സാണ്ടർ, മ. (356-323 ബീ.സി)
അഡോൾഫ് വോൺഹാർനാക്, മ. ( 1851- 1930)
സിഗ്രിഡ് ഉൺസെറ്റ്, മ. (1882 – 1949)
മാർഗരറ്റ് അബോട്ട്, മ. (1878 -1955 )
ഫാസ്‌ബൈന്‍ഡർ, മ. (1945 –1982)

പി. ശങ്കരൻ നമ്പ്യാർ, ജ. (1892 -1954)
കെ.എ. ദാമോദര മേനോൻ, ജ. (1906-1980)
എം.എസ് ഗോപാലകൃഷ്ണൻ, ജ. (1931 –2013)
ടി.വി.ആർ. ഷേണായി, ജ. (1941 - 2018 )
ഗുസ്താവ് കൂർബെ, ജ. (1819 – 1877)
സോൾ ബെല്ലൊ, ജ. (1915 – 2005)

ചരിത്രത്തിൽ ഇന്ന് …
**********************

1846 - മെക്സിക്കൻ-അമേരിക്കൻ യുദ്ധം. കാലിഫോർണിയ റിപ്പബ്ലിക്ക് മെക്സിക്കോയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1940 - രണ്ടാം ലോക മഹായുദ്ധം- ഇറ്റലിഫ്രാൻസുമായും യുണൈറ്റഡ്‌ കിംഗ്ഡവുമായും യുദ്ധം പ്രഖ്യാപിച്ചു.

1947 - ആദ്യത്തെ ഓട്ടോമൊബൈൽ 'സാബ്' നിർമ്മിച്ചു.

1977 - ആപ്പിൾ കമ്പ്യൂട്ടർ കമ്പനി ആദ്യത്തെ ആപ്പിൾ 2 പേർസണൽ കമ്പ്യൂട്ടർ കയറ്റി അയച്ചു.

2001 - മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ ലെബനനിലെ ആദ്യത്തെ വനിതാ സന്യാസിനിയായ റാഫ്‌കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
.

Comments
  • Umadevi Thurutheri ശുഭദിനം
  • Umadevi Thurutheri ആരാധന അന്ധമാകുന്നതിലെ അനൌചിത്വത്തെ അടയാളപ്പെടുത്തിയിരിക്കുന്നു രചനയിൽ .
    ദൈവത്തിൻ്റെ പേരിൽ കാണിക്കുന്ന പേക്കൂത്തുകൾ കണ്ടെഴുതിയ ഒന്നാന്തരം രചന.
    പ്രിയ ചങ്ങാതികളെ ഞാൻ പറയാൻ ശ്രമിക്കുന്നതെന്തെന്നാൽ ദൈവം ജനിച്ചിട്ടോ മരിച്ചിട്ടോയില്ല.ദൈവത്തിന് ഇത്തരക്കാരുടെ 
    See more
  • Umadevi Thurutheri 🌷ഇന്നത്തെ മൊഴിമുത്തുകൾ🌷

    ''തെറ്റ് അകലുകയും സത്യം കണ്ടെത്തുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം''

    See more
  • Umadevi Thurutheri 🎂ജന്മദിനാശംസകൾ🎂

    Shakeer Ams Arakkal
    See more
  • Umadevi Thurutheri Vikraman PN writes...
    ശുഭ ദിനം!
    ഇന്ന്,
    See more
    • Umadevi Thurutheri ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളും യുദ്ധത്തിൽ ഒരിക്കലും പരാജയമറിയാത്ത വ്യക്തിയും, പത്ത്‌ വർഷം കൊണ്ട്‌ പേർഷ്യയുടെ ആധിപത്യം അവസാനിപ്പിക്കുകയും അഡ്രിയാറ്റിക്ക്‌ കടൽ മുതൽ സിന്ധു നദി വരെ തന്റെ സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്ത മാസിഡSee more
    • Umadevi Thurutheri നല്ല വിവരണം Vikraman PN🌷🌹
  • Umadevi Thurutheri സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ് പി. ശങ്കരൻ നമ്പ്യാർ.

    അധ്യാപകൻ, കവി, വിമർശകൻ, പ്രസംഗകൻ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്. മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ തമിഴ്-മലയാള പൊതുപൂർവ്വഘട്ടത്തെക്കുറിച്ച്
    See more
  • Anooja Anil Kumar ശുഭദിനം
  • Shyla Nelson ശുഭദിനാശംസകൾ
  • Rajendran MG Very good morning ❤️❤️
  • Girija Chathunni ശുഭദിനം
  • Chithra Pathiyil .
    ശുഭദിനം..
  • Joy Abraham ശുഭദിനം
    Write a reply...
  • ഷീജ ജി ശുഭദിനം 🌹
  • Jaya Narayanan ശുഭ ദിനം
  • Sachu Sanjay Good Morning ☕️
  • Chandra Mohan Good morning
  • Vrinda Nambiar ശുഭദിനം
  • Ramesan Ptk ശുഭദിനം . . .
    -10:26
  • Girija Damodaran Shubhadinam ആശംസിക്കുന്നു
  • Joy Abraham അടിമുടി കവിയാണ് വിഷ്ണുപ്രസാദ്. ചിന്തയിലും സ്വപ്നത്തിലും ശ്വാസത്തിലും രക്തത്തിലും കവിതയുള്ള ഒരാള്. അത്തരമൊരാള്ക്ക് സ്വാഭാവികമായി എത്തിപ്പെടാനാവുന്ന ഭാവനയുടെ തുളുമ്പല് ആ കവിതകളില് ദൃശ്യമാണ്. ഒന്നിനൊന്ന് വ്യത്യസ്തമാണ് അവ. പ്രമേയസ്വീകരണത്തിലും ആഖ്യാനത്തിലും രചനാചാതുരിയിലും താളബോധത്തിലും അവയോരോന്നും ഒറ്റയ്ക്ക് വേറിട്ടുനില്ക്കുന്നു. ആരുമാലോചിക്കാത്ത വഴികളില്നിന്ന് ആ പ്രമേയങ്ങള് പിറക്കുന്നു. അതിസാധാരണമായ പ്രമേയങ്ങളെ പോലും അസാധാരണമായ തലങ്ങളിലേക്ക് വളര്ത്തുന്നു. വാക്കുകളുടെ ഉന്മാദങ്ങളും കൊടുങ്കാറ്റുകളും തീര്ക്കുന്നു. അകത്തെത്തുന്ന വായനക്കാരെ ഈ കവിതകള് വരികള്ക്കു പിന്നാലെ വിടാതെ നടത്തുന്നു. അപ്രതീക്ഷിതമായ വളവുതിരിവുകളാല് അമ്പരപ്പിക്കുന്നു. ഉള്ളിലെ നിശ്ചല ജലാശയങ്ങളെ ഇളക്കിമറിക്കുന്ന വായനാനുഭവമാക്കി മാറ്റുന്നു. തികച്ചും ജൈവികമായ ഒരാവാസ വ്യവസ്ഥയിലാണ് ഈ കവിതകള് തെഴുത്തുപടരുന്നത്. എല്ലാ ബഹളങ്ങള്ക്കുമിടയിലും കൊടുംഏകാന്തതയില് ഉറഞ്ഞുപോയ ഒരാള് വാക്കുകളെ ചൂണ്ടയിട്ടുപിടിക്കുന്നതുപോലുള്ള ഒരനുഭവം. എന്നാല്, കവി ഏകാന്തതയുടെ ഒറ്റത്തുരുത്തിലല്ല പൊറുതി. ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളെ അയാള് സൂക്ഷ്മമായി, ആഴത്തില് അറിയുന്നു, ധീരമായി നേരിടുന്നു. രാഷ്ട്രീയമായ കടലിളക്കങ്ങളെ അസാധാരണമായ ഉള്ക്കാഴ്ചയോടെ പിടിച്ചെടുക്കുന്നു. സമവായങ്ങളുടെയും പ്രായോഗികതയുടെയും
    കാലത്ത് നിര്ഭയം നേരുകള് വിളിച്ചുപറയുന്നു. ലൈംഗികതയെയും മനുഷ്യബന്ധങ്ങളിലെ അസംബന്ധങ്ങളെയുമെല്ലാം തുറന്നു ചര്ച്ച ചെയ്യുന്നു. ശബ്ദമില്ലാത്ത നിലവിളികളുടെ ലൗഡ് സ്പീക്കറാവുന്നു.
  • CM Aliyar * ഹൃദ്യമായ ശുഭദിന ജന്മദിന ആശംസകൾ.... *
  • Joy Abraham കുന്നുകളുടെ ഈ സീ ജി

    ആഞ്ഞാഞ്ഞു ശ്വാസം വലിച്ചു
    See more
  • Joy Abraham കേരളത്തിലെ യുക്തിവാദികൾക്കിടയിൽ പ്രമുഖനാണ് ശ്രീനി പട്ടത്താനം(ജനനം :10 ജൂൺ 1954) . നിരീശ്വരവാദി കൂടിയായ ഇദ്ദേഹം യുക്തിവാദവും നിരീശ്വരവാദവും അടിസ്ഥാനമാക്കി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.
    കൊല്ലം ജില്ലയിലെ പട്ടത്താനമാണ് ശ്രീനിയുടെ ജന്മദേശം. ഒരു പ
    ോലീസ് കോൺസ്റ്റബിളായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് പ്രൈമറി സ്കൂൾ അധ്യാപകന്റെ ജോലി സ്വീകരിച്ചു. 1980-ൽ പ്രസിദ്ധീകരണം നിലച്ച "രണരേഖ" എന്ന മാസികയുടെ പത്രാധിപരായിരുന്നു. ഇന്ത്യൻ റാഷണലിസ്റ്റ് അസ്സോസിയേഷൻ കേരള ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു. പിന്നീട് ഈ സംഘടനയിൽ നിന്ന് വേർപെട്ട് , സമാനചിന്താഗതിക്കാരായ ആളുകൾക്കൊപ്പം ഭാരതീയ യുക്തിവാദി സംഘം എന്ന സംഘടന രൂപീകരിച്ചു. യുക്തിരാജ്യം എന്ന പേരിൽ മലയാളത്തിൽ മറ്റൊരു മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഈ ജേണൽ ഭാരതീയ യുക്തിവാദി സംഘം എന്ന സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമാണ്. നിരീശ്വരവാദത്തിനും സ്വതന്ത്രചിന്തയ്ക്കും വേണ്ടിയുള്ള ഒരു ഓൺലൈൻ ഫോറമായ നാസ്തിക് നേഷന്റെ സഹസ്ഥാപകനും പ്രസിഡന്റുമാണ് അദ്ദേഹം.2002-ൽ ശ്രീനി പട്ടത്താനം എഴുതിയ "മാതാഅമൃതാനന്ദമയി -ദിവ്യകഥകളും യാഥാർഥ്യവും" എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനെതുടർന്ന് വള്ളിക്കാവ് ആശ്രമത്തിലെ റസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറിയായ അഭിഭാഷകൻ ഗ്രന്ഥകർത്താവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സമീപിച്ചിരുന്നു.[3] മതനിന്ദ, അശ്ലീലപ്രസിദ്ധീകരണം, ഗൂഢാലോചന തുടങ്ങിയ ആക്ഷേപങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. അമൃതാനന്ദമയി മതസ്ഥാപകയോ അവരെ ആരാധിക്കുന്നവർ പ്രത്യേക മതാനുയായികളോ അല്ലെന്നിരിക്കെയാണ് മതനിന്ദ എന്ന ആരോപണം ഉന്നയിക്കപ്പെട്ടത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയോടെ എ.കെ. ആൻറണി മുഖ്യമന്ത്രിയായിരിക്കെ 2004 മേയിൽ ശ്രീനി പട്ടത്താനത്തെ 295 എ വകുപ്പു ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകി. എന്നാൽ വ്യാപകമായ എതിർപ്പുയർന്നതിനെത്തുടർന്ന് പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ ക്രമേണ പിന്നോട്ടു പോയി.
    കൃതികൾ
    "മാതാ അമൃതാനന്ദമയി: ദിവ്യകഥകളും യാഥാർത്ഥ്യവും" .
    ശബരിമല വിശ്വാസവും യാഥാർത്ഥ്യവും
    കേരളത്തിലെ ക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും
    കേരളത്തിലെ മനുഷ്യദൈവങ്ങൾ
    വി.ആർ. കൃഷ്ണയ്യരുടെ പുനർജന്മവിശ്വാസം അന്ധവിശ്വാസം
    Write a reply...
  • പ്രബോധ് ഗംഗോത്രി ശുഭദിനം മിത്രമേ
  • Joy Abraham കേരളീയ ശില്പകലാവിദഗ്ദ്ധയാണ് അനിലാ ജേക്കബ്. 1941 ജൂൺ 10-ന് കോട്ടയത്തു ജനിച്ചു. ആധുനിക മലയാള ഗദ്യശൈലിക്കു രൂപംനൽകുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ളവരിൽ ഒരാളായ ആർച്ചു ഡീക്കൻ കോശിയുടെ പൗത്രൻ ജോൺ തോമസിന്റെ പുത്രിയാണ് അനില.
    ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്ക
    ിയശേഷം ചെന്നൈയിലെ കോളജ് ഒഫ് ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ചേർന്ന് ഒന്നാംക്ലാസ്സിൽ ഒന്നാം റാങ്കോടെ ബിരുദം നേടി. കെ.സി.എസ്. പണിക്കരാണ് ഇവരുടെ പ്രധാന ഗുരു. ചെറുപ്പം മുതൽ അനില ചിത്രകലയിൽ തത്പരയായിരുന്നു. കോട്ടയം ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചനാമത്സരത്തിൽ കുട്ടി ആയിരിക്കുമ്പോൾതന്നെ അനിലയ്ക്ക് ഒന്നാം സമ്മാനം ലഭിക്കുകയുണ്ടായി. ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനവുമായി ബന്ധപ്പെടാതെ, സ്വതന്ത്രമായി ശില്പങ്ങൾ രചിക്കുവാനാണ് അനില ഇഷ്ടപ്പെടുന്നത്. 1963-ൽ വാഷിങ്ടൺ ഡി.സി.യിൽ നടന്ന ചീനകളിമൺശില്പകലാപ്രദർശനത്തിൽ അനില പങ്കെടുത്തു. 1964-ൽ മദ്രാസിലെ ആർട്ടിസ്റ്റ്സ് ഹാൻഡിക്രാഫ്റ്റ് യൂണിയന്റെ സമ്മാനം നേടി. 1965-ൽ അനിലയ്ക്ക് ശില്പകലയ്ക്കുള്ള പ്രസിഡന്റിന്റെ അവാർഡ് ലഭിച്ചു. മദ്രാസ്സിലെ ലളിതകലാ അക്കാദമിയുടെ അവാർഡിനും ഇവർ 1968-ൽ അർഹയായിട്ടുണ്ട്.ജപ്പാനിൽവച്ചു നടന്ന എക്സ്പോ 70-ൽ ഇന്ത്യാഗവൺമെന്റ് അനിലയുടെ മൂന്നും ഒന്നിൽ എന്ന ശില്പം പ്രദർശിപ്പിക്കുകയുണ്ടായി. പരേതനായ ലഫ്. കേണൽ ഗോദവർമരാജായുടെ ഒരു വെങ്കലപ്രതിമ തിരുവനന്തപുരം ടെന്നീസ് ക്ളബ്ബിനുവേണ്ടി ശ്രീമതി അനിലാ ജേക്കബ് നിർമിച്ചിട്ടുണ്ട്. ചെന്നൈയിലെ ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജിലെ അംഗമാണ് ഇവർ.
    Write a reply...
  • Joy Abraham ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് മലാവത്ത് പൂർണ്ണ (ജനനം:2000 ജൂൺ 10). 2014 മേയ് 25-ന് എവറസ്റ്റ് കീഴടക്കുമ്പോൾ 13 വർഷവും 11 മാസവുമായിരുന്നു ഇവരുടെ പ്രായം. പതിനാറു വയസുള്ള സധാനപള്ളി ആനന്ദ് കുമാറിനൊപ്പമാണ് പൂർണ്ണ എവറസ്റ്റ് കയറിയത്. 52 ദിവസത്തെ പ്രയാണത്തിന് ശേഷമാണ് ഇവർ കൊടുമുടിക്കു മുകളിൽ എത്തിച്ചേർന്നത്.
    തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലുള്ള പകാല എന്ന ഗ്രാമത്തിലാണ് മലാവത്ത് പൂർണ്ണ ജനിച്ചത്. തോട്ടം തൊഴിലാളികളായ ദേവിദാസും ലക്ഷ്മിയുമാണ് മാതാപിതാക്കൾ. തെലങ്കാന സോഷ്യൽ വെൽഫെയർ റെസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് പഠനത്തിനു ശേഷമാണ് എവറസ്റ്റ് കീഴടക്കൽ ദൗത്യത്തിനായി പുറപ്പെട്ടത്. ഇതിനായി ഡാർജിലിംഗിലെ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പ്രത്യേക പരിശീലനം നേടിയിരുന്നു. എവറസ്റ്റ് കീഴടക്കുന്നതിനുള്ള പരിശീലനത്തിനു മുന്നോടിയായി ലഡാക്കിലെയും ഡാർജിലിംഗിലെയും പർവ്വതങ്ങൾ ഇവർ കീഴടക്കിയിരുന്നു.
    Write a reply...
  • Joy Abraham ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ് എൻ.എ. നസീർ. മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫ്രണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും, വന്യജീവികളെക്കുറിച്ച് ഫോട്ടോ സഹിതം അനുഭവക്കുറിപ്പുകൾ എഴുതുന്നു. പ്രകൃതി നശീകരണത്തിനെതിരായി ഇദ്ദേഹം എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.1962 ജൂൺ 10 ന് എറണാകുളം ജില്ലയിലെ പള്ളിപ്പുറത്ത് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ആയോധനകലകളായ തായ്ചി, ചികോങ്, കരാട്ടെ തുടങ്ങിയവയിലും , യോഗ, തൈഡോ, ഉപാസ്വ മെഡിറ്റേഷൻ എന്നിവയിലും പ്രാവീണ്യം നേടി. 35 വർഷമായി കേരളത്തിലെ വനമേഖലയിൽ നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. മുംബൈ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ആജീവനാന്ത അംഗം. നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ് ഫോട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻ ആന്റ് മാർഷ്യൽ ആർട്സ് എന്നീ സംഘടനകളൂടെ സ്ഥാപകൻ. പിതാവ് അബ്ദുൾ കരീം. മാതാവ് ബീവി ടീച്ചർ. പ്രശസ്തലേഖനങ്ങളുടേയും അപൂർവ്വങ്ങളായ വന്യജീവിഫോട്ടോഗ്രാഫുകളുടേയും സമാഹാരമായ , കാടും ഫോട്ടോഗ്രാഫറും എന്ന കൃതി 2011 ഏപ്രിലിൽ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുകയും, നാലുമാസത്തിനകം അത് വിറ്റഴിയുകയും ചെയ്തു.കാടനുഭവങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകമാണ് കാടിനെ ചെന്നു തൊടുമ്പോൾ (2014)
    ഇദ്ദേഹത്തിന് മരണം മുന്നിൽ കണ്ട അവസരങ്ങ‌ളുണ്ടായിട്ടുണ്ട്. ഇദ്ദേഹം കാട്ടിൽ ഫോട്ടോയെടുക്കാൻ പോയതിനിടെ ചന്ദനക്കൊള്ളക്കാരെ പിടികൂടിയിട്ടുണ്ട്.
  • Joy Abraham കെ. അരവിന്ദാക്ഷൻ
    മലയാളത്തിലെ സമകാലിക എഴുത്തുകാരിൽ ഒരാളാണ്‌ കെ. അരവിന്ദാക്ഷൻ(ജനനം:ജൂൺ 10,1953). നോവൽ, കഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലുള്ള നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ഗാന്ധിയുടെ ജീവിതദർശനം എന്ന കൃതിക്ക് 1995-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[2] 
    2015 ൽ മികച്ച ഉപന്യാസത്തിനുള്ള കേരളം സാഹിത്യ അക്കാദമി എന്ടോവ്മെന്റും ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
    തൃശൂർ ജില്ലയിലെ വെങ്ങിണിശ്ശേരി ഗ്രാമത്തിൽ 1953 ജൂൺ 10 ന് ജനിച്ചു. അച്ഛൻ കുമാരൻ, അമ്മ കാർത്ത്യായിനി. അമ്മാടം സെന്റ് ആന്റണീസ് ഹൈസ്കൂൾ, തൃശൂർ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭഗൽപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗാന്ധിയൻ ദർശനത്തിൽ ഗവേഷണ ബിരുദം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ വിജയലക്ഷ്മി, മക്കൾ ജയദേവ്, മീര. മകൻ ജയദേവൻ ചക്കാട്ടത്ത് സിനിമാശബ്ദസംവിധാനരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ്. 2016 ലെ ദേശീയ ഫിലിം അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
    പ്രധാന കൃതികൾ
    നോവലുകൾ
    നിലാവിന്റെ വിരലുകൾ
    ജീവപര്യന്തം
    സാക്ഷിമൊഴി
    മറുപാതി
    ഭോപ്പാൽ
    കഥകൾ
    അലക്കുയന്ത്രം
    മീര ചോദിക്കുന്നു
    എലിവേട്ടക്കൊരു കൈപ്പുസ്തകം
    കഥകൾ
    പുതിയ ഗോത്രത്തിന്റെ ഉല്പത്തി
    ഉപന്യാസം
    ഗാന്ധിയുടെ ജീവിതദർശനം
    ഗാന്ധിയൻ കാഴ്ച്ചകൾ
    രാമൻ-ഗാന്ധി-അംബേദ്കർ
    അധികാരത്തിന്റെ മതങ്ങൾ: കാവി, പച്ച, ചുവപ്പ്
    ഹരിത രേഖകൾ
    ഗാന്ധിജിയുടെ ഹിന്ദു സ്വരാജ്: അതിജീവനത്തിനു് ഒരു കൈച്ചൂണ്ടി
    ഗാന്ധിജി അതിജീവിക്കുമോ ?
    ജനാധിപത്യത്തിന്റെ കൊടും വേനൽകാലം
    മൊഴിമാറ്റം
    മരങ്ങൾ നട്ട മനുഷ്യൻ
    പഴയപാത വെളുത്തമേഘങ്ങൾ (ഗൌതമബുദ്ധന്റെ ജീവിത കഥ പുസ്തകം ഒന്ന് ) ഗ്രന്ഥകാരൻ : തിച്ച് നാത് ഹാൻ
    Write a reply...
  • Joy Abraham കേരള നിയമസഭയിലെ ഒരു മുൻ മന്ത്രിയും ഐക്യ ജനാധിപത്യ മുന്നണിയിൽ ഉൾപ്പെട്ട കേരളാ കോൺഗ്രസ്സ് (എം)-ന്റെ നേതാക്കന്മാരിലൊരാളുമാണ് പി.ജെ ജോസഫ്. മദ്രാസിലെ ലൊയോള കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ജൈവ കൃഷി വ്യാപകമാക്കുന്നതിൽ ഉത്സാഹിച്ചിട്ടുണ്ട്.1970-ൽ പി.ജെ. ജോസഫ്ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മുൻ മന്ത്രിസഭകളിൽ വിദ്യാഭ്യാസം, ഭവനനിർമ്മാണം, പൊതുമരാമത്ത്, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
    കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ അംഗമായിരുന്ന കേരള കോൺഗ്രസ് (ജെ) എന്ന പാർട്ടിയുടെ അധ്യക്ഷനായിരുന്ന ഇദ്ദേഹം വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. എന്നാൽ പിന്നീട് കേരള കോൺഗ്രസ്(ജെ)-യിൽ അദ്ദേഹം ഉൾക്കൊള്ളുന്ന വിഭാഗം ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കേരളാ കോൺഗ്രസ്സ് (എം)-ൽ ലയിക്കുവാൻ തീരുമാനിച്ചതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് പുറത്തായി. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴ മണ്ഡലത്തിൽ നിന്നും കേരള കോൺഗ്രസ്സ് (എം) സ്ഥാനാർത്ഥിയായി വിജയിച്ച അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ അംഗമായി 2011 മേയ് 23-ന് സത്യപ്രതിജ്ഞ ചെയ്തു. പി.ജെ.ജോസഫ് കേരള രാഷ്ട്രീയത്തിൽ തെളിമയർന്ന വ്യക്തിത്തിന്റെ ഉടമയാണ്. അഞ്ച് പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന വ്യക്തത്വമാണ് അദ്ദേഹം. ഈ കാലയളവിൽ കേരളത്തിൽ സമഗ്ര വികസനം എന്ന മുദ്രവാകും ഉയർത്തിയ രാഷ്ട്രീയ നേതാവ്. കാർഷിക, വിദ്യാഭ്യാസ, പെതുമരാമത്ത് രംഗങ്ങളിൽ പുതിയ കാഴ്ചപാടുകൾ കേരളത്തിന് സമ്മാനിച്ച വ്യക്തി. l Tമേഖലയിൽ ഇന്ന് കേരളത്തിലെ യുവജനതയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനായി എൻജീനിയറിംങ്ങ് കോളേജുകൾ തുടക്കം കുറിച്ച വ്യക്തി. നേഴ്സിങ്ങ് മേഖലയിൽ അനേകം കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടുന്നതിന് ഉപകരിച്ച തൊട്ട് അടുത്ത സ്കൂളിൽ പോയി സയൻസ് ബാച്ച് എടുക്കുവാൻ സാധിച്ചു പ്ലസ് റ്റു വിദ്യാഭ്യാസം നടപ്പിലാക്കിയത് മൂലം കേരളത്തിലെ റോഡ് ഗതാഗതരംഗത്ത് വൻ കുതിച്ച് ചാട്ടം നടത്തിയ കെ.എസ്.റ്റി.പി.പദ്ധതി കൊണ്ട് വന്ന് BMB C റോഡുകൾ നിർമ്മിച്ചു.മുഴുവൻ വില്ലേജ് ഓഫീസുകൾക്ക് സ്വന്തം കെട്ടിടം. അതിവേഗ റെയിൽ കോറിഡോറിന്റെ ആവശ്യം ജനത്തിന്റെ മുമ്പിൽ അവതരിപ്പിച്ചു. ജൈവകൃഷിയിലൂടെ മാത്രമേ നമ്മുടെ ആരോഗ്യ സംരക്ഷണം നിലനിർത്താൻ സാധിക്കുകയുള്ളൂ എന്ന് കാലേകൂട്ടി കണ്ട ക്രന്തദർശിയായ രാഷ്ട്രീയ നേതാവ്. കൃഷിയെ പറ്റി വാ തോരാതെ സംസരിക്കുമ്പോൾ തന്നെ അത് സ്വന്തം കൃഷി എടത്തിൽ തന്നെ കാണിച്ച് കൊടുത്ത നേതാവ്.
  • Joy Abraham പ്രമുഖനായ പത്രപ്രവർത്തകനും പംക്തികാരനുമായിരുന്നു ടി.വി.ആർ. ഷേണായ്. (ജനനം: 1941 ജൂൺ 10, മരണം: 2018 ഏപ്രിൽ 17). ഇന്ത്യൻ എക്സ്പ്രസ്സ്, മലയാള മനോരമ, ദ് വീക്ക്, സൺഡേ മെയിൽ, തുടങ്ങിയ പത്രപ്രസിദ്ധീകരണങ്ങളിൽ വിവിധ കാലങ്ങളിലായി ഉന്നതസ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. 2003-ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിയ്ക്കുകയുണ്ടായി. മൊറോക്കോ രാജാവിന്റെ പരമോന്നതബഹുമതിയായ അലാവിറ്റ കമാൻഡർ വിസ്ഡം ലഭിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിലെ ചെറായി എന്ന ഗ്രാമത്തിൽ വിട്ടപ്പ ഷേണായിയുടേയും സുനീതാ ബായിയുടേയും മകനായി 1941 ജൂൺ 10-നാണ് ഷേണായി ജനിച്ചത്. ആദ്യവർഷങ്ങളിൽ പഠനം വീട്ടിൽ വെച്ചു തന്നെയായിരുന്നു. ചെറായി രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ ആറാം ക്ലാസ്സിൽ ചേർന്നാണ് ഔദ്യോഗികവിദ്യാഭ്യാസം തുടങ്ങിവെച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ ബി.എ. ബിരുദമെടുത്തു. അവിടെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു ഏ.കെ. ആന്റണി. 1957-ൽ ഷേണായി മഹാരാജാസ് കോളേജ് യൂണിയൻ സെക്രട്ടറിയായി. തുടർന്ന് ബോംബേ സർവ്വകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. പഠനശേഷം മുംബൈയിൽ വെച്ചുതന്നെ പത്രപ്രസാധനരംഗത്തേക്ക് കാലെടുത്തുവെച്ചു.
    Write a reply...
  • Joy Abraham ഗുസ്താവ് കൂർബെ
    പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഫ്രഞ്ച് പെയിന്ററും റിയലിസ്റ്റ് ശൈലിയുടെ മുഖ്യ വക്താവുമായിരുന്നു ഗുസ്താവ് കൂർബെ (ജനനം:10 ജൂൺ 1819 – 31 ഡിസം:1877).ചിത്രകലയിൽ നവീനമായ സാമുഹ്യ വിമർശം കൂർബെ ഉൾപ്പെടുത്തിയത് അന്ന് ശ്രദ്ധേയമായ സംഗതിയായിരുന്നു .നെതർലൻഡ്സിലേയ്ക്കും ബൽജിയത്തിലേയ്ക്കും കൂർബെ നടത്തിയ യാത്രകൾ ചുറ്റുമുള്ള ലോകത്തെ കലയിൽ ആവാഹിയ്ക്കുന്നതിനു കൂർബെയ്ക്കു പ്രചോദനമേൽകി.
  • Joy Abraham പ്രമുഖ ജർമ്മൻ ദൈവശാസ്ത്രജ്ഞനും ക്രിസ്തീയ സഭാചരിത്രകാരനുമായിരുന്നു അഡോൾഫ് വോൺഹാർനാക് (ജനനം: 7 മേയ് 1851;മരണം : 10 ജൂൺ 1930). ക്രിസ്തുമതത്തിന്റെ വിശ്വാസസംഹിതയേയും ചരിത്രത്തേയും കുറിച്ച് അദ്ദേഹം ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചു. ആദിമ ക്രിസ്തീയരചനകളിന്മേൽ യവനദർശനം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനം തുറന്നു കാട്ടിയ ഹാർനാക്, ആദ്യകാല സഭയിൽ ഉരുത്തിരിഞ്ഞ സിദ്ധാന്തങ്ങളുടെ വിശ്വസനീയത പരിശോധിക്കാൻ ക്രിസ്ത്യാനികളോടാവശ്യപ്പെട്ടു. യവനദർശനത്തിന്റെ ഭൂമികയിൽ വികസിച്ചു വന്ന ക്രിസ്തീയചിന്ത, യേശുവിന്റെ സന്ദേശത്തിന്റെ കാതലിനെ മറച്ചുകളഞ്ഞെന്നും, സിദ്ധാന്തങ്ങളുടെ പുറം തോടിനുള്ളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ക്രിസ്തുസന്ദേശത്തിന്റെ മൂലസത്തയെ വീണ്ടെടുക്കാൻ ചരിത്രപരമായ വിമർശനരീതി ഉപയോഗിക്കേണ്ടതുണ്ടെന്നും ഹാർനാക് പഠിപ്പിച്ചു.യവനചിന്തയുടെ അഗാധസ്വാധീനമുള്ള യോഹന്നാന്റെ സുവിശേഷത്തിന്റെ ചരിത്രപരമായ വിശ്വസനീയത ചോദ്യം ചെയ്ത അദ്ദേഹം സമാന്തരസുവിശേഷങ്ങളെ കൂടുതൽ സ്വീകാര്യമായി കരുതി. ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തേയും ഹാർനാക് ചോദ്യം ചെയ്തു.[2] സുവിശേഷസന്ദേശത്തിന്റെ സാമൂഹ്യപ്രസക്തിയിലും സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരത്തിൽ അതിനുള്ള പ്രാധാന്യത്തിലും അദ്ദേഹം വിശ്വസിച്ചു.പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മനിയിലെ ടൂബിങ്ങൻ സർവകലാശാല കേന്ദ്രീകരിച്ചു പ്രചരിച്ച ഉദാത്തനിരൂപണം (higher criticism) ബൈബിളിന്റെ വ്യാഖ്യാനത്തിനും ചരിത്രത്തിലെ യേശുവിനെ മനസ്സിലാക്കാനുമായി രൂപപ്പെടുത്തിയ ചരിത്രാധിഷ്ഠിത വിമർശനരീതി (historical-critical method) ടൂബിങ്ങൻ പ്രസ്ഥാനം എന്നറിയപ്പെട്ടു. ആ പ്രസ്ഥാനത്തിന്റെ കുറവുകളോടുള്ള പ്രതിക്ഷേധവും, മറ്റൊരു നിലപാടിൽ നിന്നുള്ള ക്രിസ്തീയ പാരമ്പര്യത്തിന്റെ പുനർവ്യാഖ്യാനവും ആയിരുന്നു ഹാർനാക് നടത്തിയത്.ദൈവശാസ്ത്ര രംഗത്തെ സംഭാവനകൾക്കു പുറമേ, ജർമ്മനിയിലെ ഭൗതികശാസ്ത്രരംഗത്തെ ഒരു സംഘാടകൻ എന്ന നിലയിലും ഹാർനാക് സ്മരിക്കപ്പെടുന്നു. ശാസ്ത്രപുരോഗതിക്കുവേണ്ടിയുള്ള കൈസർ വില്യം സൊസൈറ്റിയുടെ(Kaiser Wilhelm Gesellschaft) രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച ഹാർനാക് അതിന്റെ ആദ്യത്തെ അദ്ധ്യക്ഷനും ആയിരുന്നു.
    Write a reply...
  • Joy Abraham മഹാനായ അലക്സാണ്ടർ...

    അലക്സാണ്ടർ ചക്രവര്ത്തി മാസിഡോണിയയിലെ രാജാവായിരുന്നു. അലക്സാണ്ടർ മൂന്നാമൻ, മാസിഡോണിയക്കാരനായ അലക്സാണ്ടർ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളാണ് അലക്സാണ്ടർ. യുദ്ധത്തിൽ ഇദ്ദേഹം ഒരിക്കല
    ും പരാജയപ്പെട്ടിട്ടില്ല. മരണമടയുമ്പോഴേക്കും അലക്സാണ്ടർ പുരാത ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും തന്നെ കീഴടക്കി. അതുകൊണ്ട് തന്നെ ലോകം കീഴടക്കിയവന് എന്നും അറിയപ്പെടുന്നു.

    പിതാവായ ഫിലിപ് രണ്ടാമന്റെ മരണത്തോടെയാണ് അലക്സാണ്ടറിന് രാജപദവി ലഭിച്ചത്. ഫിലിപ് രാജാവ് ഗ്രീസിലെ വൻ‌കരാ സംസ്ഥാനങ്ങളെയെല്ലാം തന്നെ മാസിഡോണിയൻ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ഫിലിപ് രാജാവിന്റെ മരണത്തോടെ അവയിൽ പലതും കലാപം തുടങ്ങി. അധികാരത്തിലെത്തിയശേഷം അലക്സാണ്ടറിന്റെ ആദ്യ നീക്കം തെക്കൻ സംസ്ഥാനങ്ങളിലെ കലാപം അടിച്ചമർത്തലായിരുന്നു.

    ലോകം മുഴുവൻ കീഴടക്കണം എന്ന ആഗ്രഹത്തിൽ മാസിഡോണിയയിൽ നിന്നു പുറപ്പെട്ട അലക്സാണ്ടർ, ബി.സി.ഇ. 334-ൽ തന്റെ 22-ആം വയസ്സിൽ 20,000 പേരടങ്ങന്നുന്ന സൈന്യവുമായി ഹെല്ലസ്‌പോണ്ട് കടലിടുക്ക് കടന്നു.

    ബി.സി.ഇ. 331 നവംബർ 1-ന് ഉത്തര മെസപ്പൊട്ടാമിയയിലെ ഗൗഗാമാലയിൽ വച്ച് നടന്ന യുദ്ധത്തിൽ, ദാരിയസ് മൂന്നാമൻ കോഡോമാനസിന്റെ നേതൃത്വത്തിലുള്ള പേർഷ്യൻ ഹഖാമനി സൈന്യത്തെ നിർണായകമായി പരാജയപ്പെടുത്തി. പേഷ്യക്കരെ പരാജയപ്പെടുത്തിയതിനു ശേഷം, അലക്സാണ്ടറിന്റെ കിഴക്കോട്ടുള്ള യാത്രയിൽ കാര്യമായ പ്രതിബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല.

    ബി.സി.ഇ. 330 വർഷകാലത്ത് അലക്സാണ്ടർ ഇന്നത്തെ അഫ്ഘാനിസ്താനിലെത്തി. തന്റെ വലിയൊരു സേനാവ്യൂഹത്തെ അറാകൊസിയയിൽ (ഇന്നത്തെ കന്ദഹാർ) വിന്യസിച്ച് വടക്കുകിഴക്ക് ദിശയിൽ കാബൂൾ തടം ലക്ഷ്യമാക്കി നീങ്ങി. ബി.സി.ഇ. 330/329 വർഷത്തെ മഞ്ഞുകാലത്ത് ഇദ്ദേഹം കാബൂൾ താഴ്വരയിലെത്തി. ഇതിനു ശേഷം ഹിന്ദുകുഷിനു വടക്കോട്ട് കടന്ന് ബാക്‌ട്രിയ അധീനതയിലാക്കി.

    തുടർന്നുള്ള രണ്ടുവർഷങ്ങളിൽ അമു ദാര്യ കടന്ന് ഇന്നത്തെ തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ, താജികിസ്താൻ പ്രദേശങ്ങളിലേക്കുള്ള സൈനികപരിപാടികളുടെ താവളം ബാക്ട്ര ആയിരുന്നു. ഖുരാ ഖും സമതലം താവളമാക്കിയിരുന്ന സിഥിയൻ നേതാവ് സ്പിറ്റാമെനെസ് ആയിരുന്നു ഇക്കാലത്ത് അലക്സാണ്ടറുടെ പ്രധാന പ്രതിയോഗി. ഇദ്ദേഹവും പിൽക്കാലത്ത് തോല്പ്പിക്കപ്പെട്ടു. തുടർന്ന് സിർ ദാര്യയുടെ തീരം വരെ അലക്സാണ്ടർ എത്തിച്ചേർന്നു. ഇവിടെ അലക്സാണ്ട്രിയ എസ്ചാറ്റ എന്ന ഒരു നഗരം സ്ഥാപിച്ചു. താജികിസ്താനിലെ ഇന്നത്തെ ഖൂജന്റിനടുത്താണ്‌ ഈ സ്ഥലം. അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ വടക്കുകിഴക്കേ അതിരാണിത്. ബി.സി.ഇ ആറാം നൂറ്റാണ്ടിൽ സൈറസ് സ്ഥാപിച്ച പെർസെപോളിസ് നഗരവും ഇതിനടുത്താണ്
  • Joy Abraham കേരളാ നിയമസഭയിലെ നാലാമത്തെ സ്പീക്കറും ഒന്ന്, രണ്ട്, മൂന്ന് കേരള നിയമസഭകളിൽ അംഗവുമായിരുന്ന രാഷ്ട്രീയനേതാവായിരുന്നു അലക്സാണ്ടർ പറമ്പിത്തറ (ഫെബ്രുവരി 1900 - 10 ജൂൺ 1989 ). കൊച്ചി നിയമസഭാംഗം (1935-38) & (1948-49), തിരുക്കൊച്ചി നിയമസഭാംഗം (1949-56), പള്ളുരുത്തി നിയോജകമണ്ഡലത്തിൽ കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളനിയമസഭയിലും അംഗമായിട്ടുണ്ട് അലക്സാണ്ടർ. എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് പ്രതിനിധിയായി മൂന്നാമത് കേരളനിയമസഭയിലേക്ക് അലക്സാണ്ടർ തിരഞ്ഞെടുക്കപ്പെട്ടത്.കുമ്പളങ്ങി സെന്റ്.പീറ്റേഴ്സ് ഹൈസ്കൂളിൽ പ്രധാനാധ്യാപകനായി ഔദ്യോഗിക ജോലിയാരംഭിച്ച അലക്സാണ്ടർ ഗവണ്മെന്റ് കമ്മിറ്റി ഓഫ് അഷുറൻസിന്റെ ചെയർമാൻ(1967-68), ലൈബ്രറി ഉപദേശക കമ്മിറ്റി ചെയർമാൻ(1969-70), എറണാകുളം മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ്(1947-57), എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്(1961) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
  • Elizabeth Babu ശുഭദിനാശംസകൾ സ്നേഹത്തോടെ
  • Rajalakshmi Ck എല്ലാ സുഹൃത്തുക്കൾക്കും ഒരു നല്ല ദിനം കൂടി.,
  • Joy Abraham എല്ലാവർക്കുമറിയാം സ്റ്റീവ് ജോബ്സ് ആണ് ആപ്പിൾ എന്ന കമ്പനി ഉണ്ടാക്കിയതെന്ന്. പക്ഷേ വളരെ കുറച്ചുപേർക്ക് മാത്രമറിയാവുന്ന ഒരു കാര്യമുണ്ട്. മറ്റൊരു സ്റ്റീവ് ആണ് ആദ്യത്തെ ആപ്പിൾ കംപ്യൂട്ടർ ഉണ്ടാക്കിയത്. അദ്ദേഹവും സ്റ്റീവ് ജോബ്സും ചേർന്നാണ് പിന്നീട് ആപ്പിൾ എന്ന കമ്പനി ഉണ്ടാക്കിയതെന്നു മാത്രം.സാൻ ഹോസെയിൽ ഒരു സാധാരണ കുടുംബത്തിലാണ് സ്റ്റീഫൻ വോസ്നിയാക്ക് ജനിച്ചത്. ജർമൻ സ്വിസ് പൂർവികർ ഉള്ള സ്ത്രീയായ മാർഗരറ്റ് എലൈൻ ആണ് അമ്മ. അച്ഛൻ ജേക്കബ് ഫ്രാൻസിസ് ജെറി വോസ്നിയാക്കിൽ നിന്നാണ് പോളീഷ് പേരായ വോസ്നിയാക്ക് സ്റ്റീവിന്റെ പേരിൽ കടന്നുകൂടിയത്. സ്റ്റീവ് എന്നറിയപ്പെട്ട സ്റ്റീഫൻ വോസ്നിയാക്കിന് ടെക്ക് ലോകം മറ്റ് പല പേരുകളും നൽകി. അതിൽ സ്റ്റീവിന് ഏറ്റവും ഇഷ്ടപ്പെട്ടത് വോസ് എന്നാണ് .
    യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബോൾഡറിൽ പഠിക്കുന്ന കാലത്ത് സ്റ്റീവിനെ കോളേജിൽ നിന്ന് പുറത്താക്കി. 1969-ലായിരുന്നു അത്. കാരണം മറ്റൊന്നുമല്ല. കോളേജിലെ കംപ്യൂട്ടറിൽ ഹാക്ക്ചെയ്ത് കയറി എന്നതാണ് കുറ്റം. കാലിഫോർണിയയിലെ ബേ ഏരിയയിൽ തിരിച്ചെത്തിയ സ്റ്റീവ് കംപ്യൂട്ടറിനോട് അഭിനിവേശമുള്ളവരുമായി നിരന്തരം സമ്പർക്കം പുലർത്തി. സത്യത്തിൽ അവരായിരുന്നു ആപ്പിളിന്റെ യഥാർത്ഥ കോ-ഫൗണ്ടേഴ്സ്’ എന്ന് സ്റ്റീവ് പറയും. അക്കാലത്ത് ബിൽ ഫെർണാണ്ടസ് എന്ന സുഹൃത്തുമായി ക്രീം സോഡാ എന്നൊരു കംപ്യൂട്ടർ ഉണ്ടാക്കുകയും ചെയ്തു. ഡിസൈനിങ്ങും ഉണ്ടാക്കലുമൊക്കെ സ്റ്റീവിന് കിട്ടിയത് പിതാവിൽ നിന്നാണ്. പ്രശസ്തമായ ലോക്ക് ഹീഡ് മാർട്ടിനിലെ ഡിസൈൻ എൻജിനീയർ ആയിരുന്നു സ്റ്റീവിന്റെ പിതാവ് ജെറി. ഗെയിം കളിക്കാനുള്ള ഒരു മെഷീൻ എന്ന നിലയിലാണ് സ്റ്റീവ് കംപ്യൂട്ടറുകളെ അന്ന് കണ്ടിരുന്നതെന്നു മാത്രം.ഇതിനിടെ സ്റ്റീവ് വീണ്ടും കറങ്ങിത്തിരിഞ്ഞ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ തിരിച്ചെത്തി. അക്കാലത്തൊരിക്കൽ ബിൽ ഫെർണാണ്ടസ് മറ്റൊരു സ്റ്റീവിനെക്കുറിച്ച് സ്റ്റീവ് വോസ്നിയാക്കിനോട് പറഞ്ഞു. ബിൽ വഴി സ്റ്റീവ് തന്റെ പേരുള്ള കുട്ടിയെ’ കാണുകയും പരിചയപ്പെടുകയും ചെയ്തു. ഇതിനിടെ സ്റ്റീവ് ഹ്യൂലെറ്റ് പാക്കാർഡിൽ ജോലിക്കുകയറി. അവിടെ സ്റ്റീവ് രണ്ടാമനെ വീണ്ടും കണ്ടുമുട്ടി. സ്റ്റീവ് ജോബ്സ് എന്ന ആ പയ്യനെ നിങ്ങൾക്കറിയാം. ഈ രണ്ടു സ്റ്റീവുമാരാണ് പിൽക്കാലത്ത് പെഴ്സണൽ കംപ്യൂട്ടർ എന്ന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത്.വോസ് (സ്റ്റീവ് വോസ്നിയാക്കിനെ ഇനി നമുക്കങ്ങനെമാത്രം വിളിക്കാം) അന്ന് സയന്റിഫിക് കാൽക്കുലേറ്റർ നിർമിക്കുന്ന രംഗത്തായിരുന്നു ഉണ്ടായിരുന്നത്. ജോബ്സിനെ (സ്റ്റീവ് ജോബ്സ്) കുറിച്ചു വോസ് മനസ്സിലാക്കിയത് വളരെക്കുറച്ചു മാത്രമേ ഉള്ളൂ. ഒരിക്കലും കീഴടങ്ങാൻ തയ്യാറില്ലാത്ത ഒരു കുട്ടി
    • Joy Abraham അക്കാലത്ത് അട്ടാരി എന്ന വീഡിയോ ഗെയിം നിർമാണ കമ്പനി ജോബ്സിനോട് ഒരു കാര്യം ആവശ്യപ്പെട്ടു. അവരുടെ പുതിയ ഗെയിമിനൊരു സർക്യൂട്ട് ബോർഡ് വേണം. എന്നാൽ നിലവിലുള്ള സർക്യൂട്ട് ബോർഡിൽ നിന്ന് കഴിയുന്നത്ര ചിപ്പുകൾ ഒഴിവാക്കുകയും വേണം. ഇതിനൊരു തുകയും അവർ ജോബ്സിന് വാഗ്ദാനം ചെയ്തു. ജോബ്സിനാകട്ടെ ചിപ്പ് ലെവൽ വൈദഗ്ദ്ധ്യമൊട്ടില്ലതാനും. ജോബ്സ് ഇക്കാര്യം വോസുമായി സംസാരിച്ചു. തനിക്കു കിട്ടുന്ന പ്രതിഫലമായ എഴുന്നൂറ് ഡോളറിൽ പാതി വോസിന് നൽകാം. വോസ് ഈ ജോലി നാലു ദിവസത്തിനകം തീർക്കണം. വോസ് ആകെ ഉഷാറായി. ആദ്യമായാണ് തന്റെ കഴിവിന് ഒരു പ്രതിഫലം ആരെങ്കിലും തരാമെന്നു പറയുന്നത്. ജോബ്സ് വോസുമായി കരാർ ഉറപ്പിച്ചു. പറഞ്ഞപോലെതന്നെ നാലു ദിവസത്തിനകംതന്നെ ജോലി ചെയ്തുകൊടുക്കുകയും ചെയ്തു.എന്നാൽ അട്ടാരി അവരുടെ പുതിയ ഗെയിം ഇറക്കുന്നത് മാറ്റിവെച്ചു. എങ്കിലും പണത്തിന്റെ കാര്യത്തിൽ നിരാശപ്പെടേണ്ടിവന്നില്ല. അട്ടാരി കൃത്യമായിത്തന്നെ ജോബ്സിന് പറഞ്ഞ തുക നൽകി. തനിക്കു കിട്ടിയതിൽ പാതി മുന്നൂറ്റമ്പത് ഡോളർ ഇതാ എന്നു പറഞ്ഞ് ജോബ്സ് വോസിന് പണം നൽകുകയും ചെയ്തു.
      പിന്നീട് വോസ് മറ്റ് ചില കംപ്യൂട്ടറുകൾ നിർമിച്ചെങ്കിലും അവയൊന്നുംതന്നെ വിൽപ്പനയ്ക്കുള്ളതായിരുന്നില്ല. എന്നാൽ 1976-ൽ വോസ് നിർമിച്ച കംപ്യൂട്ടർ അവയിൽനിന്നൊക്കെ വ്യത്യസ്തമായിരുന്നു. സർക്യൂട്ട് മുതൽ ഓപ്പറേറ്റിങ് സിസ്റ്റം വരെ എല്ലാംതന്നെ ഉണ്ടാക്കിയത് വോസ് തന്നെ. പതിവുപോലെ കംപ്യൂട്ടർ ക്ലബ്ബുകളിലും പ്രദർശനങ്ങളിലുമൊക്കെ എത്തിക്കാനും ആരെങ്കിലും ചോദിച്ചാൽ സാങ്കേതികവിദ്യ കൈമാറാനും ആയിരുന്നു വോസിന്റെ പ്ലാൻ. പക്ഷേ ജോബ്സ് വോസിനോട് ഒരു കമ്പനിതുടങ്ങി ഇത് സ്വയം വിൽക്കാനാണ് പറഞ്ഞത്. ആദ്യം എതിർത്തെങ്കിലും വോസ് ജോബ്സ് പറഞ്ഞത് സമ്മതിച്ചു. ജോബ്സിനെയും കൂടെക്കൂട്ടാൻ തീരുമാനിച്ചു. ജോബ്സിന്റെ മുറിയിലും ഗാരേജിലുമൊക്കെയായി പിന്നീട് കംപ്യൂട്ടർ നിർമാണം. അതിനായി ജോബ്സിന്റെ കാറും വോസിന്റെ ചില സാധനങ്ങളുമൊക്കെ വിറ്റു. ആദ്യം ഉണ്ടാക്കിയ അൻപതെണ്ണം നല്ലവിലയ്ക്കുതന്നെ വിൽക്കാനും അവർക്കു കഴിഞ്ഞു. (ആകെ ഉണ്ടാക്കിയത് ഇരുന്നൂറെണ്ണമാണ്).റൊണാൾഡ് വെയ്ൻ, സ്റ്റീവ് ജോബ്സ്, സ്റ്റീവ് വോസ്നിയാക്ക് എന്നിവർ ചേർന്ന് പിന്നീട് ആപ്പിൾ എന്ന കമ്പനി ഉണ്ടാക്കിയിട്ടാണ് ആപ്പിൾ II എന്ന കംപ്യൂട്ടറുമായി അവർ വിപണിയിലേക്ക് വരുന്നത്. റൊണാൾഡ് വെയ്ൻ പിന്നീട് അതിൽനിന്ന് മാറിയതു കൊണ്ട് രണ്ടു സ്റ്റീവുമാരുടേതു മാത്രമായി ആപ്പിൾ.(തനിക്കു കിട്ടിയ പത്ത് ശതമാനം ഷെയർ റൊണാൾഡ് വിറ്റത് വെറും 500 ഡോളറിനാണ്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കണക്കു പ്രകാരം അത്രയും ഷെയറിന്റെ വില 72 ബില്യൺ ഡോളർ ആണ്).
    • Joy Abraham ആപ്പിൾ എന്ന പേരിട്ടത് സ്റ്റീവ് ജോബ്സാണ്. അതിനൊരു കാരണമുണ്ട്. തൊട്ടടുത്തുള്ള ഒരു ആപ്പിൾത്തോട്ടത്തിൽ ജോലിക്കുപോകുമായിരുന്നു ജോബ്സ്. കമ്പനിക്ക് പേരിടാൻ ആലോചിച്ചു നടക്കുന്ന കാലം. ഒരിക്കൽ തോട്ടത്തിൽനിന്നു വരുമ്പോഴാണ് ആപ്പിൾ എന്ന് പേരിട്ടാലോ എന്ന് ജോബ്സ് ആലോചിക്കുന്നത്. വേറെ ഒരു നല്ല വാക്കും തോന്നിയില്ല, അതുകൊണ്ട് ആപ്പിൾ എന്ന് പേരിട്ടുവെന്ന്’ വോസ് പറഞ്ഞിട്ടുണ്ട്.
      വോസിനു കിട്ടിയ ആദ്യ പ്രതിഫലം അട്ടാരിയിൽ നിന്നും കിട്ടിയ 350 ഡോളർ ആയിരുന്നു. എന്നാൽ പത്തു വർഷത്തിന് ശേഷം അട്ടാരി പുറത്തിറക്കിയ ഒരു പുസ്തകത്തിൽ നിന്ന് ജോബ്സ് തന്നെ ചതിച്ചുവെന്ന് വോസിന് മനസ്സിലായി. ഒരു ചിപ്പ് കുറച്ചാൽ 100 ഡോളർ ബോണസും നൽകും എന്നായിരുന്നു അട്ടാരി ജോബ്സിനോട് പറഞ്ഞത്. അൻപത് ചിപ്പാണ് നാലു ദിവസം ഉറക്കമിളച്ച് വോസ് സർക്യൂട്ട് ബോർഡിൽ നിന്നും കുറച്ചത്. അട്ടാരി ആ ബോർഡ് ഉപയോഗിച്ചില്ലെങ്കിലും സ്റ്റീവ് ജോബ്സിനോട് പറഞ്ഞ വാക്ക് അവർ പാലിച്ചു. ജോലിക്കുള്ള കൂലിയായി എഴുന്നൂറ് ഡോളറും കൂടെ അൻപത് ചിപ്പ് കുറച്ച ഡിസൈനിനുള്ള ബോണസായി അയ്യായിരം ഡോളറും. ജോബ്സ് കിട്ടിയതിൽ പാതിയെന്നുപറഞ്ഞ് വോസിന് നൽകിയത് വെറും മുന്നൂറ്റിയമ്പത് ഡോളർ മാത്രം. മറ്റൊരു ചതികൂടി ഉണ്ടായിരുന്നു. നാലു ദിവസം എന്നത് ജോബ്സ് തന്നെ നിശ്ചയിച്ചതാണ്. അട്ടാരി അത്തരമൊരു നിബന്ധന വെച്ചിരുന്നില്ല.ജോബ്സ് പറഞ്ഞിരുന്നുവെങ്കിൽ എല്ലാംതന്നെ താൻ കൊടുക്കുമായിരുന്നുവെന്ന് വോസ് പറഞ്ഞിട്ടുണ്ട്.കാരണം വോസിന് ഒരിയ്ക്കലും പണം ഒരു പ്രശ്നമായിരുന്നില്ല. ആപ്പിൾ എന്ന കമ്പനി പബ്ലിക് ലിമിറ്റഡ് ആയി മാറിയപ്പോൾ തനിക്കു കിട്ടിയ പ്രീ-ഐ പി ഷെയറിൽ നിന്ന് ഇരുപത് ദശലക്ഷം ഡോളർ വോസ്നിയാക്ക് തന്റെ പഴയ അഞ്ച് കൂട്ടുകാർക്ക് നൽകി. അവരോടുള്ള ചർച്ചകളിൽ നിന്നാണ് താൻ പല അറിവുകളും നേടിയതെന്നും അവരും ആപ്പിളിന്റെ സഹ സ്ഥാപകർ ആണെന്നും ആയിരുന്നു വോസ് അതിനു കാരണമായി പറഞ്ഞത്. മറ്റൊരു കാര്യംകൂടി വോസ് ചെയ്തു. തനിക്കു കിട്ടിയ തുകയിൽ നിന്ന് മറ്റൊരു ഇരുപത് ദശലക്ഷം ഡോളർ ആപ്പിളിലെ വീടില്ലാത്ത എൺപത് ജീവനക്കാർക്ക് വീതിച്ചുകൊടുത്തു. വീട് വാങ്ങിയിട്ട് ജോലിക്കു കയറിയാൽ മതിയെന്നൊരു താക്കീതും നൽകാൻ അദ്ദേഹം മറന്നില്ല.
      താൻ ഒരു എൻജിനീയർ മാത്രമാണെന്നും എക്സിക്യൂട്ടീവ് റോൾ തനിക്ക് പറ്റില്ലെന്നും വോസ് കരുതി. അതുകൊണ്ടുതന്നെ പലപ്രാവശ്യം അദ്ദേഹം ആപ്പിളിലെ ജോലി ഉപേക്ഷിച്ചുപോയി. (നിർണായക സമയത്ത് തിരിച്ചുവരികയും ചെയ്യും. എങ്കിലും ആപ്പിൾ ആദ്ദേഹത്തെ ഉപേക്ഷിച്ചിട്ടില്ല. ഇപ്പോഴും വോസ് ആപ്പിളിലെ ഒരു ഉദ്യോഗസ്ഥനാണ്. നല്ലൊരു തുക പ്രതിഫലവും വോസിനു ലഭിക്കുന്നുണ്ട് ). നിരവധി കണ്ടുപിടിത്തങ്ങളും അവയ്ക്കുവേണ്ടി പല കമ്പനികളും ഉണ്ടാക്കിയിട്ടുണ്ട് വോസ്. പഠിപ്പിക്കാൻ ആഗ്രഹമുള്ള വോസ് ഡിഗ്രി പൂർത്തിയാക്കിയിട്ട് കൊച്ചുകുട്ടികളെ പഠിപ്പിക്കുന്ന ജോലി ചെയ്തിട്ടുമുണ്ട്. ഇപ്പോൾ വോസ് ഒരു ഓൺലൈൻ യൂണിവേഴ്സിറ്റിതന്നെ തുടങ്ങി.
      Woz U Online Universtiy എന്നാണ് അതിന്റെ പേര്. ജോബ്സ് തന്നെ വഞ്ചിച്ച കാര്യമറിഞ്ഞപ്പോൾ എന്തു തോന്നി എന്നൊരിക്കൽ പത്രക്കാർ അദ്ദേഹത്തോട് ചോദിച്ചിരുന്നു. ജോബ്സിനോട് അതിയായ ബഹുമാനമുണ്ട് വോസിന്. താൻ ബഹുമാനിക്കുന്ന ജോബ്സിന്റെ ചതിയുടെ കഥ വായിച്ചറിഞ്ഞ രാത്രി മുഴുവൻ താൻ കരഞ്ഞുവെന്ന് വോസ് പറഞ്ഞു. ജോബ്സിന് ഒരൽപ്പം സത്യസന്ധത തന്നോട് കാണിക്കാമായിരുന്നു എന്നുമാത്രമായിരുന്നു വോസിന്റെ മനസ്സിൽ അന്നുണ്ടായിരുന്നത്.
    • Umadevi Thurutheri Joy Abraham ഇത് പുതിയൊരു അറിവാണ്
    • Rajalakshmi Ck Joy Abraham അറിവുകളിലേക്കു വെളിച്ചം പകരുന്നത് ധന്യം, ഇതിനെ പറ്റിയൊന്നും ചിന്തയിൽ പോലും വന്നിട്ടില്ല. സന്തോഷം
    Write a reply...

  • Kurungattu Vijayan ഏവർക്കും ശുഭദിനാശംസകൾ
  • V V Jose Kallada ഇന്നത്തെ സ്മരണ വായിച്ചപ്പോഴാണ് കൗതുകകരമായ ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്.
    ഒരേ പേരുകാരായ രണ്ടു പേരുടെ ചരമവാർഷിക ദിനം.
    ഒരാൾ ക്രിസ്തുവിനു മുൻപേ മരിച്ചു പോയി. മറ്റേ ആൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തിലും.
    See more
  • Sashikala Panicker ശുഭദിനംപ്രീയ രേ
  • Sobha Joshi ശുഭദിനാശംസകൾ🙏🙏
  • Kurungattu Vijayan 254. മൗനം
    അപകടകരമായ മൗനത്തിന്റെ സൂചിപ്പഴുതിലൂടെയാണ് ദുരന്തപരമ്പരകളുടെ ഘോഷയാത്രകള് കടന്നുപോകുന്നത്!
  • Jeeja Bukhari ശുഭദിനം
  • M S Ramanathan ശുഭദിനം
  • Sreekala Thulaseedharan Gd morning Uma.
  • Satheesan Madakkal സുദിനം
  • Santhosh Malayattil ശുഭദിനാശംസകൾ
  • Sindhu Suresh ശുഭദിനം
  • Jaison Kappil ശുഭദിനം
  • Pradeep VG ശുഭദിനം
  • Lechu Anil ശുഭദിനം
  • Karthikeyan K Vktm ദൈവമേ എന്ന് തന്നെയാവും അവൻ നമ്മളെയും വിളിക്കുക.
  • ശ്രീരേഖ എസ് ശുഭദിനം
  • VeenaAnalkumar VeenaAnalkumar നല്ലറിവുകൾ
  • Jayachandran Chekkiyad ശുഭദിനാശംസകൾ
  • Swapna K Sudhakaran ശുഭദിനം നേരുന്നു
  • Ram ശുഭദിനം
  • ശ്രീജാ വാര്യർ ഹഹ. അതേ .. നല്ല കവിത ..❤️
  • Sobha Ramakrishnan ശുഭദിന ആശംസകൾ
  • Unnikrishnan Kundayath ശുഭദിനം
  • Joy Abraham ചരിത്രം, ഐതിഹ്യങ്ങള് എന്നിവയെ സമകാലിക പ്രശ്നങ്ങളുമായി കൂട്ടിയിണക്കി ശക്തമായ നാടകങ്ങൾ എഴുതിയ ലോകപ്രശസ്ത ഇന്ത്യൻ നാടകകൃത്തും നടനും സംവിധായകനുമായ ഗിരീഷ് കർണ്ണാട് അന്തരിച്ചിട്ട് ജൂൺ 10-നു ഒരു വർഷം തികയുകയാണ്. സിനിമാനടന്, തിരക്കഥാകൃത്ത്, സംവിധായകന് എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യനാടകം 1961ല് രംഗത്തെത്തിയ യയാതിയാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് നാടകവേദിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ബാദല് സര്ക്കാര്, മോഹന് രാകേഷ്, വിജയ് ടെന്ഡുല്ക്കര് തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങള് സൃഷ്ടിക്കാന് കർണ്ണാടിനു സാധിച്ചു.

    ഇന്ത്യൻ ദേശീയതാവാദത്തിനെതിരായി സംസാരിക്കുകയും മതേതര നിലപാടുകൾ തുറന്നു പറയുകയും ചെയ്ത കർണ്ണാട് മരണം വരെ പോരാട്ടവീര്യം കാത്തുസൂക്ഷിച്ചിരുന്നു. എൽജിബിടി സമൂഹം, സ്ത്രീകൾ, ദലിത്, ജാതി, മതന്യൂനപക്ഷങ്ങൾ എന്നിവരുടെ അവകാശങ്ങൾക്കായി ഉറക്കെ സംസാരിച്ചിരുന്ന കർണ്ണാട് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നിരവധി മുസ്ലീങ്ങളെ കൊലപ്പെടുത്തിയ 2002 ലെ ഗുജറാത്ത് കലാപത്തെ വിമർശിച്ചു. മോദി പ്രധാനമന്ത്രിയായതിനു ശേഷവും കർണ്ണാട് വിമർശനം തുടർന്നു. മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങൾക്കെതിരെ അവസാനനിമിഷംവരെയും അദ്ദേഹം സംസാരിച്ചിരുന്നു.
    • Joy Abraham ഡോക്ടറായ രഘുനാഥ് കർണ്ണാടിന്റെയും നഴ്‌സായ കൃഷ്ണാ ഭായിയുടെയും മകനായി 1938 മെയ് 19ന് മഹാരാഷ്ട്രയിലെ മഥേരാനിലാണ് ഗിരീഷ്
      കർണ്ണാട് ജനിച്ചത്. മൂന്ന് സഹോദരങ്ങൾ ഉണ്ട്. 14 വയസ്സുള്ളപ്പോൾ, കുടുംബം ദക്ഷിണേന്ത്യയിലെ കർണ്ണാടകയിലെ ധാർവാഡിലേക്ക് താമസം മാറ്റി. അവി
      ടെ വച്ച് യക്ഷഗാന നാടകവേദിയുടെ പുരാതന പാരമ്പര്യത്തിൽ ആകൃഷ്ടനായി. വിദ്യാഭ്യാസം ഇംഗ്ലീഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 1958-ല് ബിരുദം നേടി. 1960-63 വരെ ഓക്സ്ഫോർഡ് റോഡ്‌സ് സ്‌കോളര് ആയിരുന്നു. ഫിലോസഫി, പൊളിറ്റിക്കല് സയന്സ്, ഇക്കണോമിക്സ് എന്നിവ ഐഛികവിഷയങ്ങളായെടുത്ത് എംഎ ബിരുദം നേടി. 1963-ല് ഓക്സ്ഫോർഡ് യൂണിയന് എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. മദ്രാസിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവര്ത്തിച്ചു.

      സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്‌കാരവും പത്മശ്രീ, പത്മഭൂഷണ് പുരസ്‌കാരങ്ങളും ഗിരീഷ് കർണ്ണാടിനു രാജ്യം സമ്മാനിച്ചു. 1988-93 കാലഘട്ടത്തില് കേന്ദ്ര സംഗീതനാടക അക്കാദമി അധ്യക്ഷനായിരുന്നു. കര്ണ്ണാടക സ്റ്റേറ്റ് നാടക അക്കാദമിയുടെയും അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (1974-75) അധ്യക്ഷനായിരുന്നു. 2000 മുതൽ 2003 വരെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ സാംസ്കാരിക വിഭാഗമായ നെഹ്‌റു സെന്ററിന്റെ ഡയറക്ടറായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 81-വയസ്സായിരുന്നു

Comments

  1. ഒരുപാട് അറിവുകള്‍ നല്‍കുന്ന പോസ്റ്റ്‌ , വായിക്കുക

    ReplyDelete

Post a Comment

Popular posts from this blog

ജ്യോതിർഗ്ഗമയ' 15 ജൂണ്‍ 2020

2020 ജൂൺ 14/ ഞായർ